قَالَا رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
അവര്‍ രണ്ടുപേരും പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളുടെ ആത്മാവിനോട് തന്നെ അക്രമം പ്രവര്‍ത്തിച്ചു, ഞങ്ങള്‍ക്ക് നീ പൊറുത്ത് തന്നിട്ടില്ലെങ്കില്‍, നിന്‍റെ കാരുണ്യം ഞങ്ങളില്‍ വര്‍ഷിച്ചിട്ടുമില്ലെങ്കില്‍ നിശ്ചയം ഞ ങ്ങള്‍ നഷ്ടപ്പെട്ടവരില്‍ പെട്ടവര്‍ തന്നെയായിരിക്കും.
എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ളതും സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീ വിക്കുന്നവര്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ ത്രാസും ഉരക്കല്ലുമായി ഉപയോഗപ്പെടുത്തി ത ന്‍റെ തെറ്റുകളും കുറ്റങ്ങളും തിരിച്ചറിഞ്ഞ് ആത്മാവുകൊണ്ട് ഉടമയോട് പൊറുക്കലിനെ ത്തേടുകയും ലോകര്‍ക്ക് അവരുടെ തെറ്റുകുറ്റങ്ങള്‍ തിരിച്ചറിയാനും നാഥനോട് പൊറുക്കലിനെത്തേടാനും 4: 31 ല്‍ വിവരിച്ച പ്രകാരം വന്‍കുറ്റങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനും ലക്ഷ്യം വെച്ചുകൊണ്ട് അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് നിഷ്പക്ഷവാനായ നാ ഥനെ സഹായിക്കുകയാണെങ്കില്‍ നാഥന്‍ ഇങ്ങോട്ടും സഹായിക്കുമെന്ന് 22: 40; 47: 7; 61: 14 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 90-91 ല്‍ വിവരിച്ച പ്രാകരം അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളും അവരുടെ അനുയായി കളായ കുഫ്ഫാറുകളുമായ ആക്രമികള്‍ക്ക് ഭൂമിയിലുള്ള സര്‍വസ്വവും അത്ര വേറെയും ലഭിച്ച് അത് പ്രായശ്ചിത്തമായി നല്‍കി രക്ഷപ്പെടാമെന്ന് വിചാരിച്ചാല്‍ അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല. 39: 63 ല്‍, അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ മൂടിവെച്ചവര്‍ ആ രോ, അക്കൂട്ടര്‍ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവരെന്ന് പറഞ്ഞിട്ടുണ്ട്.
അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായതിനാല്‍ 3: 135 ല്‍ വിവരിച്ച പ്രകാരം അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണ്. 2: 37, 121; 3: 4; 5: 90-91 വിശദീകരണം നോക്കുക.