وَحَاجَّهُ قَوْمُهُ ۚ قَالَ أَتُحَاجُّونِّي فِي اللَّهِ وَقَدْ هَدَانِ ۚ وَلَا أَخَافُ مَا تُشْرِكُونَ بِهِ إِلَّا أَنْ يَشَاءَ رَبِّي شَيْئًا ۗ وَسِعَ رَبِّي كُلَّ شَيْءٍ عِلْمًا ۗ أَفَلَا تَتَذَكَّرُونَ
അവന്‍റെ ജനത അവനോട് തര്‍ക്കിക്കുകയുമായി, അവന്‍ ചോദിച്ചു: അല്ലാ ഹുവിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ എന്നോട് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്? നിശ്ചയം അവന്‍ എന്നെ സന്‍മാര്‍ഗത്തിലാക്കിയിട്ടുമുണ്ട്, നിങ്ങള്‍ അവ നെക്കൊണ്ട് പങ്കുചേര്‍ത്തുകൊണ്ടിരിക്കുന്ന ഒന്നിനെയും ഞാന്‍ ഭയപ്പെടുന്നവനുമല്ല, എന്‍റെ നാഥന്‍ എനിക്ക് എന്തെങ്കിലും ഉദ്ദേശിച്ചാലൊഴികെ, എന്‍റെ നാഥന്‍ എല്ലാവസ്തുക്കളെക്കുറിച്ചുമുള്ള അറിവ് വലയം ചെയ്തവനാകുന്നു, അപ്പോള്‍ നിങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ അവനെ മറ്റുള്ളവര്‍ക്ക് പരിചയ പ്പെടുത്തുന്നില്ലെയോ?
ഇബ്റാഹീം നബിയുടെ ജനത ഇബ്റാഹീം നബിയോട് അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുകയും വാദിക്കുകയും ചെയ്തിരുന്നതുപോലെ ഈ സംഭവങ്ങള്‍ വിശദീകരിച്ച് കൊടുക്കുമ്പോള്‍ മക്കാമുശ്രിക്കുകള്‍ മുഹമ്മദ് നബിയോടും തര്‍ക്കിക്കുകയും വാദിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെപ്പോലെത്തന്നെ പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതരും ക്രൈസ്തവരും അല്ലാഹുവിന്‍റെ കാര്യത്തിലും ഇബ്റാഹീം നബിയുടെ കാര്യത്തിലും പ്രവാചകനോട് തര്‍ക്കിച്ചിരുന്നതായി 3: 65-66 സൂക്തങ്ങളില്‍ കാണാം. അല്ലാഹുവിനെക്കൂടാതെ അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്ന, പൂജിക്കുന്ന, സേവിക്കുന്ന, നേര്‍ച്ചവഴിപാടുകള്‍ അര്‍പ്പിക്കുന്ന വിഗ്രഹങ്ങള്‍, മഹാത്മാക്കള്‍, മലക്കുകള്‍, ജിന്നുകള്‍ തുടങ്ങിയവരുടെ ഗുരുത്തക്കേട് ഏറ്റതാണ് പ്രവാചകന്മാര്ക്കും വിശ്വാസികള്‍ക്കുമെന്ന് എല്ലാ കാലത്തുമുള്ള അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന ജനത ആരോപിച്ചിരുന്നു. 11: 53-56 സൂക്തങ്ങളില്‍, ഹൂദ് നബിയുടെ ജനത ഹൂദ് നബിയോട്, ഓ ഹൂദ്! നീ വ്യക്തമായ ഒരു ദൃഷ്ടാന്തം കൊണ്ടുവന്നില്ലല്ലോ, നിന്‍റെ വാക്കുകേട്ട് ഞങ്ങള്‍ ഞങ്ങളുടെ ഇലാഹുകളെ ഒഴിവാക്കുന്നവരല്ല, ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുന്നവരുമല്ല. ഞങ്ങള്‍ പറയുന്നത് 'ഞങ്ങളുടെ ഇലാഹുകളില്‍ ചിലരുടെ ഗുരുത്തക്കേട് നിന്നെ ബാധിച്ചിട്ടുണ്ട്' എന്നാണ്. അപ്പോള്‍ ഹൂദ് നബി പറഞ്ഞു: ഞാന്‍ ഇതാ അല്ലാഹുവിനെ മാത്രം ഇലാഹായി സാക്ഷ്യം വഹിക്കുന്നു, നിങ്ങള്‍ അവനെക്കൂടാതെ പങ്കുചേര്‍ക്കുന്നവരെത്തൊട്ടെല്ലാം ഞാന്‍ വിമുക്തനാണെന്ന് നിങ്ങള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുക. അപ്പോള്‍ നിങ്ങളെല്ലാവരും ഒരുമിച്ച് എനിക്കെതിരെ തന്ത്രം മെനഞ്ഞുകൊള്ളുക, പിന്നെ നിങ്ങള്‍ എനിക്ക് യാതൊരു സാവകാശവും തരേണ്ടതുമില്ല. നിശ്ചയം ഞാന്‍, എന്‍റേയും നിങ്ങളുടെയും ഉടമയായ അല്ലാഹുവിലാണ് ഭരമേല്‍പിച്ചിരിക്കുന്നത്. ഒരു ജീവിയുമില്ല, അതിന്‍റെ കടിഞ്ഞാണ്‍ അവന്‍റെ പക്കലായിക്കൊണ്ടല്ലാതെ, നിശ്ചയം എന്‍റെ നാഥന്‍ ഏറ്റവും ചൊവ്വായ പാതയിലാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 41: 41-42 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യമായ അദ്ദിക്ര്‍ ഇന്ന് ഒരുഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ, 5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അതിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു.
അപ്പോള്‍ നിങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ അവനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നില്ലയോ എന്ന് ലോകരില്‍ വായിക്കുന്ന പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞതും മൂടിവെച്ചതും കാരണം 48: 6 ല്‍ പറഞ്ഞ പ്രകാരം അല്ലാഹുവിനെക്കുറിച്ച് ഏറ്റവും ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരും ദുഷിച്ച പരിണിതി ഉള്ളവരുമാണ്. 2: 152, 255; 4: 78-79; 5: 54; 32: 4 വിശദീകരണം നോക്കുക.