ذَٰلِكَ هُدَى اللَّهِ يَهْدِي بِهِ مَنْ يَشَاءُ مِنْ عِبَادِهِ ۚ وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ
അതാണ് അല്ലാഹുവിന്‍റെ സന്‍മാര്‍ഗം, തന്‍റെ അടിമകളില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ അതുകൊണ്ട് അവന്‍ സന്‍മാര്‍ഗത്തിലേക്കാക്കുന്നു, അവര്‍ അ ല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുകയാണെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം അവരെത്തൊട്ട് നിഷ്ഫലമായിപ്പോകു ന്നതുമാണ്.
അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടുള്ള കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ വ ര്ദ്ധിപ്പിക്കുകയില്ല എന്ന് 13: 14; 40: 50 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 38, 185; 7: 52, 203; 16: 64; 17: 15; 41: 44; 45: 11 തുടങ്ങി 80 സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ള സന്മാര്ഗം അദ്ദി ക്ര് തന്നെയാണ്. പ്രകാശവും തെളിവുമായ പ്രസ്തുത ഗ്രന്ഥം ഇന്ന് രൂപപ്പെട്ടിരിക്കെ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ അതിനെ സത്യപ്പെടുത്തി ജീവിക്കുന്നവര്‍ സന്മാര്ഗത്തിലായി; ആരാണോ അതിനെ അവഗണിച്ച് ജീവിക്കുന്നത്, അവര്‍ വഴികേടിലുമായി. മനുഷ്യരുടെ ഐക്യവും ശാന്തിയും സമാധാനവുമായ ജീവിതം നിലവില്‍ വരണമെന്ന ലക്ഷ്യത്തോടുകൂടി അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന വിശ്വാസിക്ക് അത് അനുകൂലമായി സാക്ഷി നില്‍ക്കുകയും വാദിക്കുകയും ചെയ്യുന്നതാണ്. അദ്ദിക്റിനെ മൂടിവെച്ച് അറബിഭാഷ പഠിച്ച പണ്ഡിതനാണെന്ന് അഹങ്കരിക്കുന്ന തെമ്മാടികളായ കപടവിശ്വാസികളും സൂക്തങ്ങളെ അടിക്കടി തള്ളിപ്പറഞ്ഞ് വിദ്യാസമ്പന്നരെന്നു നടിക്കുന്ന കുഫ്ഫാറുകളുമാണ് മനുഷ്യരില്‍ നിന്നുള്ള നരകക്കുണ്ഠത്തിലേക്കുള്ളവരെന്ന് 2: 39; 5: 86; 9: 67-68; 25: 33-34; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്.
പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈ സ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ക്ക് അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതം സാക്ഷ്യപ്പെടുത്തി കാണിച്ചുകൊടുക്കുന്ന വിശ്വാസികളുടെ സംഘം ഇന്ന് ലോകത്തൊരിടത്തും ഇല്ലാത്തതിനാല്‍ അവര്‍ പ്രപഞ്ചനാഥനെ പരിചയപ്പെടുന്നതിനുവേണ്ടി അദ്ദിക്ര്‍ എന്ന ഗ്രന്ഥം സ്വയം വായിച്ച് മനസ്സിലാക്കുകയും വിചാരണാദിനം കൊണ്ട് വിശ്വസിച്ച് സല്‍ക്കര്‍ മങ്ങള്‍ ചെയ്യുന്നവരുമാവുകയാണെങ്കില്‍ അപ്പോള്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവ ര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 62; 5: 69 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 62 ല്‍ വിവരിച്ച പ്രകാരം മനുഷ്യരില്‍ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്നവര്‍ ആദ്യകാലക്കാരില്‍ നിന്ന് (ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള കാലഘട്ടത്തിലുള്ളവര്‍) ഒരു വിഭാഗവും മുഹമ്മദ് നബി മുതല്‍ അന്ത്യനാള്‍ വരെയുള്ള അവസാനകാലക്കാരില്‍ നിന്നും വളരെ കുറച്ചുപേര്‍ മാത്രവുമാണുള്ളതെന്ന് 56: 7-14 ല്‍ പറഞ്ഞിട്ടുണ്ട്. വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പോകുന്നവര്‍ ആദ്യകാലക്കാരില്‍ നിന്ന് ഒരു വിഭാഗവും അവസാനകാലക്കാരില്‍ നിന്ന് ഒരു വിഭാഗവുമുണ്ടെന്ന് 56: 38-40 ലും പറഞ്ഞിട്ടുണ്ട്.
ഇന്ന് ലോകരില്‍ മുഹമ്മദ് നബിയുടെ ജനതയില്‍ പെട്ട അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുകവഴി അക്രമികളും തെമ്മാടികളുമായി മാറി മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരാണ്. അവസാനത്തെ ഖലീഫയായ മഹ്ദി ഇജാസില്‍ പ്രത്യക്ഷപ്പെടുന്ന തോടുകൂടി വിശ്വാസികളെ അവിടേക്ക് വേര്‍തിരിക്കുന്നതാണ്. അവരില്‍ കൂടുതല്‍ പേരും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരില്‍ നിന്നുള്ള ലൈംഗിക ബന്ധമില്ലാതെ ദൈവസ്മരണയില്‍ നിലകൊ ള്ളുന്ന സന്യാസി സന്യാസിനികളായിരിക്കും. 2: 186; 4: 158-159; 6: 71; 42: 52 വിശദീകരണം നോക്കുക.