( അൽ അഅ്റാഫ് ) 7 : 17

ثُمَّ لَآتِيَنَّهُمْ مِنْ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَنْ شَمَائِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ

പിന്നെ ഞാന്‍ അവരില്‍, അവരുടെ മുന്‍ഭാഗത്തിലൂടെയും അവരുടെ പിന്‍ ഭാഗത്തിലൂടെയും അവരുടെ വലതുഭാഗത്തിലൂടെയും അവരുടെ ഇടതുഭാഗ ത്തിലൂടെയും വരികതന്നെ ചെയ്യും, അവരില്‍ അധികപേരെയും നന്ദിപ്രകടിപ്പിക്കുന്നവരായി നീ എത്തിക്കുകയുമില്ല.

4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതിനെയും പിശാച് പാട്ടിലാക്കി നരകത്തിലേക്കാക്കുന്നതാണ്. 4: 79 ല്‍ വിവരിച്ച പ്രകാരം നന്മ അല്ലാഹുവില്‍ നിന്നും തിന്മ പിശാചില്‍ നിന്നുമാണ്. 2: 256 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസിയെ മുന്‍ഭാഗത്തിലൂടെയും പിന്‍ഭാഗത്തിലൂടെയും ഇടത് ഭാഗത്തിലൂടെയും വലത് ഭാഗത്തിലൂടെയും സമീപിക്കാന്‍ പിശാചിന് സാധ്യമല്ല. വിശ്വാസി 1: 4 ല്‍, 'ഞങ്ങള്‍ സേവിക്കുന്നത് നിന്നെ മാത്രമാണ്, ഞങ്ങള്‍ അതിനുവേണ്ടി സഹായം തേടുന്നതും നിന്നോട് മാത്രമാണ്' എന്ന് മനസ്സാ പറയുന്നവരും, അപ്പോള്‍ ഞങ്ങളെ നീ സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ നിന്‍റെ പ്രത്യേകക്കാരായ അടിമകളാക്കേണമേ എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കു ന്നവരുമാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായി അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അല്ലാഹുവിനെയും അവന്‍റെ പ്രവാചകന്മാ രെയും ജീവിപ്പിക്കുകയും സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിശ്വാസികള്‍ക്ക് മനുഷ്യപ്പിശാചുക്കളും ജിന്നുപിശാചുക്കളും മാത്രമല്ല, ആകാശഭൂമികളിലുള്ള സര്‍വ്വസ്വവും കീഴ്വണങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.

എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവരാണ് മുസ്ലിംകള്‍ എന്നാണ് 16: 89 ല്‍ പറഞ്ഞിട്ടുള്ളത് എന്നിരിക്കെ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അര്‍ഹതയില്ലാതെ മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നവരാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരും 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളുമാണ്. 2: 18 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെത്തൊട്ട് അന്ധരും ബധിരരും ഊമരുമായ അവര്‍ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിലേക്കോ അതുവഴി സ്വര്‍ഗത്തിലേക്കോ തിരിച്ചുവരികയില്ല. 1: 7; 3: 190-191; 6: 117 വിശദീകരണം നോക്കുക.