( അൽ അന്‍ആം ) 6 : 89

أُولَٰئِكَ الَّذِينَ آتَيْنَاهُمُ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ ۚ فَإِنْ يَكْفُرْ بِهَا هَٰؤُلَاءِ فَقَدْ وَكَّلْنَا بِهَا قَوْمًا لَيْسُوا بِهَا بِكَافِرِينَ

അക്കൂട്ടര്‍ തന്നെയാണ് നാം ഗ്രന്ഥവും തത്വജ്ഞാനവും പ്രവാചകത്വവും നല്‍കിയവര്‍, ഇനി ഇക്കൂട്ടര്‍ ഇതിനെ മൂടിവെക്കുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അതിനെ മൂടിവെച്ചുകൊണ്ടിരിക്കാത്ത ഒരു ജനതയെ നാം അതിനെ ഏല്‍പിക്കുന്നതുമാണ്.

ദിവ്യബോധനം ലഭിക്കുന്നവരാണ് എല്ലാ നബിമാരുമെങ്കില്‍ പ്രവാചകന്മാര്‍ ദിവ്യസന്ദേശമായ അദ്ദിക്ര്‍ ലഭിച്ചവരാണ്. സ്വര്‍ഗ്ഗത്തില്‍ നിന്ന് മനുഷ്യരുടെ സന്മാര്‍ഗ്ഗത്തിനുവേണ്ടി 2: 2 ല്‍ വിവരിച്ചതുപോലെ ഏകഗ്രന്ഥം മാത്രമാണ് വന്നിട്ടുള്ളത്. 35: 32 ല്‍ വിവരിച്ച പ്രകാരം അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയുടെ ബാധ്യതയാണ് ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ലോകരില്‍ എത്തിക്കുക എന്നത്. എന്നാല്‍ അവരിലെ ഫുജ്ജാറുകള്‍ അതിനെ മൂടിക്കെുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ അതിനെ മൂടിക്കാത്ത പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങളെ അത് ഏല്‍പിക്കുമെന്നാണ് സൂക്തം പറയുന്നത്. 2: 210, 213; 3: 21-22, 108; 4: 150-151 വിശദീകരണം നോക്കുക.