وَهُوَ الَّذِي أَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ نَبَاتَ كُلِّ شَيْءٍ فَأَخْرَجْنَا مِنْهُ خَضِرًا نُخْرِجُ مِنْهُ حَبًّا مُتَرَاكِبًا وَمِنَ النَّخْلِ مِنْ طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّاتٍ مِنْ أَعْنَابٍ وَالزَّيْتُونَ وَالرُّمَّانَ مُشْتَبِهًا وَغَيْرَ مُتَشَابِهٍ ۗ انْظُرُوا إِلَىٰ ثَمَرِهِ إِذَا أَثْمَرَ وَيَنْعِهِ ۚ إِنَّ فِي ذَٰلِكُمْ لَآيَاتٍ لِقَوْمٍ يُؤْمِنُونَ
ആകാശത്തുനിന്ന് വെള്ളമിറക്കുന്നതും അവന് തന്നെയാകുന്നു, അങ്ങനെ അ തുകൊണ്ട് നാം എല്ലാ സസ്യലതാദികളെയും പുറപ്പെടുവിക്കുന്നു, അപ്പോള്‍ അതില്‍ നിന്ന് പച്ചനിറത്തിലുള്ള വയലുകള്‍ നാം പുറപ്പെടുവിക്കുന്നു, അതില്‍ നിന്ന് ധാന്യമണികള്‍ ഇടതിങ്ങിയ കതിരുകളെ നാം പുറപ്പെടുവിക്കുന്നു, ഈത്തപ്പനകളില് നിന്നുള്ളവയും അതിന്റെ കൊതുമ്പുകളില് ഉറുഞ്ചിലുകളായി തൂ ങ്ങിക്കിടക്കുന്ന പഴക്കുലകളോട് കൂടിയവയെയും, പരസ്പരം സാമ്യമുളളതും സാമ്യമില്ലാത്തതുമായ മുന്തിരിയുടെയും ഒലീവിന്റെയും ഉറുമാനിന്റെയും തോട്ടങ്ങളെയും, നിങ്ങള്‍ അതിന്റെ ഫലങ്ങളിലേക്ക് നോക്കുക, അത് പാകമാകുമ്പോഴും പറിച്ചെടുക്കുന്നതുവരെയുമുള്ള പ്രക്രിയകള്‍, നിശ്ചയം നിങ്ങള്‍ക്ക് അതിലുണ്ട്, വിശ്വാസികളായ ജനതക്ക് ദൃഷ്ടാന്തങ്ങള്‍ തന്നെയുണ്ട്.
എല്ലാ സസ്യലതാദികളും മുളക്കുന്നതിന് വെള്ളം ആവശ്യമുള്ളതുകൊണ്ടാണ് 'ആകാശത്തുനിന്ന് വെള്ളമിറക്കി, അതുകൊണ്ട് നാം എല്ലാ സസ്യലതാദികളെയും പുറപ്പെടുവിക്കുന്നു' എന്ന് പറഞ്ഞത്. പിന്നെ മനുഷ്യര്‍ക്ക് ഉപകാരപ്രദമായ നെല്ല്, ഗോ തമ്പ്, ചോളം, രാഗി തുടങ്ങിയ എല്ലാ ധാന്യങ്ങളും, അവ മനുഷ്യരുടെ പ്രധാന ഭക്ഷണമായതിനാല്‍ അവ വളരുന്ന വയലുകളും എടുത്തുപറഞ്ഞിരിക്കുന്നു. ഈത്തപ്പഴം, മുന്തിരി, ഒലിവ്, ഉറുമാന്‍ തുടങ്ങിയ പഴങ്ങളുടെ തോട്ടങ്ങള്‍ മാത്രമല്ല, ആപ്പിള്‍, ഓറഞ്ച്, മാമ്പഴം, ചക്ക, വാഴപ്പഴം തുടങ്ങിയ എല്ലാ പഴങ്ങളുടെ തോട്ടങ്ങളും ഉദ്ദേശിക്കുന്നുണ്ട്. 'സാമ്യമുള്ളതും സാമ്യമില്ലാത്തതും' എന്ന് പറഞ്ഞതില്‍ മുന്തിരിയും ഒലീവും പ്രത്യക്ഷത്തില്‍ ഒ രുപോലെയുള്ള ഫലങ്ങളാണ് എന്നാണ്. സാമ്യമില്ലാത്തത് എന്ന് പറഞ്ഞാല്‍ മുന്തിരി, ഒ ലിവ് എന്നിവയെപ്പോലെയല്ല ഉറുമാന്‍ എന്നതാണ്. മാത്രമല്ല, മുന്തിരിതന്നെ വ്യത്യസ്ഥമായ രുചിയോടും നിറത്തോടും കൂടിയവയുണ്ട്. അതുപോലെ ഒലിവും വ്യത്യസ്ഥമായ നിറത്തോട് കൂടിയവയുണ്ട്. എല്ലാം ഒരേ ഭൂമിയില്‍ നിന്ന് ഒരേ വെള്ളം കൊണ്ട് ഏകനാ യ സ്രഷ്ടാവ് ഉണ്ടാക്കുന്നതാണ്. ഈ പഴവര്‍ഗങ്ങള്‍ പരാഗണംവഴി മൊട്ടിട്ട്, പൂവിട്ട്, വളര്‍ന്ന് പക്വമായി വിവിധഘട്ടങ്ങള്‍ തരണം ചെയ്ത് പറിച്ചെടുക്കാവുന്ന ഫലങ്ങളായി മാറു ന്ന പ്രക്രിയ പോലെത്തന്നെയാണ് മനുഷ്യരേയും ഭൂമിയിലേക്ക് കൊണ്ടുവരുന്നത് എന്നതാണ് സൂക്തത്തില്‍ പറഞ്ഞ ദൃഷ്ടാന്തം. 22: 5; 39: 6; 35: 11; 40: 67 തുടങ്ങിയ സൂക്തങ്ങ ളില്‍ വിവരിച്ചതുപോലെ ഗര്‍ഭപാത്രത്തില്‍ വിവിധഘട്ടങ്ങള്‍ തരണം ചെയ്തശേഷം മ നുഷ്യനെ ഭൂമിയിലേക്ക് കൊണ്ടുവരികയും, ആദ്യം മലര്‍ന്നും ശേഷം കമഴ്ന്നും പിന്നെ മുട്ടുകുത്തിയും പിന്നെ നിവര്‍ന്നും നടക്കുന്ന ശിശു പ്രായപൂര്‍ത്തിയായി പക്വത വന്ന്, പ്രത്യുല്പാദനം നടത്തി, വാര്‍ദ്ധക്യം പ്രാപിച്ച് അവസാനം അവന്റെ സൃഷ്ടിപ്പ് കുട്ടിക ളുടേതു പോലെയായി 16: 70; 36: 68 എന്നീ സൂക്തങ്ങളില്‍ വിശദീകരിച്ച പ്രകാരം മാറുന്നു. അവസാനം മരിക്കുന്നതോടുകൂടി മണ്ണുകൊണ്ടുള്ള ശരീരം സൂക്ഷിപ്പുകേന്ദ്രത്തി ലെത്തി മണ്ണായിത്തീരുകയും ചെയ്യുന്നു. 20: 55 ല്‍, മറ്റൊരു പ്രാവശ്യം നിങ്ങളെ അതില്‍ നിന്നുതന്നെ പുറപ്പെടുവിപ്പിക്കുമെന്ന് പറഞ്ഞത് വിധിദിവസം ആ ഖബറില്‍ നിന്ന് പുനര്‍ ജീവിപ്പിക്കുന്നതിനെയാണ്. അതുകൊണ്ടുതന്നെയാണ് മനുഷ്യന്റെ അഞ്ചാം ഘട്ടമായ ഖബറിനെ 'കൊണ്ടുവരുന്നു, കൊണ്ടുപോകുന്നു' എന്ന ആശയത്തിലുള്ള ഗോഡൗണ്‍ എന്ന് വിശേഷിപ്പിച്ചത്. 13: 3-4; 16: 10-11; 50: 9-11 വിശദീകരണം നോക്കുക.