فَدَلَّاهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِنْ وَرَقِ الْجَنَّةِ ۖ وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَنْ تِلْكُمَا الشَّجَرَةِ وَأَقُلْ لَكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُبِينٌ
അപ്പോള്‍ അവന്‍ വഞ്ചനകൊണ്ട് അവരെ രണ്ടുപേരെയും കീഴ്പ്പെടുത്തി, അ ങ്ങനെ അവര്‍ രണ്ടുപേരും ആ വൃക്ഷത്തെ രുചിച്ചപ്പോള്‍ അവര്‍ രണ്ടുപേരുടെ യും ഗോപ്യമായ ഗുഹ്യസ്ഥാനങ്ങള്‍ അവര്‍ക്ക് വെളിപ്പെടുകയും സ്വര്‍ഗത്തി ലെ ഇലകളെടുത്ത് അവര്‍ രണ്ടുപേരുടെയും ഗുഹ്യസ്ഥാനങ്ങള്‍ പൊത്താന്‍ തുടങ്ങുകയും ചെയ്തു; അവര്‍ രണ്ടുപേരുടെയും നാഥന്‍ അവരെ വിളിച്ചു ചോദിച്ചു: നിങ്ങളെ രണ്ടുപേരെയും ആ വൃക്ഷത്തെത്തൊട്ട് ഞാന്‍ വിലക്കി യിരുന്നില്ലേ, നിശ്ചയം പിശാച് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വ്യക്തമായ ഒരു ശ ത്രുവാണെന്ന് ഞാന്‍ നിങ്ങള്‍ രണ്ടുപേരോടും പറയുകയും ചെയ്തിരുന്നില്ലേ?
അപ്പോള്‍ പിശാച് അവന്‍റെ ഹൃദയത്തില്‍ മന്ത്രിച്ചു; ഓ, ആദമേ! ഞാന്‍ നിനക്ക് നി ത്യജീവിതം പ്രദാനം ചെയ്യുന്നതും അറ്റമില്ലാത്ത ആധിപത്യം നല്‍കുന്നതുമായ ഒരു വൃക്ഷത്തെക്കുറിച്ച് പറഞ്ഞ് തരട്ടെയോ? അങ്ങനെ അവര്‍ രണ്ടുപേരും അതില്‍ നിന്ന് ഭ ക്ഷിക്കാന്‍ തുനിഞ്ഞപ്പോള്‍ അവരുടെ ഗോപ്യമായ ഗുഹ്യസ്ഥാനങ്ങള്‍ അവര്‍ക്ക് വെളിവായി. അവര്‍ സ്വര്‍ഗത്തിലെ ഇലകളെടുത്ത് പൊത്താന്‍ തുടങ്ങുകയും ചെയ്തു. ആദം ത ന്‍റെ നാഥനെ ധിക്കരിച്ചു, അങ്ങനെ ലക്ഷ്യബോധം നഷ്ടപ്പെട്ടവനായി. പിന്നെ അവന്‍റെ നാഥന്‍ അവനെ തെരഞ്ഞെടുക്കുകയും അവനെക്കൊള്ളെ മടങ്ങുകയും അവനെ സന്‍മാ ര്‍ഗത്തിലാക്കുകയും ചെയ്തു എന്ന് 20: 120-122 ല്‍ പറഞ്ഞിട്ടുണ്ട്. ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിശ്വാസികളല്ലാത്ത പുരുഷന്മാരും സ്ത്രീകളുമെല്ലാം പരസ്ത്രീ പരപുരുഷ ബന്ധത്തിനുവേണ്ടി അതിയായി കൊതിക്കുന്നവരും ശ്രമിക്കുന്നവരുമാണെന്ന് 38: 24 ല്‍ പറഞ്ഞിട്ടുണ്ട്. 33: 35 ല്‍ പറഞ്ഞ സ്വഭാവങ്ങളോടുകൂടിയ പുരുഷന്മാരും സ്ത്രീകളും മാത്രമേ സ്വര്‍ഗത്തില്‍ പോവുകയുള്ളൂ. അവര്‍ 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നവരാണ്.
ഇന്ന് ലോകരില്‍ ഫുജ്ജാറുകളാണ് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്നത്. എന്നാല്‍ 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള അവര്‍ 36: 59-62 ല്‍ വിവരിച്ച പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരും 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരുമാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. മറിച്ച് ഫുജ്ജാറുകള്‍ വായിച്ച, തൊട്ട, കണ്ട, കേട്ട സൂക്തങ്ങ ള്‍ അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷിനിന്നുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. സ്വര്‍ഗ്ഗത്തില്‍ വെയിലോ ചൂടോ പുകപടല ങ്ങളോ പൊടിപടലങ്ങളോ മഞ്ഞോ തണുപ്പോ ഒന്നും ഉണ്ടാകുകയില്ല. അതുപോലെത്ത ന്നെ ദാഹമോ ക്ഷീണമോ വിയര്‍പ്പോ ഇണചേരലോ ഇന്ദ്രിയസ്ഖലനമോ മലമൂത്ര വിസ ര്‍ജ്ജനമോ ഉണ്ടാവുകയില്ല. എന്നാല്‍ എപ്പോഴും ഇണ ചേര്‍ന്നാലുള്ളതുപോലെയുള്ള അനുഭൂതി ലഭിക്കുന്നതുമാണ്. 6: 27-28; 9: 67-68; 32: 13-15 വിശദീകരണം നോക്കുക.