( മുനാഫിഖൂന്‍ ) 63 : 1

إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّهِ ۗ وَاللَّهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ

കപടവിശ്വാസികള്‍ നിന്‍റെയടുത്ത് വന്നാല്‍ അവര്‍ പറയുകതന്നെ ചെയ്യും: ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു, നിശ്ചയം താങ്കള്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ തന്നെയാണെന്ന്, അല്ലാഹു അറിയുന്നവനാകുന്നു നിശ്ചയം നീ അവന്‍റെ പ്രവാ ചകന്‍ തന്നെയാണെന്ന്; അല്ലാഹു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു, നിശ്ച യം കപടവിശ്വാസികള്‍ കളവ് പറയുന്നവര്‍ തന്നെയാണെന്ന്.

പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന കപടവിശ്വാസികള്‍ പ്രവാചകന്‍റെ അടുത്ത് സ്വീ കരിച്ചിരുന്ന അതേ സമീപനം തന്നെയാണ് ഇന്ന് അദ്ദിക്ര്‍ വിശദീകരിക്കുന്ന വിശ്വാസിക ളോട് ഇന്നത്തെ കപടവിശ്വാസികളും കൈകൊള്ളുന്നത.് ത്രികാലജ്ഞാനിയായ അല്ലാ ഹുതന്നെയാണ് പ്രപഞ്ചത്തിന്‍റെ ഭരണം നടത്തുന്നതെന്നോ അവന്‍ തന്നെയാണ് അദ്ദിക്ര്‍ കാലാകാലങ്ങളിലായി അവന്‍റെ വിശ്വാസികളായ അടിമകളിലൂടെ പുറത്തുകൊണ്ടുവരുന്നതെന്നോ അംഗീകരിക്കാത്ത ഇന്നത്തെ കപടവിശ്വാസികള്‍ നാഥനില്‍ നിന്നുള്ള ഗ്ര ന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമാണ് അദ്ദിക്ര്‍ എന്ന് 25: 33 ല്‍ പറഞ്ഞതോ, ത്രി കാലജ്ഞാനിയില്‍ നിന്നുള്ള 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അ ദ്ദിക്ര്‍ രൂപപ്പെട്ടിട്ടുള്ളത് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെയാണെന്നോ അംഗീകരിക്കാത്തവരാണ്. അദ്ദിക്ര്‍ വിശദീകരിക്കുന്ന എക്കാലത്തുമുള്ള വിശ്വാസിയെക്കുറിച്ച് 'ഖുര്‍ആന്‍ ശരിക്കും പഠിച്ചിട്ടുണ്ട്, അയാളെപ്പോലെ ഖുര്‍ആന്‍ അറിയുന്ന ഒരാളുമില്ല എന്നൊക്കെ ഒരുവശത്ത് പറയുമ്പോഴും, കാര്യമെല്ലാം ശരിതന്നെ, അയാള്‍ പറയുന്ന ത് സംഘടനകള്‍ക്കും ജനതക്കുമെല്ലാം എതിരായതിനാല്‍ സൂക്ഷിക്കണം' എന്നാണ് മ റുവശത്ത് പറയുക. അത് അല്ലാഹുവില്‍ നിന്നുള്ളത് തന്നെയാണോ അതില്‍ വൈരു ദ്ധ്യങ്ങളുണ്ടോ എന്നൊന്നും പരിശോധിക്കാന്‍ തയ്യാറാവാതെ അയാള്‍ ഒരു 'കളവുപറ യുന്ന ഒറ്റയാന്‍ തന്നെയാണ്' എന്നാണ് 54:25 ല്‍ പറഞ്ഞ പ്രകാരം സ്വാലിഹിന്‍റെ ജനത സ്വാലിഹിനെക്കുറിച്ചും പ്രവാചകന്‍ മുഹമ്മദിന്‍റെ ജനത മുഹമ്മദിനെക്കുറിച്ചും പറഞ്ഞതു പോലെ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഇക്കൂട്ടരും പറയുന്നത്.

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുക ളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും; അവര്‍ തന്നെയാ ണ് കുഫ്ഫാറുകള്‍ എന്ന് 83: 34, 36 ലും; അവര്‍ തന്നെയാണ് ഭ്രാന്തന്മാര്‍ എന്ന് 83: 29 ലും അവര്‍ വായിച്ചിട്ടുണ്ട്. പ്രപഞ്ചനാഥനെ വിസ്മരിച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കു ന്ന ഇക്കൂട്ടര്‍ 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം സത്യവും തെളിവുമാ യ അദ്ദിക്ര്‍ തന്നെയാണെന്നും പ്രപഞ്ചനാഥനെക്കൂടാതെ മനുഷ്യര്‍ക്ക് മറ്റൊരു ഇലാ ഹും നാഥനും രാജാവും ഇല്ലെന്ന് പഠിപ്പിക്കാന്‍ വേണ്ടിയാണ് അത് അവതരിപ്പിച്ചിട്ടുള്ളതെന്നും 21: 24-25 ല്‍ പറഞ്ഞത് ജനങ്ങളോട് പറയാത്ത, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ബധിരരും ഊമരുമായ 8: 22 ല്‍ പറഞ്ഞ ദുഷിച്ച ജീവികളാണ്. 'ഖുര്‍ആന്‍' എ ന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടത് എന്നാണെന്നോ, ആവര്‍ത്തിച്ച് വായിക്കപ്പെടേ ണ്ട ഗ്രന്ഥം അദ്ദിക്ര്‍ ആണെന്നോ അതാണ് വ്യക്തവും സ്പഷ്ടവുമായ വായനയെ ന്നോ തെമ്മാടികളായ ഇക്കൂട്ടര്‍ സമ്മതിക്കുകയോ മനുഷ്യരെ അറിയിക്കുകയോ ഇല്ല. എല്ലാ മനുഷ്യരും അവരുടെ പിരടിയില്‍ കര്‍മരേഖ വഹിക്കുന്നുണ്ടെന്നും വിധിദിവസം അത് പുറത്തെടുത്ത് നല്‍കി ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് അവരവരുടെ വിചാരണ നടത്തുക എന്നും 17: 13-14; 18: 49; 23: 62-64; 36: 12; 45: 28-29; 58: 6; 78: 29 എന്നീ സൂക്തങ്ങളില്‍ വായിച്ചിട്ടുള്ള അവര്‍ ആശയം മൂടിവെച്ച് രക്തച്ചൊരിച്ചിലിനും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മൂകസാക്ഷികളായി നിലകൊള്ളുന്ന ആത്മാവില്ലാതെ ജീവ ന്‍ മാത്രമുള്ളവരാണ്. 9: 28 ല്‍ മാലിന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ഇക്കൂട്ടര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്ന് 9: 125 ലും അവര്‍ വായിച്ചിട്ടുണ്ട്. 9: 53-55, 67 -68, 71-73, 107 വിശദീകരണം നോക്കുക.