( അൽ അഅ്റാഫ് ) 7 : 25

قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ

അവന്‍ പറഞ്ഞു: അതിലാണ് നിങ്ങള്‍ ജനിക്കേണ്ടത്, അതില്‍തന്നെയാണ് നി ങ്ങള്‍ മരിക്കേണ്ടതും, അതില്‍നിന്ന് തന്നെ നിങ്ങള്‍ പുറപ്പെടുവിപ്പിക്കപ്പെടുന്നതുമാണ്.

അതില്‍ നിന്നാണ് നാം നിങ്ങളെ സൃഷ്ടിച്ചത്, അതിലേക്ക് തന്നെയാണ് നാം നിങ്ങളെ മടക്കുന്നതും, അതില്‍ നിന്നുതന്നെയാണ് മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പു റപ്പെടുവിക്കുന്നതും എന്ന് 20: 55 ല്‍ പറഞ്ഞിട്ടുണ്ട്. 3: 7-10 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുകവഴി പരലോകത്തേക്കാള്‍ ഐഹികലോകത്തിനും ആത്മാവിനേക്കാള്‍ ജഡത്തിനും പ്രാ ധാന്യം കൊടുക്കുന്ന കാഫിറുകളും അക്രമികളുമാണ്. അവര്‍ വായിച്ച, കേട്ട, കണ്ട സൂക്തങ്ങള്‍ അവര്‍ക്കെതിരെ സാക്ഷിനിന്നുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ് ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 4: 1, 82; 7: 37 വിശദീകരണം നോക്കുക.