( അല്‍ ഖലം ) 68 : 37

أَمْ لَكُمْ كِتَابٌ فِيهِ تَدْرُسُونَ

അതല്ല, നിങ്ങള്‍ക്ക് വല്ലഗ്രന്ഥവും കിട്ടിയിട്ട് നിങ്ങള്‍ അതിലുള്ളത് പഠനം നട ത്തിക്കൊണ്ടിരിക്കുകയാണോ?

313 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം സത്യവും തെളിവുമായ അ ദ്ദിക്ര്‍ തന്നെയാണെന്ന് 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. 3: 72 ല്‍ വിവരിച്ച പ്രകാരം മദീനയിലു ള്ള ജൂതര്‍ ഇസ്ലാമില്‍ നുഴഞ്ഞുകയറി അദ്ദിക്റില്‍ നിന്ന് ജനങ്ങളെ തടഞ്ഞ് കര്‍മശാസ് ത്ര ഗ്രന്ഥങ്ങളിലേക്ക് തിരിച്ചുവിട്ടു. പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രന്ഥം വായിക്കുന്ന ഫാജിറുകളും കാഫിറുകളുമായ ഫുജ്ജാറുകളുടെ പട്ടിക 83: 7 ല്‍ പ റഞ്ഞ പ്രകാരം നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണ്. നാഥന്‍റെ സമ്മതപത്രമാ യ അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസിയെ ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ ഇവിടെവെച്ച് പരിഹസിക്കുന്നതാണെന്ന് 83: 29 ല്‍ പറഞ്ഞിട്ടുണ്ട്. അവര്‍ നാഥന്‍റെ ഗ്രന്ഥത്തെത്തൊട്ട് അവ രെയും ജനങ്ങളെയും തടഞ്ഞുകൊണ്ടിരിക്കുന്നവരാണെന്ന് 6: 25-26 ലും പറഞ്ഞിട്ടുണ്ട്. 

 പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തെ ക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 62 ല്‍ വിവരിച്ചിട്ടുണ്ട്. 3: 101; 5: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്ന വിശ്വാസി 9: 73 ന്‍റെ കല്‍പന അനുസരിച്ച് കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അദ്ദിക്ര്‍ കൊണ്ട് ജിഹാദ് ചെയ്യുകയും അവരോട് കോപം പുലര്‍ത്തുകയും അവരുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ് എന്ന് പറയുകയും ചെയ്യേണ്ടതാണ്. 

അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ കപടവിശ്വാസികളെ യും അവരുടെ അനുയായികളായ മുശ്രിക്കുകളെയും കുഫ്ഫാറുകളെയും വധിച്ചുകള യണമെന്നുള്ള 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പ്പന ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളിലൂടെയാണ് നടപ്പിലാവുക. 3: 78; 43: 21-25; 56: 79-80; 58: 14-19 വിശദീകര ണം നോക്കുക.