( അൽ അഅ്റാഫ് ) 7 : 101

تِلْكَ الْقُرَىٰ نَقُصُّ عَلَيْكَ مِنْ أَنْبَائِهَا ۚ وَلَقَدْ جَاءَتْهُمْ رُسُلُهُمْ بِالْبَيِّنَاتِ فَمَا كَانُوا لِيُؤْمِنُوا بِمَا كَذَّبُوا مِنْ قَبْلُ ۚ كَذَٰلِكَ يَطْبَعُ اللَّهُ عَلَىٰ قُلُوبِ الْكَافِرِينَ

അതെല്ലാമാണ് ആ നാടുകള്‍, അവയുടെ വൃത്താന്തങ്ങള്‍ നാം നിന്‍റെമേല്‍ വി വരിച്ചുതരികയാകുന്നു, നിശ്ചയം വ്യക്തമായ വെളിപാടും കൊണ്ട് അവരുടെ പ്രവാചകന്‍മാര്‍ അവരിലേക്ക് വന്നിട്ടുണ്ടായിരുന്നു, അപ്പോള്‍ മുമ്പ് തള്ളിപ്പറഞ്ഞിരുന്ന ഒന്നിനെ അവര്‍ വിശ്വസിക്കുന്നവരായില്ല, അപ്രകാരം അല്ലാഹു കാഫിറുകളുടെ ഹൃദയങ്ങളുടെമേല്‍ മുദ്രവെക്കുന്നു.

എന്നാല്‍ നമ്മുടെ വിപത്ത് കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം സ്വീകരിക്കല്‍ അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല, തന്‍റെ അടിമകളുടെ കാര്യത്തില്‍ മുമ്പേ കഴിഞ്ഞുപോയിട്ടുള്ള അല്ലാഹുവിന്‍റെ ചര്യയാണിത്, അപ്പോള്‍ അവിടെ കാഫിറുകള്‍ നഷ്ടപ്പെടുകയുമായി എന്ന് 40: 85 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ നാടുകളിലേക്കും പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് നാഥന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊണ്ടാണ് എന്ന് 16: 43; 21: 2, 7, 24; 41: 43 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഫുജ്ജാറുകള്‍ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തിവെക്ക പ്പെട്ടവരായതിനാല്‍ അവര്‍ പ്രവാചകന്മാരെയും അവര്‍ കൊണ്ടുവന്ന നാഥന്‍റെ സന്ദേശ മായ അദ്ദിക്റിനെയും തള്ളിപ്പറയുന്നവരാണ്. ഓരോ പ്രവാചകന്‍റെയും ജനതയിലെ ഭൂരിപ ക്ഷവും അക്രമികളും തെമ്മാടികളുമാകുമ്പോള്‍ ത്രികാലജ്ഞാനിയായ നാഥന്‍ പ്രവാചക ന്മാരെക്കൊണ്ട് "ഞങ്ങള്‍ക്കും കാഫിറുകളായ ഈ ജനതക്കുമിടയില്‍ നീ തീരുമാനം ക ല്‍പിക്കണമേ" എന്ന് പ്രാര്‍ത്ഥിപ്പിക്കുന്നതാണ്. അങ്ങനെ 4: 47; 6: 47 സൂക്തങ്ങളില്‍ വിവ രിച്ച പ്രകാരം പ്രവാചകന്മാരെയും വിശ്വാസികളെയും നാഥന്‍ രക്ഷപ്പെടുത്തുകയും അ ക്രമികളായ ജനതയെ നശിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അവസാനം 4: 136 ല്‍ വിവരി ച്ച പ്രകാരം മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണ ങ്ങളുമടങ്ങിയ അദ്ദിക്ര്‍ കൊണ്ട് അന്ത്യപ്രവാചകനായി മുഹമ്മദിനെ നിയോഗിക്കുകയു ണ്ടായി. അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരും പ്രവാചകന്‍റെ സമുദായത്തില്‍ ഉള്‍പ്പെ ടുന്നവരാണെങ്കില്‍ 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്തവര്‍ പ്രവാചകന്‍റെ ജനതയിലാണ് ഉള്‍പ്പെടുക. പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം അ റബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഭിന്നിക്കുകയും 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായി മാറുകയും ചെയ്തു. അങ്ങനെ അവര്‍ 3: 7-10 ല്‍ വിവരിച്ച പ്രകാരം അ വരുടെ സന്താനങ്ങള്‍ക്ക് പ്രവാചകന്‍റെ കാലത്തുള്ള ജൂതര്‍ അവരുടെ സന്താനങ്ങള്‍ക്ക് ഗ്രന്ഥം പഠിപ്പിച്ചിരുന്നതുപോലെ ആത്മാവായ അദ്ദിക്ര്‍ പഠിപ്പിക്കാതെ വായനാ രീതിയും അര്‍ത്ഥവും പഠിപ്പിക്കാന്‍ തുടങ്ങി.

അദ്ദിക്ര്‍ മിഥ്യകലരാത്ത അജയ്യമായ ഗ്രന്ഥമാണെന്ന് 41: 41-43 ലും; അത് യുക്തിനിര്‍ഭര ഗ്രന്ഥമാണെന്ന് 3: 58 ലും; അതാണ് അല്ലാഹുവില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏ റ്റവും നല്ല വിശദീകരണമെന്ന് 25: 33 ലും പറഞ്ഞിട്ടുള്ളത് കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന കാഫിറുകളും അറബി ഖുര്‍ആനില്‍ വായിക്കുന്നുണ്ടെങ്കിലും ആദ്യമേ അവരുടെ പക്കലുള്ളതില്‍ നിഗളിച്ചുകൊണ്ട് 7: 26 ല്‍ വിവരിച്ച പ്രകാരം അവര്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിരിക്കുന്നത് കാരണം അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്ക് മൂടിയിട്ടിരിക്കുകയാണ്. 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചതും സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായ അദ്ദിക്ര്‍ 9: 28, 95 സൂക്തങ്ങളില്‍ മാലിന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്ക് മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 9: 125 ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ ര്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും യഥാര്‍ത്ഥ കാഫിറുകളാണ്. 2: 254; 4: 163-166; 6: 115-117; 38: 8 വിശദീകരണം നോക്കുക.