( അൽ അഅ്റാഫ് ) 7 : 27

يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنَ الْجَنَّةِ يَنْزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا ۗ إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْ ۗ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَ

ഓ ആദം സന്താനങ്ങളേ! പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍ നിന്ന് പുറപ്പെടുവിക്കുകയും അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ പരസ്പരം വെളി പ്പെടുത്തുന്നതിനുവേണ്ടി വസ്ത്രം ഊരിക്കളയുകയും ചെയ്തതുപോലെ നി ങ്ങളെ അവന്‍ നാശത്തിലകപ്പെടുത്താതിരിക്കട്ടെ, നിശ്ചയം അവനും അവന്‍റെ ഗോത്രക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാകുന്നു-നിങ്ങള്‍ അവരെ കാ ണാത്ത അവസ്ഥയിലും സമയങ്ങളിലുമെല്ലാം, നിശ്ചയം പിശാചുക്കളെ നാം വിശ്വാസികളല്ലാത്തവരായവര്‍ക്ക് വേണ്ടി രക്ഷാധികാരികളാക്കിയിരിക്കുന്നു.

മാതാപിതാക്കളുടെ ബാധ്യതയാണ് അവരെ ഏല്‍പിച്ചിട്ടുള്ള മക്കള്‍ക്ക് സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്ര്‍ പഠിപ്പിക്കല്‍. പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ആരാണോ 6: 104 ല്‍ പറഞ്ഞ ഉള്‍ക്കാഴ്ചാദായകവും, 10: 108 ല്‍ പറഞ്ഞ സത്യവും, 17: 15 ല്‍ പറഞ്ഞ സന്മാര്‍ഗവുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി 43: 36-39 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റി വിശ്വാസിയായ നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നത്, അവര്‍ മാത്രമേ വിശ്വാസിയാവുകയുള്ളൂ. 3: 102 വിശദീകരണം നോക്കുക. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റില്‍ നിന്ന് നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവന്‍ മാ ത്രമേ സര്‍വസ്വം നാഥന് സമര്‍പ്പിച്ച അവസ്ഥയില്‍ (മുസ്ലിമായി) മരിക്കുകയുള്ളൂ. കപടവിശ്വാസികളും അവരുടെ അനുയായികളും അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിരിക്കുന്നതിനാല്‍ അവരുടെ മരണസമയത്ത് "നീ കാഫിറുകളില്‍ പെട്ടവന്‍ ത ന്നെയായിരുന്നു" എന്ന് നാഥന്‍ അവനോട് പറയുന്നതാണ് എന്ന് 39: 58-59 ല്‍ പറഞ്ഞിട്ടുണ്ട്. 3: 7 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ഫുജ്ജാറുകള്‍ ഭിന്നിക്കുകയും നേരെച്ചൊവ്വെയുള്ള പാതയില്‍നിന്ന് വ്യതിചലിക്കുകയും ചെയ്തു. ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെ യ്യാതെ അവര്‍ സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ മിഥ്യാഗ്രന്ഥങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ 2: 254 ല്‍ പറഞ്ഞ പ്രകാരം ആക്രമികളും 4: 151 ല്‍ പറഞ്ഞ പ്രകാ രം യഥാര്‍ത്ഥ കാഫിറുകളും 30: 31-32 ല്‍ പറഞ്ഞ പ്രകാരം മുശ്രിക്കുകളുമായിത്തീര്‍ന്നു. കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഇക്കൂട്ടര്‍ക്ക് നാഥനെക്കുറിച്ച് ദുഷിച്ച ധാരണയാണുള്ളതിനാല്‍ ഇവരുടെ മേലാണ് അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിച്ചിട്ടുള്ളതെന്നും അവര്‍ക്കുവേണ്ടിയാണ് നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുള്ളതെന്നും 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. 25: 17-18 ല്‍ അവരെ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത എന്നും ചി ന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ 8: 22 ല്‍ ആയിരം സമുദായത്തില്‍ പെട്ട ജീ വികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. അവര്‍ ബധിരരും ഊമ രും അന്ധരുമായി തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 17: 97-98; 25: 34 സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ജിന്ന് കൂട്ടുകാരനെ വിശ്വാസിയാക്കാത്ത കപടവിശ്വാസികളാ യ മനുഷ്യര്‍ അറബി ഖുര്‍ആന്‍ കേള്‍ക്കുന്നതില്‍ നിന്നോ വായിക്കുന്നതില്‍ നിന്നോ ആ രെയും തടയുകയില്ല, മറിച്ച് അദ്ദിക്ര്‍ കേള്‍ക്കുന്നതില്‍ നിന്നാണ് തടയുക എന്ന് 25: 29 ലും 41: 26-28 ലും പറഞ്ഞിട്ടുണ്ട്. 2: 256-257; 5: 55-56, 90-91; 6: 112, 158 വിശദീകരണം നോക്കുക.