( അൽ അന്‍ആം ) 6 : 91

وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ إِذْ قَالُوا مَا أَنْزَلَ اللَّهُ عَلَىٰ بَشَرٍ مِنْ شَيْءٍ ۗ قُلْ مَنْ أَنْزَلَ الْكِتَابَ الَّذِي جَاءَ بِهِ مُوسَىٰ نُورًا وَهُدًى لِلنَّاسِ ۖ تَجْعَلُونَهُ قَرَاطِيسَ تُبْدُونَهَا وَتُخْفُونَ كَثِيرًا ۖ وَعُلِّمْتُمْ مَا لَمْ تَعْلَمُوا أَنْتُمْ وَلَا آبَاؤُكُمْ ۖ قُلِ اللَّهُ ۖ ثُمَّ ذَرْهُمْ فِي خَوْضِهِمْ يَلْعَبُونَ

അവര്‍ അല്ലാഹുവിനെ, അവനെ പരിഗണിക്കേണ്ടവിധം പരിഗണിച്ചതുമില്ല, അല്ലാഹു മനുഷ്യരുടെമേല്‍ യാതൊന്നും അവതരിപ്പിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍, നീ ചോദിക്കുക: മൂസാ കൊണ്ടുവന്നിട്ടുള്ളതായ മനുഷ്യര്‍ക്കുവേണ്ടിയുള്ള സന്‍മാര്‍ഗ്ഗവും പ്രകാശവുമായ ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത്? നിങ്ങള്‍ അതിനെ കടലാസുകളിലാക്കുകയും അതില്‍നിന്ന് അല്‍പം വെളിവാക്കുകയും അധികവും നിങ്ങള്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്യുന്നു, നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കള്‍ക്കും അറിവില്ലാതിരുന്ന അറിവ് നിങ്ങളെ പഠിപ്പിക്കുന്നതുമായ ഗ്രന്ഥം, നീ പറയുക: അല്ലാഹുവാണെന്ന്, പിന്നെ അവരെ അവരുടെ പരിഹാസങ്ങളില്‍ കളിച്ചുകൊണ്ടിരിക്കാന്‍ വിടുകയും ചെയ്യുക.

2: 119, 147; 3: 60; 7: 8-9; 10: 108; 17: 81; 39: 69, 75; 40: 78; 43: 78 തുടങ്ങി 256 സൂക്തങ്ങളില്‍ പറഞ്ഞ സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധത്തില്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനെ പരിഗണിച്ചില്ല എന്നാണ് അല്ലാഹുവിനെ പരിഗണിക്കേണ്ട വിധം പരിഗണിച്ചി ല്ല എന്ന് പറഞ്ഞതിന്‍റെ ആശയം. ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന് നാഥന്‍റെ സന്മാര്‍ഗമായ അദ്ദിക്ര്‍ നല്‍കിയിട്ടുള്ളത് ഗ്രന്ഥം സമര്‍പ്പിക്കുന്ന വിധം അവര്‍ നാഥന്‍റെ പ്രാതിനി ധ്യം വഹിച്ച് ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് നാഥനെ ആത്മാവുകൊണ്ട് കീര്‍ത്തനം ചെയ്യാനും പ്രാര്‍ത്ഥിക്കാനും അവസരം ഉണ്ടാക്കുന്നതിന് ലക്ഷ്യം വെച്ചുകൊ ണ്ട് പ്രവര്‍ത്തിക്കുന്നതിനും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് അവരെ ജീവിതലക്ഷ്യബോധമുള്ളവരാക്കി ഉണര്‍ത്തുന്നതിനും വേണ്ടിയാണ്. അല്ലാഹു ഒരു ജനതയെ സന്‍മാര്‍ഗത്തിലാക്കിയതിന് ശേഷം അവര്‍ ഏതൊക്കെ വിധിവിലക്കുകളാണ് പിന്‍പറ്റേ ണ്ടതെന്ന് അവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കാതെ അവരെ വഴികേടിലാക്കുക എന്നത് അല്ലാഹുവിന് യോജിച്ചതല്ല എന്ന് 9: 115 ല്‍ പറഞ്ഞിട്ടുണ്ട്. അനുസ്മരണമായ അദ്ദിക്ര്‍ അവതരിപ്പിച്ചത് ജീവനുള്ളവരെ മുന്നറിയിപ്പ് നല്‍കാനും കാഫിറുകളുടെ മേല്‍ ന്യായം സ്ഥാപിതമാകാനുമാണ് എന്ന് 36: 69-70 ല്‍ പറഞ്ഞിട്ടുണ്ട്. 22: 73 ല്‍, ഓ മനുഷ്യരേ! അല്ലാഹു എ ടുത്തുദ്ധരിക്കുന്ന ഉപമ നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുവീന്‍, നിശ്ചയം നിങ്ങള്‍ അല്ലാഹുവി നെക്കൂടാതെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരുണ്ടല്ലോ, അവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുന്നവരല്ല, അതിന് അവര്‍ എല്ലാവരും ഒരുമിച്ച് കൂടിയാലും ശരി; മാത്രമല്ല, ഈച്ച അ വരില്‍ നിന്ന് എന്തെങ്കിലും തട്ടിക്കൊണ്ട് പോയാല്‍ ആ ഈച്ചയില്‍ നിന്ന് അത് തിരി ച്ചെടുക്കാന്‍ പോലും അവര്‍ക്ക് സാധ്യമല്ല, സഹായം തേടുന്നവരും തേടപ്പെടുന്നവരും ബലഹീനര്‍ തന്നെയാകുന്നു എന്നും; 22: 74 ല്‍, അല്ലാഹുവിനെ അവര്‍ പരിഗണിക്കേണ്ട വിധം പരിഗണിച്ചില്ല, നിശ്ചയം അല്ലാഹു ശക്തനായ അജയ്യന്‍ തന്നെയാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. 39: 67 ല്‍, അവര്‍ അല്ലാഹുവിനെ പരിഗണിക്കേണ്ട വിധം പരിഗണിച്ചതുമി ല്ല, അന്ത്യനാളില്‍ അവന്‍ ഭൂമി മുഴുവന്‍ ചുരുട്ടി (അവന്‍റെ ഇടതുകൈയ്യിലും) ആകാശങ്ങള്‍ മുഴുവന്‍ ചുരുട്ടി അവന്‍റെ വലതുകൈയ്യിലും പിടിക്കുന്നതാണ്, അവര്‍ ജല്‍പിക്കുന്ന പങ്കാളിത്തത്തെത്തൊട്ടെല്ലാം അത്യുന്നതനായ അല്ലാഹു അതീവപരിശുദ്ധനാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

ഒരു നാട്ടിലേക്ക് നിയോഗിക്കപ്പെട്ട മൂന്ന് പ്രവാചകന്‍മാരോടും ആ നാട്ടിലെ ജനത: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെ അല്ല, നിഷ്പക്ഷവാന്‍ ഒന്നും തന്നെ അവതരിപ്പിച്ചിട്ടുമില്ല, നിങ്ങള്‍ നുണ പറയുന്നവരല്ലാതെ അല്ല എന്ന് പറഞ്ഞതായി 36: 15 ല്‍ പറഞ്ഞിട്ടുണ്ട്. 67: 8 ല്‍, എല്ലാ പ്രാവശ്യവും കാഫിറുകളുടെ ഓരോ സംഘവും നരകത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ അതിന്‍റെ പാറാവുകാര്‍ അവരോട്: നിങ്ങള്‍ക്ക് മു ന്നറിയിപ്പുകാര്‍ വന്നിരുന്നില്ലേ എന്ന് ചോദിക്കുമെന്നും; 67: 9 ല്‍, അവര്‍: അതെ, നിശ്ചയം ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിരുന്നു, അപ്പോള്‍ അവരെ ഞങ്ങള്‍ തള്ളിപ്പറയുകയും അല്ലാഹു ഒന്നും തന്നെ ഇറക്കിയിട്ടില്ല, നിശ്ചയം നിങ്ങള്‍ വമ്പിച്ച വഴികേടിലല്ലാതെ അ ല്ല എന്ന് അവരോട് ഞങ്ങള്‍ പറയുകയും ചെയ്തു എന്ന് മറുപടി പറയും എന്നും; 67: 10 ല്‍, അവര്‍ പറയുകയും ചെയ്യും: ഓ! ഞങ്ങള്‍ അദ്ദിക്ര്‍ കേട്ടിരുന്നെങ്കില്‍, അല്ലെങ്കില്‍ ഞ ങ്ങള്‍ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്നവരായിരുന്നെങ്കില്‍ ഈ കത്തിയാളുന്ന നരകത്തി ന്‍റെ സഹവാസികളില്‍ പെട്ടുപോകുമായിരുന്നില്ലല്ലോ എന്നും; 67: 11 ല്‍, അവര്‍ അവരുടെ കുറ്റങ്ങളെല്ലാം തിരിച്ചറിയുകയും അങ്ങനെ അവര്‍ നരകത്തിന്‍റെ സഹവാസികളായി കരിക്കപ്പെടുകയും ചെയ്യുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും അക്രമിക ളും ഭ്രാന്തന്മാരുമാണ്. 36: 59-62 ല്‍ പറഞ്ഞ പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താ ത്ത അവര്‍ കാഫിറായ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 

മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന് മുമ്പ് മക്കയിലുള്ളവര്‍ മൂസാക്ക് നല്‍കപ്പെട്ട സന്മാര്‍ഗവും പ്രകാശവുമായ അദ്ദിക്ര്‍ അനുസരിച്ച് ജീവിക്കാന്‍ കല്‍പിക്കപ്പെട്ടവരായിരുന്നു. പ്രവാചകന്‍ അവരിലേക്ക് ചെന്നപ്പോള്‍ സ്വാഭാവികമായും പ്രവാചകന്‍ പറയുന്നതിന്‍റെ യാഥാര്‍ത്ഥ്യം അന്വേഷിച്ചുകൊണ്ട് ഖുറൈശികളടങ്ങുന്ന മക്കാ മുശ്രിക്കു കള്‍ അന്നത്തെ വേദക്കാരായ ജൂതരെയും ക്രൈസ്തവരെയും സമീപിക്കുകയുണ്ടായി. നിങ്ങള്‍ വേദം നല്‍കപ്പെട്ടവരും പ്രവാചകന്‍മാരില്‍ വിശ്വസിച്ചവരുമാണല്ലോ, മുഹമ്മദി ന് ദിവ്യവെളിപാട് ലഭിക്കുന്നുണ്ട് എന്ന് പറയുന്നതില്‍ വല്ല സത്യവുമുണ്ടോ എന്ന് അന്വേഷിച്ചു. ഇതിന് ജൂതര്‍ നല്‍കിയ മറുപടി: അല്ലാഹു മനുഷ്യരുടെമേല്‍ ഒന്നും തന്നെ ഇറക്കിയിട്ടില്ല, മുഹമ്മദ് കളവ് പറയുകയാണ് എന്നായിരുന്നു. ജനങ്ങളെ പ്രവാചകന്നെതിരില്‍ അണിനിരത്താനായി മക്കാമുശ്രിക്കുകള്‍ വേദക്കാരുടെ ഈ മറുപടി തെളിവായി ഉദ്ധരിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ഈ സൂക്തത്തില്‍ മൂസാക്ക് തൗറാത്ത് നല്‍കിയതിനെക്കുറിച്ചും അതിനോട് അവര്‍ അനുവര്‍ത്തിച്ച നയത്തെക്കുറിച്ചും പ്രതിപാദിച്ചിട്ടുള്ളത്. മൂസാനബിക്ക് തൗറാത്ത് അവതരിപ്പിച്ചു എന്നത്, അല്ലാഹു ഒരു മനുഷ്യനും യാതൊന്നും അവതരിപ്പിച്ചിട്ടില്ല എന്ന അവരുടെ വാദത്തിന് തിരിച്ചടിയാണ്. ഒറ്റ ഗ്രന്ഥമായ അല്‍ കിതാബിന്‍റെ ഭാഗം തന്നെയാണ് മൂസാ നബിക്ക് അവതരിച്ച തൗറാത്തെന്നും അത് അന്നുള്ള മനുഷ്യര്‍ക്കെല്ലാം പ്രകാശവും മാര്‍ഗദര്‍ശനവുമാണെന്നും, 7: 150, 154 സൂക്തങ്ങളില്‍ പ രാമര്‍ശിച്ച പ്രകാരം ഫലകങ്ങളില്‍ രേഖപ്പെടുത്തി മൂസാക്ക് നേരിട്ട് നല്‍കപ്പെട്ട 10 കല്‍ പനകളും അതിന്‍റെ വിശദീകരണങ്ങളും അവര്‍ ക്രമേണ കടലാസുകളിലാക്കുകയും അതിലുള്ളത് കുറച്ചൊക്കെ ജനങ്ങള്‍ക്ക് വെളിവാക്കുകയും, എന്നാല്‍ അധികവും അവര്‍ മൂടിവെക്കുകയും ചെയ്തിരുന്നു. 32: 23 ല്‍, നിശ്ചയം ഞാന്‍ മൂസാക്ക് ഗ്രന്ഥം നല്‍കിയിട്ടുണ്ടായിരുന്നു, അപ്പോള്‍ അതുപോലുള്ള ഒന്ന് നിനക്ക് വന്നുകിട്ടുന്നതില്‍ നീ സംശയി ക്കേണ്ടതില്ല, അതിനെ നാം ഇസ്റാഈല്‍ സന്തതികള്‍ക്ക് സന്‍മാര്‍ഗമാക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ത്രി കാലജ്ഞാനിയായ നാഥന്‍ രൂപപ്പെടുത്തിയിരിക്കെ അത് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്ത് അദ്ദിക് റിനെ വിസ്മരിച്ച് ജീവിക്കുന്ന 25: 18 ല്‍ കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകളാണ് പ്രവാചകന്‍റെ കാലത്തുള്ള ജൂതരെപ്പോലും വെല്ലുന്ന വിധം ലക്ഷ്യബോധമില്ലാ തെ അന്ധകാരങ്ങളില്‍ ജീവിക്കുന്നത്. അവര്‍ തന്നെയാണ് അദ്ദിക്റിനോട് വിരോധം വെച്ചുകൊണ്ടിരിക്കുന്നവരും അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും പ്രവാചകന്മാരു ടെയും ശത്രുക്കളും. അദ്ദിക്റിനെത്തൊട്ട് അന്ധരും ബധിരരും ഊമരുമായ അവരെ ചി ന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികള്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 83: 7 ല്‍ പറഞ്ഞ പ്രകാരം നരകത്തിലെ സിജ്ജീന്‍ പട്ടികയിലേക്കുള്ള അവര്‍ മാ ലിന്യമാണെന്നും ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അദ്ദിക്റിനെ തള്ളിപ്പറയുന്നവരാ യതിനാല്‍ അദ്ദിക്ര്‍ അവര്‍ക്ക് മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും 9: 28, 95, 125 സൂക്തങ്ങളില്‍ പറഞ്ഞത് ലോകരില്‍ അവര്‍ തന്നെയാണ് വായിക്കുന്നത്. 1: 7; 2: 119, 165-167; 4: 150-151 വിശദീകരണം നോക്കുക.