( അൽ അഅ്റാഫ് ) 7 : 153

وَالَّذِينَ عَمِلُوا السَّيِّئَاتِ ثُمَّ تَابُوا مِنْ بَعْدِهَا وَآمَنُوا إِنَّ رَبَّكَ مِنْ بَعْدِهَا لَغَفُورٌ رَحِيمٌ

ദുഷ്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും പിന്നെ അതിനുശേഷം അത് തെറ്റാണെന്ന് മനസ്സിലാക്കി പശ്ചാത്തപിച്ച് മടങ്ങുകയും വിശ്വാസം രൂപപ്പെടുത്തുകയും ചെ യ്തവരുണ്ടല്ലോ, നിശ്ചയം അതിനുശേഷം നിന്‍റെ നാഥന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാകുന്നു.

അദ്ദിക്ര്‍ ലഭിക്കുന്നതിനുമുമ്പ് സംഘടനാ താല്‍പര്യങ്ങളോ സാമുദായിക താ ല്‍പര്യങ്ങളോ മറ്റോ സംരക്ഷിക്കുന്നതിനു വേണ്ടി ഗ്രന്ഥത്തിലെ സൂക്തങ്ങളുടെ ആശയം മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്തിട്ടുള്ളത് തെറ്റാണെന്ന് മനസ്സിലാക്കി അ തിന് പൊറുക്കലിനെത്തേടുകയും യഥാര്‍ത്ഥ വിശ്വാസം രൂപപ്പെടുത്തുകയും പ്രായശ്ചി ത്തമായി അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുകയുമാണെങ്കില്‍ അല്ലാഹുവിനെ കാരുണ്യ വാനും ഏറെപ്പൊറുക്കുന്നവനുമായി കണ്ടെത്തുന്നതാണ്. ഇന്ന് ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ നാഥന്‍റെ സമ്മതപത്ര മായ അതിനെ സത്യപ്പെടുത്താതെ ഒരാളും വിശ്വാസിയാവുകയില്ല. അപ്പോള്‍ ആയിര ത്തില്‍ 999 ആയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ ആയിരത്തില്‍ ഒന്നായ വിശ്വാസി ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുമ്പോള്‍ അവര്‍ അത് കേള്‍ക്കുകയില്ല എന്ന് മാത്രമല്ല, 2: 170-171; 5: 104 സൂക്തങ്ങള്‍ പ്രകാരം കാക്കകാരണവന്മാ രുടെ വഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്യുക. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായ ഇക്കൂട്ടര്‍ 2: 18 ല്‍ വി വരിച്ച പ്രകാരം നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിലേക്ക് തിരിച്ചുവരികയില്ല. അവര്‍ 8: 22 ല്‍ വിവരിച്ച പ്രകാരം ബധിരരും ഊമരും അന്ധരുമായി നരകക്കുണ്ഠത്തിലേക്ക് വ ലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണ്. 2: 159-162; 3: 112; 4: 31, 145-147 വിശദീകരണം നോക്കുക.