إِنَّ اللَّهَ فَالِقُ الْحَبِّ وَالنَّوَىٰ ۖ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَمُخْرِجُ الْمَيِّتِ مِنَ الْحَيِّ ۚ ذَٰلِكُمُ اللَّهُ ۖ فَأَنَّىٰ تُؤْفَكُونَ
നിശ്ചയം അല്ലാഹു വിത്തുകളെയും കുരുക്കളെയും പിളര്‍ക്കുന്നവനാകുന്നു, അവന്‍ ജീവനില്ലാത്തവയില്‍ നിന്ന് ജീവനുള്ളവയെ പുറപ്പെടുവിക്കുന്നു, അ വന്‍ ജീവനുള്ളവയില്‍ നിന്ന് ജീവനില്ലാത്തവയെയും പുറപ്പെടുവിക്കുന്നു, അതാണ് നിങ്ങളുടെ അല്ലാഹു, അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്?
വിത്തുകളെയും കുരുക്കളെയും പിളര്‍ത്തി മുളപ്പിച്ച് സസ്യലതാദികളായി വളര്‍ ത്തുന്നത് അല്ലാഹുവാണ്. 41: 47 ല്‍, അന്ത്യമണിക്കൂറിനെക്കുറിച്ചുള്ള അറിവ് അവനിലേ ക്ക് മടങ്ങുന്നു, ഫലങ്ങള്‍ അതിന്‍റെ കൊതുമ്പുകളില്‍ നിന്ന് പുറത്തുവരുന്നില്ല, ഒരു സ് ത്രീയും ഗര്‍ഭം ചുമക്കുന്നില്ല, പ്രസവിക്കുന്നുമില്ല-അവന്‍റെ അറിവോടുകൂടിയല്ലാതെ; ഒരു നാള്‍ അവരോട് വിളിച്ച് ചോദിക്കപ്പെടും: എവിടെയാണ് എന്‍റെ പങ്കാളികള്‍? അവര്‍ മറുപ ടി പറയും: ഞങ്ങള്‍ നിന്നോടിതാ പ്രഖ്യാപിക്കുന്നു, ഞങ്ങളില്‍ ഒരാളും അതിന് സാക്ഷി യല്ല എന്ന് പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളും അല്ലാഹുവിനെ പരിചയപ്പെടുത്താനാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നിരിക്കെ പ്രസ്തുത ഉദ്ദേശ്യത്തിന് വിരുദ്ധമായി അറബി ഖുര്‍ആന്‍ ഓതിയാല്‍ മതി, അല്ലെങ്കില്‍ ജീവനായ അര്‍ത്ഥം പഠിച്ചാല്‍ മ തി തുടങ്ങിയ ധാരണയില്‍ ഫാജിറുകളെ ഹൃദയത്തിന്‍റെ ഭാഷയിലുള്ള നാഥന്‍റെ സം സാരമായ അദ്ദിക്റിനെത്തൊട്ട് തടയുകവഴി അല്ലാഹുവില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ട് പോകുന്നവരാണ് വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്ന തെമ്മാടി കളായ കപടവിശ്വാസികള്‍. മനുഷ്യരില്‍ നിന്ന് നരകത്തിന്‍റെ വിറകുകളായ ഈ രണ്ടുകൂട്ടരെയും ശിക്ഷിക്കുന്നതിനാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 33: 73; 48: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഉറപ്പിച്ചുവെച്ചിരുന്ന എന്‍റെ പങ്കാളികളെവിടെ എന്ന് എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന നാളില്‍ അവരോട് ചോദിക്കുമ്പോള്‍ ആരുടെ മേലാണോ ചോദ്യം ബാധകമായത് അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെടുത്തി വഴിപിഴപ്പിച്ചവര്‍ ഇക്കൂട്ടരാണ്, ഞങ്ങള്‍ വഴിപിഴച്ചതുപോലെ അവരെയും വഴിപിഴപ്പിക്കുകയാണുണ്ടായത്, ഇപ്പോള്‍ നിന്നോട് ഞങ്ങളിതാ അവരെ വഴിപിഴപ്പിച്ചതിനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകുന്നു, അവര്‍ ഞങ്ങളെ സേവിച്ചുകൊണ്ടിരിക്കുന്നവരായിരുന്നില്ല. ശരി; നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കുക, അപ്പോള്‍ അവര്‍ വിളിക്കും, എന്നാല്‍ അവര്‍ക്ക് അവര്‍ മറുപടി നല്‍കുകയില്ല, അവര്‍ ശി ക്ഷ നേരില്‍കാണുകയും ചെയ്യും, അവര്‍ സന്‍മാര്‍ഗ്ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്നവര്‍ ആയിരുന്നുവെങ്കില്‍ എന്ന് 28: 62-64 ല്‍ പറഞ്ഞത് ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 2: 165-167; 3: 26-27; 6: 59 വിശദീകരണം നോക്കുക.