( അൽ അഅ്റാഫ് ) 7 : 29

قُلْ أَمَرَ رَبِّي بِالْقِسْطِ ۖ وَأَقِيمُوا وُجُوهَكُمْ عِنْدَ كُلِّ مَسْجِدٍ وَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۚ كَمَا بَدَأَكُمْ تَعُودُونَ

നീ പറയുക: എന്‍റെ നാഥന്‍ നീതികൊണ്ട് കല്‍പ്പിക്കുന്നു, എല്ലാ ഓരോ പള്ളിക ളിലും നമസ്കാരവേളയില്‍ നിങ്ങള്‍ നിങ്ങളുടെ മുഖങ്ങള്‍ അവനുനേരെ ആ ക്കുകയും ചെയ്യുവീന്‍, ജീവിതം മുഴുവന്‍ അവന് മാത്രമാക്കിക്കൊണ്ട് നിങ്ങള്‍ അവനെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുവീന്‍, എപ്രകാരം അവന്‍ നിങ്ങളെ തുടക്കത്തില്‍ സൃഷ്ടിച്ചുവോ, അപ്രകാരം അവന്‍ നിങ്ങളെ മടക്കുന്നതുമാണ്.

4: 135; 5: 8, 42 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നീതി കൊണ്ട് ഉദ്ദേശിക്കുന്നത് ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ്. മക്കയിലുള്ള 'കഅ്ബ' ഭൂമിയുടെ കേന്ദ്രവും നാഥന്‍റെ പ്രതീകവുമായതിനാല്‍ എല്ലായ്പ്പോഴും പ്രത്യേകിച്ച് നമസ്കാരവേ ളയില്‍ ആത്മാവുകൊണ്ട് കഅ്ബയെ ശ്രദ്ധാകേന്ദ്രമാക്കണമെന്നാണ് സൂക്തം കല്‍പി ക്കുന്നത്. 6: 104 ല്‍ വിവരിച്ച ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്ര്‍ കൊണ്ട് മാത്രമാണ് അ തിന് സാധിക്കുക. 4: 150-151 ല്‍ വിവരിച്ച പ്രകാരം യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറു കള്‍ ആത്മാവിനെ പരിഗണിക്കാതെ ജഡത്തിന് പ്രാധാന്യം നല്‍കുന്നവരായതിനാല്‍ അവര്‍ കഅ്ബയെ ശ്രദ്ധാകേന്ദ്രമായി സ്വീകരിക്കാതെ പരസ്ത്രീ പരപുരുഷന്മാരുടെ ലൈം ഗികാവയവങ്ങളാണ് ശ്രദ്ധാ കേന്ദ്രമായി സ്വീകരിക്കുന്നത്. ആത്മാവിന്‍റെ ഉടമയായ നാഥ ന്‍ 5: 97 ല്‍ വിവരിച്ച പ്രകാരം കഅ്ബയെ മൊത്തം മനുഷ്യര്‍ക്ക് ശ്രദ്ധാകേന്ദ്രമായി തെ രഞ്ഞെടുത്തത് മനുഷ്യര്‍ അവരുടെ ജീവിതം നാഥനുമായി ബന്ധപ്പെടുത്തി ഇവിടെ നി ലകൊള്ളണമെന്ന് പഠിപ്പിക്കാനാണ്. 

 ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ വിശ്വാസിയായിക്കൊണ്ട് 58: 22 ല്‍ പറഞ്ഞ നാഥന്‍റെ ഏകസംഘത്തില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നത്, അവന്‍/ അവള്‍ 2: 256 ല്‍ പറഞ്ഞ പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നേരെച്ചൊ വ്വെയുള്ള പാതയില്‍ നിലകൊള്ളുകതന്നെ വേണം. അത്തരം വിശ്വാസി മാത്രമാണ് 2: 145-150 ല്‍ വിവരിച്ച പ്രകാരം കഅ്ബയെ ശ്രദ്ധാകേന്ദ്രമായി സ്വീകരിച്ച് നിലകൊള്ളുന്നത്. അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന 1000 ത്തില്‍ 999 ഫുജ്ജാറുകളും വിവിധ സംഘടന കളായി പിരിഞ്ഞ് 58: 19 ല്‍ പറഞ്ഞ കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരാണ്. അവരുടെ പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളുമെല്ലാം നാഥനെ വിസ്മരിച്ചുകൊണ്ടുള്ള തായതിനാല്‍ നന്മ കല്‍പിക്കുന്നതിനുപകരം തിന്മ കല്‍പിക്കുന്നതും പിശാചിനുള്ളതു മാണ്. അവര്‍ ഇവിടെ ലക്ഷ്യബോധമില്ലാതെ ജീവിച്ചതിന് പിഴയായി 9: 67-68; 25: 65-66; 48: 6 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠമാണ് അവര്‍ക്ക് ലഭിക്കുക. മനുഷ്യ ന്‍ എപ്രകാരം ഈ ലോകത്ത് സൃഷ്ടിക്കപ്പെട്ടുവോ, അപ്രകാരം പരലോകത്ത് രണ്ടാമ തും സൃഷ്ടിക്കപ്പെടുന്നതാണ്. അന്ന് ഇഹലോകത്തെ തന്‍റെ പതിനഞ്ച് വയസ്സിന് ശേഷമുള്ള ഓരോ നിമിഷത്തെക്കുറിച്ചും സ്രഷ്ടാവിന്‍റെ മുമ്പില്‍ അവന്‍ ഒറ്റക്കൊറ്റക്കായി കണക്ക് ബോധിപ്പിക്കേണ്ടിവരുന്നതുമാണ്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി പിന്‍പറ്റേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 1: 4; 6: 93-94, 130 വിശദീകരണം നോക്കുക.