( അൽ അഅ്റാഫ് ) 7 : 137

وَأَوْرَثْنَا الْقَوْمَ الَّذِينَ كَانُوا يُسْتَضْعَفُونَ مَشَارِقَ الْأَرْضِ وَمَغَارِبَهَا الَّتِي بَارَكْنَا فِيهَا ۖ وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنَىٰ عَلَىٰ بَنِي إِسْرَائِيلَ بِمَا صَبَرُوا ۖ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُ وَمَا كَانُوا يَعْرِشُونَ

അടിച്ചമര്‍ത്തപ്പെട്ടവരായിരുന്ന ആ ജനതയെ നാം-പൂര്‍വ്വ പശ്ചിമദിക്കുകളെ നമ്മുടെ അനുഗ്രഹങ്ങളാല്‍ സമ്പന്നമാക്കിയ ഭൂമിയുടെ-അനന്തരവകാശിക ളാക്കുകയും ചെയ്തു, ഇസ്റാഈല്‍ സന്തതികളുടെമേല്‍ അവര്‍ ക്ഷമാലുക്കളായതുകൊണ്ട് നിന്‍റെ നാഥന്‍റെ വചനം ഏറ്റവും നല്ലനിലക്ക് പൂര്‍ത്തിയാക്കു കയും ചെയ്തിട്ടുണ്ട്, ഫിര്‍ഔനും അവന്‍റെ ജനതയും ഉത്പാദിപ്പിച്ചുകൊണ്ടിരുന്ന സകലതിനെയും നാം തരിപ്പണമാക്കുകയും ചെയ്തു-അവര്‍ വികസിപ്പിച്ചുകൊണ്ടിരുന്നതിനെയും.

പൂര്‍വ്വ പശ്ചിമദിക്കുകളെ നമ്മുടെ അനുഗ്രങ്ങളാല്‍ സമ്പന്നമാക്കിയ ഭൂമി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഫലസ്തീനാണ്. ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ മേല്‍ നമ്മുടെ അനുഗ്രഹം ചൊരിയാനും അവരെ നേതാക്കളും അനന്തരാവകാശികളുമാക്കാനും ഭൂമിയി ല്‍ അവര്‍ക്ക് ആധിപത്യം നല്‍കാനും; ഫിര്‍ഔനിനും ഹാമാനിനും അവര്‍ രണ്ട് പേരുടെ യും പട്ടാളത്തിനും അവരെന്താണോ ഭയപ്പെട്ടുകൊണ്ടിരുന്നത്, അത് കാണിച്ചു കൊടുക്കാനുമാണ് നാം ഉദ്ദേശിച്ചത് എന്ന് 28: 5-6 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മൂസാ, എന്‍റെ അടിമകളെയും കൊണ്ട് രാത്രിക്കുരാത്രി തന്നെ പുറപ്പെടുക, നിശ്ചയം നിങ്ങള്‍ പിന്‍തുടര പ്പെടുകതന്നെ ചെയ്യും, സമുദ്രത്തെ പിളര്‍ന്ന നിലയില്‍തന്നെ വിടുക, നിശ്ചയം അവര്‍ മുക്കിക്കൊല്ലപ്പെടാനുള്ള ഒരു പട്ടാളമാണ്, എത്രയെത്ര തോട്ടങ്ങളും അരുവികളും കൃഷിസ്ഥലങ്ങളും മാന്യമായ സ്ഥാനമാനങ്ങളും അവര്‍ ആസ്വദിച്ചുകൊണ്ടിരുന്ന എത്രയെത്ര അനുഗ്രഹങ്ങളുമാണ് അവര്‍ വിട്ടേച്ച് പോയത്? അപ്രകാരം നാം അതെല്ലാം മറ്റൊരു ജനതക്ക് അനന്തരാവകാശമായി നല്‍കുകയും ചെയ്തു, അപ്പോള്‍ അവരുടെ മേല്‍ ആകാശമോ ഭൂമിയോ കരഞ്ഞില്ല, അവര്‍ സാവകാശം നല്‍കപ്പെട്ടവരുമായില്ല, നിശ്ചയം ഇസ്റാഈല്‍ സന്തതികളെ ഹീനമായ ശിക്ഷയില്‍നിന്ന് നാം രക്ഷപ്പെടുത്തുക തന്നെ ചെയ്തിട്ടുണ്ട്, അഥവാ ഫിര്‍ഔനില്‍ നിന്ന്, നിശ്ചയം അവന്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന നാശ കാരികളില്‍പ്പെട്ട ഒരു അത്യുന്നതന്‍ തന്നെയായിരുന്നു എന്ന് 44: 23-30 ല്‍ പറഞ്ഞിട്ടുണ്ട്. നിശ്ചയം നാം മൂസാക്ക് ഗ്രന്ഥം നല്‍കിയിട്ടുണ്ട്. അപ്പോള്‍ അതുപോലുള്ള ഒന്ന് വന്നുകിട്ടുന്നതില്‍ നീ സംശയിക്കരുത്, മൂസാക്ക് നാം നല്‍കിയ ഗ്രന്ഥത്തെ ഇസ്രാഈല്‍ സന്തതികള്‍ക്ക് സന്മാര്‍ഗമാക്കി വെക്കുകയും ചെയ്തിട്ടുണ്ട്, അവര്‍ ക്ഷമാലുക്കളും നമ്മുടെ സൂക്തങ്ങളില്‍ ദൃഢബോധ്യമുള്ളവരുമായിരുന്നപ്പോള്‍ അവരെ നമ്മുടെ നിര്‍ദ്ദേശപ്രകാരം സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നതിനുവേണ്ടി അവരില്‍നിന്നുള്ള നേതാക്കന്‍ മാരെ നാം നിയോഗിക്കുകയും ചെയ്തിട്ടുണ്ട് എന്ന് 32: 23-24ലും പറഞ്ഞിട്ടുണ്ട്.

ഭക്ഷണവും കൂലിയുമൊന്നും നല്‍കാതെ അടിമവേല ചെയ്യിപ്പിച്ചായിരുന്നു ഇസ്റാഈല്‍ സന്തതികളെക്കൊണ്ട് ഫിര്‍ഔനും അവന്‍റെ ജനതയും ഇത്തരം കൃഷിസ്ഥലങ്ങ ളും തോട്ടങ്ങളും പിരമിഡുകളുമെല്ലാം നിര്‍മ്മിച്ചിരുന്നത്, ഇസ്റാഈല്‍ സന്തതികളുടെ വംശവര്‍ദ്ധനവ് കൂടാതിരിക്കാനും അവര്‍ അധികാരത്തില്‍ വരാതിരിക്കാനും വേണ്ടി അവരുടെ ആണ്‍സന്താനങ്ങളെ ഫിര്‍ഔനും അവന്‍റെ ജനതയും കൊന്നുകളയുകയും ചെയ്തിരുന്നു. അതാണ് ഫിര്‍ഔനും അവന്‍റെ ജനങ്ങളും ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്ന സകലതിനെയും അവര്‍ വികസിപ്പിച്ചുകൊണ്ടിരുന്നതിനെയും നാം തരിപ്പണമാക്കുകയും ചെയ്തു എന്ന് സൂക്തത്തില്‍ പറഞ്ഞതിന്‍റെ വിവക്ഷ. 

 വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിനെ തള്ളിപ്പറയുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമായ ഫുജ്ജാറുകളാണ് ലോകരില്‍ ഇ ത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. എന്നാല്‍ അവരുടെ സ്വഭാവവും പെരുമാറ്റവും 3: 72, 112; 5: 11, 41-42 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ കാലത്തുണ്ടായിരു ന്ന മദീനയിലെ ജൂതരുടെയും കപടവിശ്വാസികളുടെയും സ്വഭാവത്തെക്കാള്‍ ദുഷിച്ചതാ ണ്. 3: 7-10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ച് അക്രമികളും തെമ്മാടികളുമായി മാറുകയും പ്ര വാചകന്‍റെ കാലത്തുണ്ടായിരുന്ന ജൂത-ക്രൈസ്തവരുടെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവ രായി മാറുകയും ചെയ്തു. 

 ഇന്ന് ലോകരില്‍ മാനുഷികമൂല്യമുള്ളത് ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്കാ ണ്. അതേസമയം ഫുജ്ജാറുകള്‍ 16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടു ള്ള അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരായതിനാലും ചിന്താ ശക്തി ഉപയോഗപ്പെടുത്താത്തവരായതിനാലും 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 18 ല്‍ വി വരിച്ച പ്രകാരം അദ്ദിക്റിനെത്തൊട്ട് അന്ധരും ബധിരരും ഊമരുമായ ഫുജ്ജാറുകള്‍ ഇനി നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ച് വരികയില്ല. 7: 127 ല്‍ വിവരിച്ച പ്രകാരം ഇമാം മഹ്ദി ഇജാസില്‍ വരുന്നതോടെ ലൈം ഗികബന്ധമില്ലാതെ ദൈവസ്മരണയില്‍ നിലകൊള്ളുന്ന മനുഷ്യരില്‍ നിന്നുള്ള വിശ്വാ സികളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നതും അവിടെയുള്ള ഫുജ്ജാറുകളെ അവിടെനി ന്ന് പുറത്താക്കുന്നതുമാണ്. 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ വെള്ളത്തി നും ഭക്ഷണത്തിനും വേണ്ടി ഫുജ്ജാറുകള്‍ ആദ്യം നബിയായി സ്വീകരിക്കുന്നതും, ശേഷം പരസ്ത്രീ പരപുരുഷന്മാരുമായുള്ള ലൈംഗികബന്ധം യഥേഷ്ടം നടത്തുന്നതിന് വേണ്ടി ലക്ഷണമൊത്ത ക്ലോണിംഗ് പുരുഷന്മാരെയും സ്ത്രീകളെയും ഉണ്ടാക്കിക്കൊടുക്കുന്ന തിനാല്‍ ദൈവമായും സ്വീകരിക്കുന്നതാണ്. 4: 159 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെ ട്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരെ വധിക്കുന്നതുമാണ്. അപ്പോള്‍ മാ ത്രമാണ് ഫുജ്ജാറുകളായ ഇക്കൂട്ടര്‍ക്ക് അറബി ഖുര്‍ആനല്ല, 38: 8 ല്‍ പറഞ്ഞ ദിക്രീ അ ഥവാ അദ്ദിക്ര്‍ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ബോധ്യം വരിക. 1: 7; 2: 61-62; 5: 51 വിശദീകരണം നോക്കുക.