( അൽ അഅ്റാഫ് ) 7 : 127

وَقَالَ الْمَلَأُ مِنْ قَوْمِ فِرْعَوْنَ أَتَذَرُ مُوسَىٰ وَقَوْمَهُ لِيُفْسِدُوا فِي الْأَرْضِ وَيَذَرَكَ وَآلِهَتَكَ ۚ قَالَ سَنُقَتِّلُ أَبْنَاءَهُمْ وَنَسْتَحْيِي نِسَاءَهُمْ وَإِنَّا فَوْقَهُمْ قَاهِرُونَ

ഫിര്‍ഔനിന്‍റെ ജനതയില്‍ നിന്നുള്ള പ്രമാണിമാര്‍ ചോദിക്കുകയും ചെയ്തു: മൂസായെയും അവന്‍റെ ജനതയെയും ഭൂമിയില്‍ നാശമുണ്ടാക്കുന്നതിനും താ ങ്കളെയും താങ്കളുടെ ഇലാഹുകളെയും വെടിയുന്നതിനും വേണ്ടി വിട്ടേക്കുക യാണോ? അവന്‍ പറഞ്ഞു: ഞാന്‍ അവരുടെ ആണ്‍സന്തതികളെ കൊല്ലുകത ന്നെ ചെയ്യും, അവരുടെ സ്ത്രീകളെ ഞാന്‍ ജീവിക്കാന്‍ വിടുകയും ചെയ്യും, നിശ്ചയം നാം അവരുടെമേല്‍ സര്‍വ്വാധിപതി തന്നെയാകുന്നു.

2: 49-59 ല്‍ വിവരിച്ച പ്രകാരം ഞാന്‍ അവരുടെ ആണ്‍സന്തതികളെ വധിക്കുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യും, നിശ്ചയം നാം അവരുടെമേല്‍ സ ര്‍വ്വാധിപതി തന്നെയാകുന്നു എന്ന് ഫിര്‍ഔന്‍ ഇവിടെ പറയുന്നത് മൂസാ കൊണ്ടു വന്ന എല്ലാദൃഷ്ടാന്തങ്ങളും കണ്ടതിനുശേഷമാണ്. ഒന്നാം ഘട്ടത്തില്‍ മൂസായുടെ ജനനം ത ടയുന്നതിനുവേണ്ടി അവന്‍ ആണ്‍സന്താനങ്ങളെ കൊല്ലുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. 6: 18 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥ നായ അല്ലാഹുവാണ് അവന്‍റെ സൃഷ്ടികളുടെമേല്‍ സര്‍വാധിപനായിട്ടുള്ളത്. എന്നാല്‍ 79: 24 ല്‍ പറഞ്ഞ പ്രകാരം നാഥനെ വിസ്മരിച്ചുകൊണ്ട് ഫിര്‍ഔന്‍ അവന്‍റെ ജനതയോട് "ഞാനാണ് സര്‍വലോകങ്ങളുടെയും അത്യുന്നതനായ നാഥന്‍" എന്ന് പ്രഖ്യാപിച്ചപ്പോള്‍ അവന്‍റെ ജനത അവനെ പരദൈവങ്ങളില്‍ ഒരാളായി പരിഗണിച്ചുപോന്നു. ഇന്ന് ലോക രില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ "അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല" എന്ന് വായകൊണ്ട് പറയുന്നവരാണെങ്കിലും അവരുടെ പ്രായോഗിക ജീവി തത്തില്‍ അവര്‍ നാഥന് ഇടയാളന്മാരെയും ശുപാര്‍ശക്കാരെയും വെച്ചുപുലര്‍ത്തുന്നവരാണ്. 

അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരുമായിരിക്കുന്നു. ഇ പ്പോള്‍ മസ്ജിദുല്‍ അഖ്സ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് വിലപിക്കുന്ന ഈ ഫുജ്ജാറുകള്‍ 9: 28 ല്‍ വിവരിച്ച പ്രകാരം മഹ്ദിയുടെ ആഗമനം ഇജാസില്‍ പ്രഖ്യാപിക്കുന്നതോടുകൂടി ഇജാസില്‍ നിന്നും പുറത്താക്കപ്പെടുന്നതാണ്. അതോടുകൂടി ലോകത്തുള്ള മനുഷ്യരി ല്‍ നിന്നുള്ള വിശ്വാസികള്‍ക്കുള്ള സുരക്ഷിതസ്ഥാനമായ ഇജാസിലേക്ക് വിശ്വാസികള്‍ വേര്‍തിരിക്കപ്പെടുന്നതാണ്. ശേഷം ഫുജ്ജാറുകള്‍ക്ക് അവിടേക്ക് പ്രവേശനം വിലക്ക പ്പെടുന്നതാണ്. 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെയും അവന്‍റെ 70,000 ജൂത പടയാളികളെയും ഈസാ രണ്ടാമത് വന്ന് വധിക്കുന്നതോടുകൂടി അന്ന് ഇസ്ലാം അം ഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും പി ന്നെ ദൈവമായിത്തന്നെയും അംഗീകരിച്ച കപടവിശ്വാസികളും അവരുടെ അനുയായിക ളുമടങ്ങിയ ഫുജ്ജാറുകളെ വധിച്ചുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതാണ്. 4: 150-151; 9: 67-68 വിശദീകരണം നോക്കുക.