( അൽ അന്‍ആം ) 6 : 92

وَهَٰذَا كِتَابٌ أَنْزَلْنَاهُ مُبَارَكٌ مُصَدِّقُ الَّذِي بَيْنَ يَدَيْهِ وَلِتُنْذِرَ أُمَّ الْقُرَىٰ وَمَنْ حَوْلَهَا ۚ وَالَّذِينَ يُؤْمِنُونَ بِالْآخِرَةِ يُؤْمِنُونَ بِهِ ۖ وَهُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ

ഇത് ഒരു ഗ്രന്ഥമാകുന്നു, മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതും അനുഗ്രഹീ തവുമായ അതിനെ നാമാണ് അവതരിപ്പിച്ചിട്ടുള്ളത്, നാടുകളുടെ കേന്ദ്രത്തെയും അതിന് ചുറ്റുമുള്ളവരെയും അതുകൊണ്ട് നീ മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടിയാകുന്നു; പരലോകം കൊണ്ട് വിശ്വസിച്ചവരാരോ, അവര്‍ അതുകൊണ്ട് വിശ്വസിക്കുന്നവരാകുന്നു, അവര്‍ തങ്ങളുടെ നമസ്കാരങ്ങളില്‍ കൃത്യനിഷ്ഠ യുള്ളവരുമാകുന്നു.

ത്രികാലജ്ഞാനമായ അദ്ദിക്ര്‍ 5: 48 ല്‍ വിവരിച്ച പ്രകാരം അതിനുമുമ്പ് അവത രിപ്പിക്കപ്പെട്ടിട്ടുള്ള 312 ഗ്രന്ഥങ്ങളെയും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ്. ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടതായ പ്രസ്തുത ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് 32: 3; 36: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പിതാക്കന്മാരാല്‍ മുന്നറിയിപ്പ് നല്‍കപ്പെടാത്തതുകാരണം പ്രജ്ഞയറ്റവരായ ഒരു ജനതയെ മുന്നറിയിപ്പുനല്‍കാനും അതുവഴി അവര്‍ സന്മാര്‍ഗത്തിലാകുന്നതിനും വേണ്ടിയാണ്. 42: 7 ല്‍, അപ്രകാരം നാം നിന്നിലേക്ക് അറബി ഭാഷയിലുള്ള ഒരു ഗ്രന്ഥം ദിവ്യസന്ദേശമായി നല്‍കുന്നത്, അതുകൊണ്ട് നീ നാടുകളുടെ കേന്ദ്രത്തെയും അതിന് ചുറ്റുമുള്ളവരെയും മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടിയാണ്, എല്ലാവരെയും ഒ രുമിച്ചുകൂട്ടുന്ന നാളിനെക്കുറിച്ച് നീ മുന്നറിയിപ്പ് നല്‍കുന്നതിനും വേണ്ടി-അതിന്‍റെ കാ ര്യത്തില്‍ സംശയമേയില്ല-അന്ന് ഒരു വിഭാഗം സ്വര്‍ഗത്തിലും ഒരു വിഭാഗം നരകത്തിലുമായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. നാടിന്‍റെ കേന്ദ്രമായ മക്ക മാത്രമല്ല, അതിന് ചുറ്റുമുള്ള മൊത്തം ലോകരിലേക്കും മുന്നറിയിപ്പുകാരനായിട്ടാണ് 33: 40 ല്‍ പറഞ്ഞപ്രകാരം മുഹമ്മദിനെ അന്ത്യപ്രവാചകനായിക്കൊണ്ടും നബിമാര്‍ക്ക് മുദ്രവെക്കപ്പെട്ടവനായിക്കൊണ്ടും സത്യമായ അദ്ദിക്റും കൊണ്ട് നിയോഗിച്ചിട്ടുള്ളത്. അവന്‍ തന്നെയാണ് നിരക്ഷരരായ ഒരു ജനതയില്‍ നിന്ന് നിരക്ഷരനായ പ്രവാചകനെ അവര്‍ക്ക് ഗ്രന്ഥവും തത്വജ്ഞാന വും പഠിപ്പിക്കുന്നതിന് വേണ്ടി നിയോഗിച്ചത്, അതിനുമുമ്പ് വ്യക്തമായ വഴികേടിലായിരുന്ന അവര്‍ക്കും ഇപ്പോള്‍ അവരോട് ചേര്‍ന്നിട്ടില്ലാത്ത അവരില്‍ നിന്നുള്ള നിരക്ഷരരാ യ മറ്റ് ചിലര്‍ക്കും വേണ്ടി എന്ന് 62: 2-3 ല്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഇന്ന് ലോകത്തുള്ള അറബി ഭാഷയുടെ കാര്യത്തില്‍ നിരക്ഷരരായ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈ നര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ക്കാണ് അറബി ഭാഷ പഠിച്ചവരാണെന്ന് അഹങ്കരിക്കുന്ന ഫുജ്ജാറുകളെക്കാള്‍ അദ്ദിക്ര്‍ ഉള്‍ ക്കൊള്ളാന്‍ കഴിയുക. ത്രികാലജ്ഞാനിയായ നാഥനില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടിപ്പോകാത്ത പാശമാണ് അദ്ദിക്ര്‍ എന്നിരിക്കെ അതിനെ മുറുകെപ്പിടിച്ച് ജീ വിക്കുന്നവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായി എന്ന് 3: 101-103; 4: 174-175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത്തരം വിശ്വാസികളുടെ പ്രാര്‍ത്ഥനക ളും കര്‍മ്മങ്ങളും മാത്രമേ 2: 186 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗ്ഗത്തിലുള്ള ഇല്ലിയ്യീനില്‍ രേ ഖപ്പെടുത്തുന്നതിനുവേണ്ടി ഉയര്‍ത്തപ്പെടുകയുള്ളൂ. 6: 46 ല്‍ വിവരിച്ച പ്രകാരം ഇജാസി ല്‍ മഹ്ദി വരുന്നതോടെ ലോകത്തുള്ള വിശ്വാസികളെല്ലാം അവിടേക്ക് വേര്‍തിരിക്കപ്പെടുന്നതാണ്. അതോടെ അദ്ദിക്ര്‍ വിവിധ ഭാഷകളിലേക്ക് മക്ക കേന്ദ്രീകരിച്ച് വിവര്‍ത്തനം ചെയ്യപ്പെട്ട് ലോകത്തെല്ലായിടത്തും വ്യാപിപ്പിക്കുന്നതാണ്. 1: 3; 2: 2-5; 5: 97; 9: 32-33 വിശദീകരണം നോക്കുക.