( അൽ അഅ്റാഫ് ) 7 : 28

وَإِذَا فَعَلُوا فَاحِشَةً قَالُوا وَجَدْنَا عَلَيْهَا آبَاءَنَا وَاللَّهُ أَمَرَنَا بِهَا ۗ قُلْ إِنَّ اللَّهَ لَا يَأْمُرُ بِالْفَحْشَاءِ ۖ أَتَقُولُونَ عَلَى اللَّهِ مَا لَا تَعْلَمُونَ

അവര്‍ ഒരു നീചവൃത്തി ചെയ്യാനിടയായാല്‍ അവര്‍ പറയുന്നു: അത് ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളില്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുള്ളതാണ്, അതുകൊണ്ട് അല്ലാഹു ഞങ്ങളോട് കല്‍പ്പിച്ചിട്ടുള്ളതുമാണ്, നീ പറയുക: നിശ്ചയം അല്ലാഹു ഒരിക്കലും നീചവൃത്തികൊണ്ട് കല്‍പ്പിക്കുകയില്ല, നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ മേല്‍ പറഞ്ഞുകൊണ്ടിരിക്കുന്നുവോ?

ജാഹിലിയ്യാ കാലത്തുളള അറബികളുടെ ആണും പെണ്ണും നഗ്നരായിക്കൊണ്ടുള്ള കഅ്ബാ പ്രദക്ഷിണത്തെക്കുറിച്ചാണ് ഈ സൂക്തം പരാമര്‍ശിക്കുന്നത്. ജനിച്ചതുപോ ലെത്തന്നെയാവണമെന്ന് കരുതിക്കൊണ്ടായിരുന്നു അവര്‍ അപ്രകാരം ചെയ്തിരുന്നത്. അവര്‍ അവരുടെ പിതാക്കന്‍മാരുടെ ചര്യ പിന്‍പറ്റുകയാണെന്നും അതിന് അല്ലാഹു ക ല്‍പ്പിച്ചതുകൊണ്ട് തന്നെയാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. ആത്മാവിനും പരലോകത്തിനും പ്രാധാന്യം കൊടുക്കാതെ ദേഹേച്ഛക്കും ഐഹികലോകത്തിനും പ്രാ ധാന്യം കൊടുത്തുകൊണ്ട് ലക്ഷ്യബോധമില്ലാതെ ജീവിക്കുന്നവരാണ് നരകക്കുണ്ഠത്തിലേക്കുള്ള ഫുജ്ജാറുകള്‍. ജിന്ന് കൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തതുകാരണം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 17: 13-14 ല്‍ പറഞ്ഞ അവരുടെ കര്‍മപുസ്തകത്തില്‍ നമസ്കാരത്തിലടക്കം പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് കൊത്തിവെച്ചുകൊണ്ടിരിക്കുന്നത്. നിശ്ചയം നമസ്കാരം നീചവും നിന്ദ്യവുമായ പ്രവര്‍ത്തനങ്ങളെത്തൊട്ട് തടയുകതന്നെ ചെയ്യുമെന്നാണ് 29: 45 ല്‍ പറഞ്ഞിട്ടുള്ളതെങ്കില്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മ്മങ്ങളെല്ലാം നീചവും നിന്ദ്യവുമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ അവരെ പ്രേരിപ്പിക്കുന്നതും എല്ലാ മ്ലേച്ഛ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഒരു മറയുമാണ്. പിശാ ചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ അവര്‍ 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരാണ്. 2: 10 ല്‍ വിവരിച്ച പ്രകാരം സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന അവര്‍ നാഥനെക്കുറിച്ചും പ്രവാചകന്മാരെക്കുറി ച്ചും നബിമാരെക്കുറിച്ചും വിശ്വാസികളെക്കുറിച്ചും സ്വര്‍ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചുമെല്ലാം പറയുന്നത് മുഴുവനും മിഥ്യയാണ്. 1: 7; 2: 165-167; 4: 91; 18: 49 വിശദീകരണം നോക്കുക.