( അസ്സ്വഫ്ഫ് ) 61 : 9

هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ

അവന്‍ തന്നെയാണ് സന്മാര്‍ഗവും സത്യദീനും കൊണ്ട് അവന്‍റെ പ്രവാചകനെ അയച്ചത്, മറ്റെല്ലാ ജീവിത വ്യവസ്ഥകളുടേയും മേല്‍ അത് അതിജയിക്കുന്ന തിന് വേണ്ടി-അത് അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ക്കുന്ന വര്‍ക്ക് എത്ര അരോചകമായിരുന്നാലും ശരി.

സന്മാര്‍ഗം എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. 'സത്യദീന്‍' 3: 19 ല്‍ പ റഞ്ഞ ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് അല്ലാഹു തൃപ്തിപ്പെട്ട ഏക ജീ വിത വ്യവസ്ഥയുമാണ്. അത് സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതവ്യവസ്ഥയാണ്. 313 പ്രവാചകന്മാരും പ്രസ്തുത ദീനിലും അതിലേക്ക് പ്രബോധനം ചെയ്യുന്നതിനും വേ ണ്ടിയാണ് അദ്ദിക്ര്‍ കൊണ്ട് നിയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. അതില്‍ അവസാനത്തെ നബിയും പ്രവാചകനുമാണ് മുഹമ്മദ്. വിവിധ കാലഘട്ടങ്ങളി ല്‍ പ്രസ്തുത ദീനില്‍ നിന്ന് വ്യതിചലിച്ചുപോയവരാണ് മുശ്രിക്കുകളായിരുന്നതെങ്കില്‍ പ്രവാചകന്‍ മുഹമ്മദിന് നല്‍കപ്പെട്ട ഗ്രന്ഥം ക്രോഡീകരിച്ചതിന് ശേഷം ഗ്രന്ഥത്തിലെ മൊത്തം സൂക്തങ്ങള്‍ സ്വീകരിക്കാതെ അതിന്‍റെ മാര്‍ഗത്തില്‍ നിന്ന് ഭിന്നിച്ച് വിവിധ സം ഘടനകളായിപ്പിരിഞ്ഞ് പിശാചിന്‍റെ സംഘത്തില്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്നവരും ഉള്‍പ്പെട്ട ഫുജ്ജാറുകളാണ് മുശ്രിക്കുകള്‍-അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍-എന്ന് 9: 5, 28; 33: 73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതനുസിച്ച് വിശ്വാസികള്‍ 'അല്ലാഹു അല്ലാതെ മറ്റൊരു ഇലാ ഹുമില്ല, ഞങ്ങളെ അവന് വേണ്ടി മാത്രം ജീവിക്കുന്നവരാക്കേണമേ, അത് കാഫിറുകള്‍ ക്ക് അല്ലെങ്കില്‍ മുശ്രിക്കുകള്‍ക്ക് എത്ര അരോചകമായിരുന്നാലും ശരി' എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ ഇത്തരം കപട വിശ്വാസികളിലും വഴിപിഴച്ചുപോയ അവരുടെ അനുയായികളിലും ഉള്‍പ്പെടുത്തരുത് എ ന്നാണ് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടത്. 9: 33, 67-68; 48: 28; 58: 19-22 വിശദീകര ണം നോക്കുക.