( അൽ അഅ്റാഫ് ) 7 : 144

قَالَ يَا مُوسَىٰ إِنِّي اصْطَفَيْتُكَ عَلَى النَّاسِ بِرِسَالَاتِي وَبِكَلَامِي فَخُذْ مَا آتَيْتُكَ وَكُنْ مِنَ الشَّاكِرِينَ

അവന്‍ പറഞ്ഞു: ഓ മൂസാ, നിശ്ചയം ഞാന്‍ നിന്നെ ജനങ്ങളുടെമേല്‍ എന്‍റെ സന്ദേശങ്ങള്‍ എത്തിക്കുന്നതിനും എന്‍റെ സംഭാഷണത്തിനും വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നു, അപ്പോള്‍ ഞാന്‍ നിനക്ക് നല്‍കിയിട്ടുള്ള ഒന്ന് നീ മുറുകെപ്പിടിക്കുക, നീ നന്ദി പ്രകടിപ്പിക്കുന്നവരില്‍ ഉള്‍പ്പെടുകയും ചെയ്യുക.

4: 163-164 ല്‍ വിവരിച്ച പ്രകാരം നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചക ന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥത്തിന്‍റെ ആത്മാവ് അദ്ദിക്ര്‍ തന്നെയാണ്. മൂസാക്ക് നല്‍കപ്പെ ട്ട ഗ്രന്ഥത്തിന്‍റെ ശരീരം തൗറാത്ത് എന്ന പേരില്‍ അറിയപ്പെടുന്നു. അത് അന്ന് മൊത്തം മനുഷ്യര്‍ക്കുള്ള നാഥന്‍റെ സംസാരവും സന്ദേശവുമായിരുന്നു. പ്രവാചകന് നല്‍കപ്പെട്ട അദ്ദിക്റില്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീക രണങ്ങളും അടങ്ങിയിട്ടുണ്ടെന്നും അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് മനുഷ്യര്‍ക്ക് എന്തൊ ന്നാണോ നാഥനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടത്, അത് പ്രവാചകന്‍ വെളിപ്പെടുത്തുന്ന തിനുവേണ്ടിയും അവര്‍ ആലോചിച്ച് മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്നതിന് വേണ്ടി യുമാണെന്നും 16: 44 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ കേള്‍വിയുണ്ടായിട്ട് അത് കേള്‍ക്കാത്തവരും സംസാരവൈഭവമുണ്ടായിട്ടും അതിന്‍റെ 40 പേരുകളില്‍ ഒന്നുപോ ലും ലോകരോട് പറയാത്തവരുമായ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുക ള്‍ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണ് എന്ന് 8: 22 ലും; അവര്‍ തങ്ങളുടെ മുഖങ്ങളില്‍ അന്ധരും ബധിരരും ഊമരുമായി നരകക്കുണ്ഠത്തി ലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാ ണെന്ന് 17: 97-98; 25: 34 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയായ നാഥന്‍റെ സംസാരവും സന്ദേശവുമായ അദ്ദിക്ര്‍ മൂടിവെക്കുന്ന കാഫിറായ ഒരു ജനതയെ അല്ലാ ഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല തന്നെ എന്ന് 5: 67 ല്‍ പറഞ്ഞത് ഫുജ്ജാറുകള്‍ വായിച്ചിട്ടുള്ളതാണ്. 2: 152, 253; 4: 150-151 വിശദീകരണം നോക്കുക.