قَالَ أَغَيْرَ اللَّهِ أَبْغِيكُمْ إِلَٰهًا وَهُوَ فَضَّلَكُمْ عَلَى الْعَالَمِينَ
അവന് ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്കായി അല്ലാഹുവിനെയല്ലാതെ മറ്റൊരു ഇ ലാഹിനെ അന്വേഷിക്കുകയോ? അവന് നിങ്ങളെ സര്‍വ്വലോകരുടെമേല്‍ ശ്രേ ഷ്ഠരാക്കിയിരിക്കെ.
മൂസായെയും ഇസ്റാഈല്‍ സന്തതികളെയും അല്ലാഹു കടല്‍പിളര്‍ത്തി രക്ഷപ്പെടുത്തുകയും അവര്‍ മറുകരയില്‍ നോക്കിനില്‍ക്കെ ഫിര്‍ഔനിനെയും സംഘത്തെയും കടലില്‍ മുക്കിക്കൊല്ലുകയും ചെയ്തു. ശേഷം മുന്നോട്ടുപോന്ന അവര്‍ വിഗ്രഹാരാധന ചെയ്യുന്ന ഒരു ജനതയുടെ അടുത്തെത്തിയപ്പോള്‍ ആ വിഗ്രഹത്തെപോലുള്ള ഒരു ഇലാഹിനെയാണ് ആവശ്യപ്പെട്ടത്. ഈജിപ്തില്‍ വര്‍ഷങ്ങളായി വിഗ്രഹപൂജകളിലും പശുപൂജകളിലും ഏര്‍പ്പെട്ടിരുന്ന ആ ജനത ഏക ഇലാഹിനെക്കുറിച്ച് അറിവില്ലാത്തവരും പ ശു ആരാധന ഹൃദയത്തില്‍ ലയിച്ചവരുമായിരുന്നതാണ് അതിന് കാരണം. അതുകൊണ്ടാ ണ് തുടര്‍ന്നുള്ള സൂക്തങ്ങളില്‍ അല്ലാഹു അവര്‍ക്ക് നല്കിയ അനുഗ്രഹങ്ങള്‍ എടുത്തു ദ്ധരിക്കുന്നതും അവരുടെ ധിക്കാരമനോഭാവം തുറന്നുകാണിക്കുന്നതും.
ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ത്രികാലജ്ഞാനമായ അദ്ദി ക്റിന്റെ 40 പേരുകളും മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് 2: 79 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് കാക്കകാരണവന്മാരു ടെ ആചാരാനുഷ്ടാനങ്ങള്‍ അന്ധമായി പിന്‍പറ്റുന്ന കാഫിറുകളും അക്രമികളുമാണ്. അ ദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ടജനതയായിത്തീര്‍ന്ന ഇക്കൂട്ടര്‍ വിധിദിവസം 'ഓ! ഞാ ന് ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തില്ലായിരുന്നുവെങ്കില്‍ എത്ര നന്നാ യിരുന്നേനേ; അവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയ ശേഷം എന്നെ അതില്‍ നി ന്ന് തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്ന് വില പിക്കുന്ന രംഗം 25: 27-29 ല്‍ പറഞ്ഞതും; അന്ന് പ്രവാചകന് 'ഓ എന്റെ നാഥാ! എന്റെ ഈ ജനത വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്റില്‍ നിന്ന് ഒളിച്ചോടിപ്പോയ താണ് ഇവര്‍ക്ക് വന്ന ദുര്‍ഗതി' എന്ന് പറയുന്നതാണ് എന്ന് 25: 30 ല്‍ പറഞ്ഞതും ഫു ജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന് ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല; ഓരോരുത്തരും കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥമാണ് അവരെ നരകത്തിലേക്ക് തള്ളിവിടുന്നത്. 1: 4; 2: 255; 6: 14, 102-104 വിശദീകരണം നോക്കുക.