( അൽ അഅ്റാഫ് ) 7 : 3

اتَّبِعُوا مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ وَلَا تَتَّبِعُوا مِنْ دُونِهِ أَوْلِيَاءَ ۗ قَلِيلًا مَا تَذَكَّرُونَ

നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഒന്ന് നിങ്ങള്‍ പിന്‍പറ്റുക, അവനെക്കൂടാതെ മറ്റുള്ളവരെ നിങ്ങള്‍ രക്ഷകന്‍മാരായി പിന്‍പറ്റാതിരിക്കുകയും ചെയ്യുക, അല്‍പമല്ലാതെ നിങ്ങള്‍ സ്മരിക്കുന്നവരാകുന്നില്ല.

പ്രപഞ്ചനാഥന്‍ 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം സത്യവും തെളിവുമായ അദ്ദിക്ര്‍ ആണെന്നും അത് അവനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് ഉണര്‍ത്തുന്നതിനുവേണ്ടിയാണെന്നും 21:24-25 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിന്‍റെ 40 പേരുകളെയും മൂടിവെച്ചുകൊണ്ടും തള്ളിപ്പറ ഞ്ഞുകൊണ്ടും 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലേക്കുള്ള ഫുജ്ജാര്‍ കിതാബുകള്‍ പ ഠിക്കുന്നവരും പഠിപ്പിക്കുന്നവരും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിന്‍റെ 7 വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരുമാണ്. ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന അവരുടെ മരണസമയത്ത് നാഥന്‍ അവരോട് 39: 59 ല്‍ പറഞ്ഞ പ്രകാരം 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുന്നതാണ്. ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 34 ലും; ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും അദ്ദിക്ര്‍ കേള്‍ക്കാനും അതിനെക്കുറിച്ച് ലോകരോട് പറയാനും തയ്യാറാകാത്തവരുമായ അവര്‍ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണെന്ന് 8: 22 ലും പറഞ്ഞിട്ടുണ്ട്. 2: 152 ല്‍ വി വരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന 1000 ത്തില്‍ ഒന്നായ വിശ്വാസി മാത്രമേ നാഥനെ സ്മരിച്ചുകൊണ്ട് നന്ദി പ്രകടിപ്പിക്കുന്നവനായി നിലകൊള്ളുകയുള്ളൂ. 32: 7 ല്‍, ഏതൊരുവന്‍; എല്ലാ ഓരോ വസ്തുവിനെയും ഏറ്റവും നല്ല ഭംഗിയില്‍ സൃഷ്ടിക്കുകയും കളിമണ്ണില്‍ നിന്ന് മനുഷ്യന്‍റെ സൃഷ്ടിപ്പിന് ആരംഭം കുറിക്കുകയും ചെയ്തുവോ അവന്‍ എന്നും; 32: 8 ല്‍, പിന്നെ അവന്‍റെ വംശപരമ്പര ഹീനമായ വെള്ളത്തിന്‍റെ സത്തില്‍ നിന്നാക്കി എന്നും; 32: 9 ല്‍, പിന്നെ അവനെ ഘട്ടം ഘട്ടമായി രൂപപ്പെടുത്തുകയും തന്‍റെ റൂഹില്‍ നിന്ന് അവനില്‍ ഊതുകയും ചെയ്തു, നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചയും ബുദ്ധിശക്തിയും നല്‍കി, നിങ്ങളില്‍ നിന്ന് അല്‍പം പേരല്ലാതെ നന്ദി കാണിക്കുന്നില്ല എന്നും പറഞ്ഞിട്ടുണ്ട്. 4: 1; 6: 157; 9: 67-68 വിശദീകരണം നോക്കുക.