( അൽ അന്‍ആം ) 6 : 81

وَكَيْفَ أَخَافُ مَا أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُمْ بِاللَّهِ مَا لَمْ يُنَزِّلْ بِهِ عَلَيْكُمْ سُلْطَانًا ۚ فَأَيُّ الْفَرِيقَيْنِ أَحَقُّ بِالْأَمْنِ ۖ إِنْ كُنْتُمْ تَعْلَمُونَ

നിങ്ങള്‍ പങ്കുചേര്‍ത്തുകൊണ്ടിരിക്കുന്ന ഒന്നിനെ ഞാന്‍ എങ്ങനെ ഭയപ്പെടാനാണ്? അല്ലാഹു യാതൊരു തെളിവും നിങ്ങളുടെമേല്‍ അവതരിപ്പിച്ചുതന്നിട്ടില്ലാത്തവയെ അല്ലാഹുവിന്‍റെ പങ്കാളികളാക്കുന്നതിന് നിങ്ങള്‍ ഭയപ്പെടുന്നില്ല എന്നിരിക്കെ, അപ്പോള്‍ ഈ രണ്ടുവിഭാഗങ്ങളില്‍ നിര്‍ഭയത്വത്തിന് കൂടുതല്‍ അര്‍ഹതയുള്ളത് ആര്‍ക്കാണ്, നിങ്ങള്‍ വിവരമുള്ളവര്‍ തന്നെയാണെങ്കില്‍!

അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന തന്‍റെ ജനതയെ ഇബ് റാഹീം നബി വെല്ലുവിളിച്ചതുപോലെ നൂഹ് നബി തന്‍റെ ജനതയെ വെല്ലുവിളിച്ച കാര്യം 10: 71 ല്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: അവന്‍ തന്‍റെ ജനതയോട് പറഞ്ഞു: ഓ എന്‍റെ ജനമേ! നിങ്ങളില്‍ എന്‍റെ നിലനില്‍പ്പും അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ കൊണ്ടുള്ള എന്‍റെ താക്കീതും നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ എന്‍റെ കാര്യം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു, നിങ്ങളും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കു ചേര്‍ക്കുന്ന നിങ്ങളുടെ പങ്കാളികളുമെല്ലാം ഒരുമിച്ചുകൂടി ഒരു സംയുക്തതീരുമാനം കൈ കൊള്ളുക, നിങ്ങളെടുക്കുന്ന തീരുമാനത്തില്‍ ഒരു പഴുതും നിങ്ങള്‍ക്ക് അവ്യക്തമാവാതി രിക്കട്ടെ, എന്നിട്ട് എനിക്കെതിരില്‍ അത് പ്രാവര്‍ത്തികമാക്കുക, എനിക്ക് ഒട്ടും അവസരം നല്‍കേണ്ടതുമില്ല. അതുപോലെ മുഹമ്മദ് നബി തന്‍റെ ജനതയെ വെല്ലുവിളിച്ചകാര്യം 7: 194-195 ല്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: നിശ്ചയം നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ നിങ്ങളെപ്പോലെയുള്ള അടിമകള്‍ മാത്രമാണ്. അപ്പോള്‍ നി ങ്ങള്‍ അവരെ വിളിക്കുക, അവര്‍ നിങ്ങള്‍ക്ക് മറുപടി നല്‍കുന്നതൊന്ന് കാണട്ടെ-നിങ്ങ ള്‍ സത്യസന്ധന്‍മാര്‍തന്നെയാണെങ്കില്‍. അല്ല; അവര്‍ക്ക് നടക്കാനുള്ള കാലുകളുണ്ടോ, അല്ലെങ്കില്‍ അവര്‍ക്ക് നിങ്ങളെ പിടിക്കാനുള്ള കൈകളുണ്ടോ, അല്ലെങ്കില്‍ അവര്‍ക്ക് നി ങ്ങളെ കാണാനുള്ള കണ്ണുകളുണ്ടോ, അല്ലെങ്കില്‍ അവര്‍ക്ക് നിങ്ങളുടെ വിളികേള്‍ക്കാ നുള്ള കാതുകളുണ്ടോ? നീ പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെയെല്ലാം വിളിക്കുക, പിന്നെ എനിക്കെതിരായി ഗൂഢതന്ത്രം മെനയുക, അപ്പോള്‍ നിങ്ങള്‍ എനിക്ക് ഒരു സാവ കാശവും നല്‍കേണ്ടതില്ല. 

4: 118 ല്‍ വിവരിച്ച പ്രകാരം എക്കാലത്തും പ്രവാചകന്മാരെയും അദ്ദിക്റിനെയും തള്ളിപ്പറഞ്ഞ പ്രവാചകന്‍റെ ജനതയില്‍ പെട്ട 1000 ത്തില്‍ 999 ഉം 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന പ്രവാചകന്മാരും 1000 ത്തില്‍ ഒന്നായ വിശ്വാസികളും 58: 22 ല്‍ പറഞ്ഞ വിശ്വാസിയായ അല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ടവരുമാണ്. അല്ലാഹുവും അദ്ദിക്റും ഒന്നാണെന്നിരിക്കെ ആ രാണോ അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളുകയും അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകളോട് അതുകൊണ്ട് അധികരിച്ച ജിഹാദ് നടത്തുക യും പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ലോകര്‍ക്ക് അത് എ ത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്, അവര്‍ക്കാണ് ശാന്തിയും സമാധാനവും സുരക്ഷിതത്വവും ലഭിക്കുക. അദ്ദിക്ര്‍ വന്ന് കിട്ടിയിട്ട് അത് ഉപയോഗപ്പെടുത്തി അല്ലാഹുവിന്‍റെ ഏക സംഘത്തില്‍ പെടാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരാണ്. ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്ന തോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജ നവിഭാഗങ്ങളാല്‍, കല്ലുകളാലും മരങ്ങളാലും വിളിച്ച് പറയപ്പെട്ട് അക്കൂട്ടര്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുന്നതുമാണ്. അപ്പോള്‍ മാത്രമാണ് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത, 8: 22 ല്‍ പറഞ്ഞ ഈ ദുഷ്ടജീവികള്‍ക്ക് അറബി ഖുര്‍ആന്‍ അല്ല, മറിച്ച് 38: 8 ല്‍ വിവരിച്ച പ്രകാരം ദിക്രീ-അ ദ്ദിക്ര്‍-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് ബോധ്യം വരിക. 3: 54, 101-103; 4: 159; 5: 11; 51: 50-51 വിശദീകരണം നോക്കുക.