( അൽ അഅ്റാഫ് ) 7 : 149

وَلَمَّا سُقِطَ فِي أَيْدِيهِمْ وَرَأَوْا أَنَّهُمْ قَدْ ضَلُّوا قَالُوا لَئِنْ لَمْ يَرْحَمْنَا رَبُّنَا وَيَغْفِرْ لَنَا لَنَكُونَنَّ مِنَ الْخَاسِرِينَ

അവരുടെ കൈകളാല്‍ അവര്‍ നാശത്തിലകപ്പെടുകയും, നിശ്ചയം തങ്ങള്‍ വഴി പിഴച്ചിരിക്കുന്നു എന്ന് അവര്‍ കാണുകയും ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ നാഥന്‍ ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങള്‍ക്ക് പൊറു ത്തുതരികയും ചെയ്തിട്ടില്ലെങ്കില്‍, നിശ്ചയം ഞങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരി ല്‍ ഉള്‍പ്പെടുകതന്നെ ചെയ്യുമായിരുന്നു.

2: 54 ല്‍ പറഞ്ഞ പ്രകാരം പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചവരോട് പരസ്പരം വധിക്കാന്‍ കല്‍പിക്കപ്പെട്ടപ്പോള്‍ നിയന്ത്രണം വിട്ട് കൊല നടക്കുകയുണ്ടായി. ആ കൂട്ടക്കൊലയില്‍ ഈ സൂക്തപ്രകാരം പശ്ചാത്തപിച്ചുമടങ്ങിയ ആളുകളും ഉള്‍പ്പെടുകയു ണ്ടായി. അവര്‍ക്ക് രക്തസാക്ഷിത്വം വരിച്ചവരുടെ പ്രതിഫലം ലഭിക്കുമെന്ന് പ്രപഞ്ചനാ ഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഇത്തരം സൂക്തങ്ങള്‍ വായിക്കാത്ത മറ്റേതൊരു ജനവിഭാഗത്തെക്കാളും കുറ്റകൃത്യങ്ങളില്‍ ഏര്‍ പ്പെട്ടിരിക്കുന്നത്. 6: 115-116 ല്‍ വിവരിച്ച പ്രകാരം ഊഹങ്ങള്‍ പിന്‍പറ്റുകയും നിഗമനങ്ങള്‍ വെച്ച് പുലര്‍ത്തുകയും ചെയ്യുന്ന ഇക്കൂട്ടര്‍ മൊത്തം മനുഷ്യര്‍ക്കുള്ള സന്മാര്‍ഗമായ അദ്ദിക് ര്‍ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍ കാതിരിക്കുകയും ചെയ്യുകവഴി നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാന്‍ അര്‍ഹരായി രിക്കുകയാണ്. 2: 79 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളും കള്ളവാദികളും എഴുതിയു ണ്ടാക്കിയ ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഇസ്ലാമിനെ ഏറ്റവും ദുഷിച്ച ജീവിതരീതിയായിട്ടാണ് അവര്‍ ജനമധ്യത്തില്‍ അവതരിപ്പിക്കുന്നത്. ഭ്രാന്തന്മാരായ ഇക്കൂട്ടര്‍ വിശ്വാസികളാണ്, മുസ് ലിംകളാണ് എന്നെല്ലാം പറയുന്നവരും വാദിക്കുന്നവരുമാണെങ്കിലും 16: 89 നെ സത്യപ്പെടു ത്താത്തവരായതിനാല്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. 2: 121; 5: 78-79; 6: 153 വിശദീകരണം നോക്കുക.