وَكَتَبْنَا لَهُ فِي الْأَلْوَاحِ مِنْ كُلِّ شَيْءٍ مَوْعِظَةً وَتَفْصِيلًا لِكُلِّ شَيْءٍ فَخُذْهَا بِقُوَّةٍ وَأْمُرْ قَوْمَكَ يَأْخُذُوا بِأَحْسَنِهَا ۚ سَأُرِيكُمْ دَارَ الْفَاسِقِينَ
നാം അവന് എല്ലാ ഓരോ കാര്യത്തെക്കുറിച്ചുമുള്ള ഉപദേശനിര്‍ദേശങ്ങള്‍ ആ ഫലകങ്ങളില്‍ രേഖപ്പെടുത്തിക്കൊടുത്തു, എല്ലാ ഓരോ വസ്തുവിനെക്കുറിച്ചു മുള്ള വിശദീകരണവും; അപ്പോള്‍ നീ അവയെ മുറുകെപ്പിടിച്ചുകൊള്ളുക, അവയെ ഏറ്റവും നല്ലനിലക്ക് മുറുകെപ്പിടിക്കാന്‍ നിന്റെ ജനതയോട് കല്‍പ്പിക്കുകയും ചെയ്യുക എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു, അടുത്തുതന്നെ ഞാന്‍ നിങ്ങള്‍ക്ക് തെമ്മാടികളുടെ ഭവനം കാണിച്ചുതരികയും ചെയ്യും!
എല്ലാ പ്രവാചകന്മാര്ക്കും ഗ്രന്ഥവും വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട് എന്ന് 16: 44 ല്‍ പറഞ്ഞിട്ടുണ്ട്. മൂസാക്ക് 10 കല്പനകള് രണ്ട് ശിലാഫലകങ്ങളിലായി രേഖപ്പെ ടുത്തി നല്‍കുകയും പിന്നീട് അതിന്റെ വിശദീകരണങ്ങള്‍ ഘട്ടം ഘട്ടമായി നല്കുകയു മാണുണ്ടായത്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവരാണ് സര്‍വസ്വം നാ ഥന് സമര്‍പ്പിച്ച മുസ്ലിംകള് എന്ന് 16: 89 ല്‍ പറഞ്ഞത് ഫുജ്ജാറുകള്‍ വായിക്കുന്നുണ്ട്. എന്നാല്‍ 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള അവര്‍ 36: 59-62 ല്‍ പറഞ്ഞ പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരും, 7: 37 ല്‍ പറഞ്ഞ പ്രകാരം മരണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എ ന്ന് സാക്ഷ്യം വഹിക്കാനുള്ളവരുമാണ്. 5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാവിധ ആപത്തു വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷി ക്കുന്ന അദ്ദിക്റിനെ മുറുകെപ്പിടിച്ചവര്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാ തയിലായിക്കഴിഞ്ഞു. 2: 26-27, 99, 185; 3: 190-191; 6: 38 വിശദീകരണം നോക്കുക.