أَوَلَمْ يَهْدِ لِلَّذِينَ يَرِثُونَ الْأَرْضَ مِنْ بَعْدِ أَهْلِهَا أَنْ لَوْ نَشَاءُ أَصَبْنَاهُمْ بِذُنُوبِهِمْ ۚ وَنَطْبَعُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَسْمَعُونَ
ഭൂമിയിലെ പൂര്‍വ്വനിവാസികള്‍ക്കുശേഷം അതിന്‍റെ അനന്തരാവകാശികളായ വര്‍ക്ക് നാം ഉദ്ദേശിക്കുന്നുവെങ്കില്‍ തങ്ങളുടെ പാപങ്ങളുടെ അനന്തരഫലം അവരെ ബാധിപ്പിക്കുമെന്നത് അവര്‍ക്ക് മാര്‍ഗദര്‍ശനമാകുന്നില്ലെയോ? നാമോ അവരുടെ ഹൃദയങ്ങളുടെ മേല്‍ അടച്ചു മുദ്രവെച്ചിരിക്കുന്നു, അപ്പോള്‍ അവര്‍ കേള്‍ക്കുന്നവരാവുകയില്ല.
32: 26 ല്‍, ഇവര്‍ക്ക് മുമ്പുള്ള എത്രയെത്ര നാട്ടുകാരെയാണ് നാം നശിപ്പിച്ചിട്ടുള്ളത്, അവരുടെ വാസസ്ഥലങ്ങളിലൂടെയാണല്ലോ ഇവര്‍ നടന്ന് പോകുന്നത്, അപ്പോള്‍ അത് ഇവര്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശനമല്ലെയോ? നിശ്ചയം അതില്‍ ധാരാളം പാഠങ്ങളുണ്ട്, അപ്പോള്‍ അവര്‍ കേള്‍ക്കുന്നില്ലെയോ എന്നും; 22: 45-46 ല്‍, എത്രയെത്ര നാടുകളെയാണ് അതിലെ നിവാസികള്‍ അക്രമികളായപ്പോള്‍ നാം നശിപ്പിച്ചുകളഞ്ഞത്, എത്രയെത്ര കിണറുകള്‍ ഉപയോഗശൂന്യമായി, എത്രയെത്ര കൊട്ടാരങ്ങള്‍ അവശിഷ്ടങ്ങളായി, അപ്പോള്‍ അവര്‍ ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലേ, ചിന്തിക്കാനുള്ള ഹൃദയങ്ങള്‍ അവര്‍ക്കില്ലേ, കേള്‍ക്കാനുള്ള കാതുകള്‍ അവര്‍ക്കില്ലേ? നിശ്ചയം, അവരുടെ കാഴ്ചകള്‍ക്കല്ല അന്ധത, അവരുടെ നെഞ്ചി ന്‍റെ ഉള്ളിലുള്ള ഹൃദയങ്ങള്‍ക്കാണ് അന്ധത എന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ലഭിച്ചിട്ടും അത് ഉപയോഗപ്പെടുത്തി വിശ്വാസം രൂപപ്പെടുത്താനും ജീവിതശൈലി മാറ്റാ നും തയ്യാറില്ലാത്ത ഇത്തരം കപടവിശ്വാസികളായ ഒരു ജനതയുടെ ഹൃദയങ്ങള്‍ അല്ലാഹു അടച്ചുപൂട്ടുമെന്നും പിന്നെ അവര്‍ക്ക് അദ്ദിക്ര്‍ കേള്‍ക്കാനോ പാഠമുള്‍ക്കൊള്ളാനോ ക ഴിയാതെ അവര്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവരായിത്തീരുമെന്നുമാണ് 63: 3 ല്‍ പറഞ്ഞിട്ടു ള്ളത്. ഇത്തരം ആളുകള്‍ നാളെ നരകത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ നരകത്തിന്‍റെ പാറാവുകാരോട്: 'ഞങ്ങള്‍ അദ്ദിക്ര്‍ കേട്ടിരുന്നെങ്കില്‍, അല്ലെങ്കില്‍ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ഈ കത്തിയാളുന്ന നരകത്തിന്‍റെ സഹവാസികള്‍ ആകുമായിരുന്നില്ലല്ലോ' എന്ന് വിലപിക്കുന്ന രംഗം 67: 10 ല്‍ പറഞ്ഞത് ഫുജ്ജാറുകളാണ് വാ യിച്ചിട്ടുള്ളത്.
നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കു കയും ചെയ്യുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങ ളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏ റ്റവും വഴിപിഴച്ചവരും ഏറ്റവും ദുഷ്ടജീവികളുമാണെന്ന് യഥാക്രമം 25: 34; 8: 22 സൂക്ത ങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 6-7, 18; 4: 78; 6: 25-26, 133 വിശദീകരണം നോക്കുക.