( അൽ അഅ്റാഫ് ) 7 : 15

قَالَ إِنَّكَ مِنَ الْمُنْظَرِينَ

അവന്‍ പറഞ്ഞു: നിശ്ചയം നീ അവസരം നല്‍കപ്പെട്ടവരില്‍പെട്ടിരിക്കുന്നു.

15: 37 ലും 38: 80 ലും പിശാചിന് അല്ലാഹു അവസരം നല്‍കിയ കാര്യം പറഞ്ഞിട്ടുണ്ട്. ഇബ്ലീസ് അല്ലാഹുവിനോട് ചോദിച്ചു: എന്‍റെ നാഥാ, എന്‍റെ കടിഞ്ഞാണ്‍ നിന്‍റെ പക്കലായിരിക്കെ നീ ഉദ്ദേശിച്ചിട്ട് തന്നെയല്ലേ ഞാന്‍ സാഷ്ടാംഗ പ്രണാമം ചെയ്യാതിരുന്നത്? അപ്പോള്‍ എനിക്ക് നീ അവസരം തരണം, അപ്പോള്‍ അല്ലാഹു പറഞ്ഞു: നിനക്ക് അവസരം തന്നിരിക്കുന്നു, ആദമിന് ഒരു സന്താനത്തെ നല്‍കുമ്പോഴെല്ലാം നാം നിനക്കും ഒരു സന്താനത്തെ നല്‍കാം, ആ സന്താനങ്ങളെ ഉപയോഗിച്ച് ഓരോ മനുഷ്യന്‍റെയും ഹൃദയത്തില്‍ കൂടുകൂട്ടുകയും രക്തത്തിലൂടെ സഞ്ചരിക്കുകയും ചെയ്തുകൊള്ളുക, അപ്രകാരം പിശാചിന്‍റെ സന്താനമാണ് മനുഷ്യരില്‍ ഓരോരു ത്തരിലുമുള്ള ജിന്നുകൂട്ടുകാരന്‍. പിശാച് പുനര്‍ജന്മനാള്‍ വരെയാണ് അവസരം ആവശ്യപ്പെട്ടതെങ്കിലും 38: 78 ല്‍ പറഞ്ഞ ദീന്‍ നടപ്പിലാകുന്ന ദിനം വരെയാണ് അല്ലാഹു അവന് അവസരം നല്‍കിയിട്ടുള്ളത്. ദീന്‍ നടപ്പിലാക്കുന്ന ദിനം കൊണ്ട് ഉദ്ദേശിക്കുന്നത് 4: 158-159 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മനുഷ്യരൂപം പൂണ്ട് വന്ന മസീഹുദ്ദജ്ജാലിനെ വധിച്ച് ലോകത്ത് മൊത്തം ഇസ്ലാം ജീവിത വ്യവസ്ഥയായി നടപ്പിലാക്കുന്ന ദിനം തന്നെയാണ്. 

ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമ ത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ സ്വാഗതം ചെയ്യുന്നവരുമാണ്. 4: 91 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെട്ട് അവരെ വധിക്കുമ്പോള്‍ മാത്രമാണ് അറബി ഖുര്‍ആന്‍ അല്ല, 38: 8 ല്‍ പറഞ്ഞ ദിക്രീ അഥവാ അദ്ദിക്ര്‍ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് അവര്‍ക്ക് ബോ ധ്യം വരിക. 4: 37-38; 17: 61-65; 43: 36-39 വിശദീകരണം നോക്കുക.