وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ قَالَ أُوحِيَ إِلَيَّ وَلَمْ يُوحَ إِلَيْهِ شَيْءٌ وَمَنْ قَالَ سَأُنْزِلُ مِثْلَ مَا أَنْزَلَ اللَّهُ ۗ وَلَوْ تَرَىٰ إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلَائِكَةُ بَاسِطُو أَيْدِيهِمْ أَخْرِجُوا أَنْفُسَكُمُ ۖ الْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنْتُمْ تَقُولُونَ عَلَى اللَّهِ غَيْرَ الْحَقِّ وَكُنْتُمْ عَنْ آيَاتِهِ تَسْتَكْبِرُونَ
അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനേക്കാള്‍, അല്ലെങ്കില്‍ ത ന്നിലേക്ക് ഒരു ദിവ്യസന്ദേശം നല്‍കിയിട്ടില്ല എന്നിരിക്കെ എന്നിലേക്ക് ദിവ്യ സന്ദേശം നല്‍കപ്പെടുന്നുണ്ടെന്ന് പറയുന്നവനേക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണുള്ളത്, അല്ലാഹു അവതരിപ്പിക്കുന്നതുപോലെ ഞാനും അവതരിപ്പിക്കു കതന്നെ ചെയ്യും എന്ന് പറയുന്നവനേക്കാളും? ഇത്തരം അക്രമികള്‍ മരണ വെപ്രാളത്തില്‍ അകപ്പെടുകയും, മലക്കുകള്‍ തങ്ങളുടെ കൈകള്‍ നീട്ടിക്കൊ ണ്ട് നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെ പുറപ്പെടുവിക്കുക എന്ന് പറയുന്ന രംഗം നീ കാണുകയാണെങ്കില്‍! അല്ലാഹുവിന്‍റെ മേല്‍ നിങ്ങള്‍ പറഞ്ഞുകൊണ്ടിരു ന്ന സത്യവിരുദ്ധമായ കാര്യങ്ങളുടെയും അവന്‍റെ സൂക്തങ്ങളെത്തൊട്ട് നിങ്ങ ള്‍ അഹങ്കരിച്ച് കൊണ്ടിരുന്നവരായിരുന്നതിന്‍റെയും ഫലമായി ഇന്നേദിനം നി ന്ദ്യമായ ശിക്ഷകൊണ്ട് നിങ്ങള്‍ പ്രതിഫലം നല്‍കപ്പെടുന്നവരാണ്.
അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമക്കുന്ന അക്രമികളാണ്. അവര്‍ സര്‍വ സ്വം നാഥന് സമര്‍പ്പിച്ച മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും 16: 89 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ സന്മാര്ഗവും കാരുണ്യവും ശുഭവാര്‍ത്താ ദായകവുമായി ഉപയോഗപ്പെടുത്താതെ വിവിധ സംഘടനകളായി പിരിഞ്ഞ 30: 30-32 ല്‍ പറഞ്ഞ മുശ്രിക്കുകളും 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളുമാണ്. ആത്മാവിനെയും പരലോകത്തെയും പരിഗണിക്കാതെ ഐഹികലോകത്തിനും ജഡത്തിനും പ്രാധാന്യം കൊടുക്കുന്ന അവരില്‍ നിന്നുള്ള ഏതൊരാളും 7: 37 പ്രകാരം മരണസമയത്ത് അവരുടെ ആത്മാവിനെതി രെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്.
തങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്ത പ്പെട്ടിട്ട് അതിനെ അവഗണിച്ച് പോയ ഇത്തരം ഭ്രാന്തന്മാരോട് നാഥന്‍ പ്രതികാരം ചെയ്യുമെന്ന് 32: 22 ല്‍ പറഞ്ഞിട്ടുണ്ട്. സത്യമായ അദ്ദിക്ര്‍ കൂടാതെ ഭൂമിയില്‍ അഹംഭാവം ന ടിച്ച് നടക്കുന്നവരെ എന്‍റെ സൂക്തങ്ങളെത്തൊട്ട് ഞാന്‍ പിന്തിരിപ്പിച്ച് കളയുകതന്നെ ചെ യ്യും, അവര്‍ ഏതൊരു സൂക്തം കണ്ടാലും അതില്‍ വിശ്വസിക്കുകയില്ല, അവര്‍ തന്റേട ത്തിന്റെ മാര്‍ഗ്ഗം കണ്ടാല്‍ ആ മാര്‍ഗ്ഗം സ്വീകരിക്കുകയുമില്ല, അവര്‍ ദുര്‍മാര്‍ഗം കണ്ടാലോ, ആ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്യും, അത് നിശ്ചയം അവര്‍ നമ്മുടെ സൂക്തങ്ങളെ ത ള്ളിപ്പറഞ്ഞതുകൊണ്ടും അവകൊള്ളെ പ്രജ്ഞയറ്റവരായതുകൊണ്ടുമാണ് എന്ന് 7: 146 ല്‍ പറഞ്ഞിട്ടുണ്ട്. 16: 28 ല്‍, ആത്മാവിനോട് അക്രമം പ്രവര്‍ത്തിച്ചവരുടെ റൂഹ് മലക്കുക ള്‍ പിടിച്ചെടുക്കുന്ന സമയത്ത് അവര്‍ പൂര്‍ണ്ണമായി കീഴടങ്ങുന്നതും ഞങ്ങള്‍ ഇതിനുമു മ്പ് ഒരു ദുഷ്പ്രവൃത്തിയും ചെയ്യുന്നവരായിരുന്നില്ല എന്ന് പറയുകയും ചെയ്യുമ്പോള്‍; അതെ, നിശ്ചയം നിങ്ങള്‍ എന്തൊക്കെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് അല്ലാഹു അറിയുന്നവന്‍ തന്നെയാകുന്നു എന്ന് മലക്കുകള്‍ മറുപടി പറയുമെന്ന് പറഞ്ഞിട്ടുണ്ട്.
3: 102 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ മാത്രമാണ് സര്‍വസ്വം നാഥന് സമര്‍പ്പിച്ചവരായി മരണപ്പെടുക. അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികള്‍ക്കും അനുയായികളായ മുശ്രിക്കുകള്‍ക്കുമാണ് ദുഷിച്ച പരിണിതിയുള്ളത്; അവരുടെ മേല്‍ നാഥന്‍റെ കോപവും ശാപവും വര്‍ഷിച്ചിരിക്കുന്നു, അവരുടെ മടക്കസ്ഥലം നരകക്കുണ്ഠമാണ് എന്ന് 9: 67-68 ലും 48: 6 ലും ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. ഇന്ന് 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയ ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 34 ലും; ഭ്രാന്തന്മാരായ അവര്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്ന് കൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നത്വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ലും പറഞ്ഞത് അവരാണ് വായിച്ചിട്ടുള്ളത്. നിഷ്പക്ഷവാനായ നാഥന് ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. എന്നാല്‍ ഫുജ്ജാറുകള്‍ തൊട്ട, കണ്ട, കേട്ട, വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ച് സാക്ഷിനിന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാ ണ് ചെയ്യുക. 2: 254; 3: 181-182; 5: 80-81; 9: 53-55, 80-81 വിശദീകരണം നോക്കുക.