( അൽ അഅ്റാഫ് ) 7 : 136

فَانْتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ فِي الْيَمِّ بِأَنَّهُمْ كَذَّبُوا بِآيَاتِنَا وَكَانُوا عَنْهَا غَافِلِينَ

അപ്പോള്‍ നാം അവരില്‍ നിന്നുള്ളവരോട് പ്രതികാരം ചെയ്തു, അങ്ങനെ നാം അവരെ സമുദ്രത്തില്‍ മുക്കിനശിപ്പിച്ചു, നിശ്ചയം അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ കളവാക്കി തള്ളിപ്പറയുന്നവരും അവകൊള്ളെ പ്രജ്ഞാശൂന്യരുമായിരുന്നതുകൊണ്ട്.

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് ഫാജിറുകളും കാഫി റുകളുമടങ്ങിയ ഫുജ്ജാറുകളാണ്. ആത്മാവിനെ പരിഗണിക്കാത്ത അവര്‍ ജഡത്തിന് പ്രാധാന്യം കൊടുക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. സത്യമായ അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെക്കുന്ന കാഫിറുകളായ കപടവിശ്വാസികളും അതി നെ തള്ളിപ്പറയുന്ന അവരുടെ അനുയായികളായ മുശ്രിക്കുകളും മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും വായ പൊളിച്ചാല്‍ കളവ് പറയുന്ന അവര്‍ അവരുടെ ആ ത്മാവിനെതിരെ കാഫിറായിരുന്നു എന്ന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് മരണപ്പെടുക എന്ന് 7: 37 ല്‍ അവരാണ് വായിച്ചിട്ടുള്ളത്. ഇന്ന് എല്ലാവിധ ആപത്തുവിപത്തുകളെ ത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന ത്രി കാലജ്ഞാനിയില്‍ നിന്നുള്ള അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 3: 101-102 ല്‍ വിവരിച്ച പ്രകാരം അതിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്ന വിശ്വാസി മാത്രമേ അല്ലാഹുവിനെ ആത്മാവുകൊണ്ട് കണ്ട് സര്‍വസ്വം നാഥന് സമര്‍പ്പിച്ച അവസ്ഥയില്‍ (മുസ്ലിമായി) മരണപ്പെടുകയുള്ളൂ. ഹൃദയത്തിന്‍റെ ഭാ ഷയില്‍ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഉണര്‍ത്തപ്പെട്ടതിനുശേഷം അതിനെ അവഗണിച്ച് പോകുന്നവരാണ് ഏറ്റവും വലിയ അക്രമികളെന്നും അത്തരം ഭ്രാന്തന്മാരോട് നാഥന്‍ പ്ര തികാരം ചെയ്യുമെന്നും 32: 22 ല്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ആശയമില്ലാതെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് കരാറുകളും ഉടമ്പടികളും പാലിക്കാത്തവരും അമാനത്ത് അതിന്‍റെ ആളുകള്‍ക്ക് തിരിച്ചുനല്‍കാത്തവ രും വിശ്വസിച്ചാല്‍ വഞ്ചിക്കുന്നവരും വാഗ്ദാനം ചെയ്താല്‍ ലംഘിക്കുന്നവരും വ്യഭി ചാരം, സ്വവര്‍ഗരതി, അനീതി, അക്രമം, ഛിദ്രത, ഐക്യമില്ലായ്മ, നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ തിന്മകളിലും മുഴുകിയിരിക്കുന്നവരും. ഒറ്റപ്പെട്ട വിശ്വാസികള്‍ ത്രികാലജ്ഞാനിയില്‍ നിന്നുള്ള ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥമായ അദ്ദിക്ര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുമ്പോള്‍ 'അത് നിങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തിയാല്‍ മതി' എന്ന് പറഞ്ഞുകൊണ്ട് അതിനെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നത് ഇവരുടെ ഇത്തരം സ്വഭാവങ്ങള്‍ കാരണമാണ്. അങ്ങനെ ഈ കെട്ടജനത 33: 72-73 ല്‍ പറഞ്ഞപ്രകാരം ഇതര ജനവിഭാഗങ്ങളുടെ പാപഭാരങ്ങള്‍ കൂടി വഹിച്ച് നരക ക്കുണ്ഠത്തില്‍ പോകാനുള്ളവരാണ്. 6: 21; 7: 72-73; 8: 22; 98: 6 വിശദീകരണം നോക്കുക.