فَسَتُبْصِرُ وَيُبْصِرُونَ
അപ്പോള്‍ നീ വീക്ഷിച്ചുകൊണ്ടിരിക്കുക, അവരും വീക്ഷിച്ചുകൊണ്ടിരിക്കു ന്നവര്‍ തന്നെയാകുന്നു.
ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ ദിഗന്തങ്ങളിലും അവരില്‍ തന്നെയും നാം പ്രത്യക്ഷപ്പെടുത്തുകതന്നെ ചെയ്യും, നിശ്ചയം അത് സത്യം തന്നെയാണെന്ന് അവര്‍ക്ക് വെളിവാകുന്നതുവരെ എന്ന് 41: 53 ല്‍ വായിക്കുന്ന 9: 67-68 ല്‍ പറഞ്ഞ കപടവിശ്വാസികളും കു ഫ്ഫാറുകളുമായ ഫുജ്ജാറുകള്‍ നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റിനെ വിസ്മരിക്കുകവഴി 25: 17-18 ല്‍ പറഞ്ഞ കെട്ട ജനതയായിത്തീര്‍ന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. മസീഹുദ്ദജ്ജാലിനെ നബിയായും ശേഷം നാഥനായിത്തന്നെയും അംഗീകരിക്കുന്ന അക്കൂട്ടര്‍ ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി 4: 90-91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതാണ്. അപ്പോള്‍ മാത്രമാണ് അവര്‍ക്ക് അറബി ഖുര്‍ആനല്ല, ദിക്രീ-അദ്ദിക്ര്‍- ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ബോധ്യം വരിക എന്ന് 38: 8 ല്‍ പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്.
ഇതിനുമുമ്പ് അദ്ദിക്ര്‍ നല്‍കപ്പെട്ടവരുടെ മേല്‍ നാഥന്‍റെ സൂക്തങ്ങള്‍ വിവരിച്ചുകൊടുക്കപ്പെട്ടാല്‍ അവര്‍ വിനീതരായി സാഷ്ടാംഗപ്രണാമത്തില്‍ വീഴുമെന്നും 'ഞങ്ങ ളുടെ നാഥന്‍ ഏറെ പരിശുദ്ധനാണ്, നിശ്ചയം അവന്‍റെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ളത് തന്നെയുമാണ്' എന്ന് ആത്മാവുകൊണ്ട് പറയുന്നവരും മുഖം കുത്തി കരഞ്ഞുകൊണ്ട് സാഷ്ടാംഗപ്രണാമത്തില്‍ വീഴുമ്പോള്‍ അവര്‍ക്ക് ഭയഭക്തി വര്‍ധിക്കുമെന്നും 17: 107-109 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ ത ള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 7: 205-206 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥത്തില്‍ 15 സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കാത്തവരാണ്. 32: 12; 37: 175; 54: 25 വിശദീകരണം നോക്കുക.