( അൽ അഅ്റാഫ് ) 7 : 30

فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيْهِمُ الضَّلَالَةُ ۗ إِنَّهُمُ اتَّخَذُوا الشَّيَاطِينَ أَوْلِيَاءَ مِنْ دُونِ اللَّهِ وَيَحْسَبُونَ أَنَّهُمْ مُهْتَدُونَ

ഒരു വിഭാഗം സന്മാര്‍ഗത്തിലും മറ്റൊരു വിഭാഗമാകട്ടെ, അവരുടെമേല്‍ വഴികേ ടും ബാധകമായി, നിശ്ചയം അവര്‍ അല്ലാഹുവിനെക്കൂടാതെ പിശാചുക്കളെ തങ്ങളുടെ രക്ഷാധികാരികളാക്കി വെക്കുകയും നിശ്ചയം അവര്‍ സന്‍മാര്‍ഗത്തി ലാണെന്ന് കണക്കുകൂട്ടുകയും ചെയ്തു.

10: 47 ല്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ സമുദായത്തിലേക്കും അദ്ദിക്ര്‍ കൊണ്ട് ഒരു പ്രവാചകനെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ 4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാ ചകന്മാരുടെയും ജനതയില്‍ പെട്ട 1000 ത്തില്‍ 999 പേരും ഫുജ്ജാറുകളായതിനാല്‍ സന്മാര്‍ ഗമായ അദ്ദിക്റിനെയും പ്രവാചകന്മാരെയും തള്ളിപ്പറയുകയാണുണ്ടായത്. അന്ത്യ പ്ര വാചകനായി മുഹമ്മദ് നിയോഗിക്കപ്പെട്ടതുമുതല്‍ അന്ത്യനാള്‍ വരെയുള്ള മൊത്തം മ നുഷ്യര്‍ മുഹമ്മദിന്‍റെ സമുദായമാണ്. 2: 185 ല്‍ വിവരിച്ച പ്രകാരം മൊത്തം മനുഷ്യര്‍ക്കു ള്ള സന്മാര്‍ഗമായ അദ്ദിക്ര്‍ ഏല്‍പിക്കപ്പെട്ടിട്ടുള്ളത് 35: 32 ല്‍ പറഞ്ഞ പ്രകാരം പ്രവാചക ന്‍റെ ജനതയെയാണ്. എന്നാല്‍ 3: 7 ല്‍ വിവരിച്ച പ്രകാരം അവരില്‍ നിന്നുള്ള അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് അവരുടെ ഭക്ഷ ണമാക്കിയിട്ടുള്ളവരും നരകത്തിലെ സിജ്ജീന്‍ പട്ടികയിലുള്ള അവരുടെ വിധി സ്വര്‍ഗ ത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റാത്തവരും അര്‍ഹതയില്ലാതെ സന്മാര്‍ഗത്തിലാ ണെന്ന് അഹങ്കരിക്കുന്നവരുമാണ്. 2: 38 ല്‍, അദ്ദിക്ര്‍ ഉപയോഗപ്പെടുത്തിയവരാണ് സന്‍മാ ര്‍ഗത്തിലുള്ളവര്‍ എന്നും; 2: 39 ല്‍, അതിനെ മൂടിവെച്ചവരും തള്ളിപ്പറഞ്ഞവരുമാണ് നരകവാസികള്‍ എന്നും പറഞ്ഞിട്ടുണ്ട്. 18: 103 ല്‍, അല്ലാഹു പ്രവാചകനോട് ചോദിക്കാ ന്‍ പറയുന്നു: പ്രവൃത്തികള്‍ മുഴുവന്‍ പാഴായിപ്പോയവര്‍ ആരാണെന്ന് നാം നിങ്ങള്‍ക്ക് വിവരം പറഞ്ഞ് തരട്ടെയോ എന്നു; 18: 104 ല്‍, ഇഹലോകത്ത് അവരുടെ പ്രയത്നങ്ങള്‍ ലക്ഷ്യം പിഴച്ചിരിക്കുന്നു, എന്നാല്‍ നിശ്ചയം അവര്‍ ഉത്പാദിപ്പിക്കുന്നത് ഏറ്റവും നല്ലതാണെന്ന് അവര്‍ കണക്കുകൂട്ടുന്നു എന്നും; 18: 105 ല്‍, അക്കൂട്ടര്‍ തങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ മൂടിവെച്ചവരും അവനെ കണ്ടുമുട്ടുമെന്ന വസ്തുതയെ നിഷേധിച്ചവരുമാണ്, അപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായിക്കഴിഞ്ഞു, വിധിദിവസം അ വര്‍ക്ക് ത്രാസില്‍ തൂക്കമുണ്ടാവുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. അദ്ദിക്റില്‍ നിന്ന് അക ന്നാല്‍ അവര്‍ പിശാചിന്‍റെ കെണിയിലകപ്പെടുകയും സന്മാര്‍ഗത്തില്‍ നിന്ന് വഴിപിഴ ക്കുകയും ചെയ്യും. പിശാച് അവന് 6: 43 ല്‍ പറഞ്ഞ പ്രകാരം ഐഹികജീവിതം അല ങ്കാരമാക്കിക്കൊടുക്കുന്നതും അങ്ങനെ അവരെ അവന്‍ അദ്ദിക്റില്‍ നിന്ന് തടഞ്ഞ് ജീ വിതലക്ഷ്യം നഷ്ടപ്പെടുത്തി എല്ലാം നഷ്ടപ്പെട്ടവരാക്കുന്നതുമാണ്. 

നാഥനില്‍ നിന്ന് മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടു ത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതും അന്ത്യപ്രവാചകനായ മുഹമ്മദിന് അ വതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ ഇന്ന് രൂപ പ്പെട്ടിരിക്കെ അതിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകള്‍ അന്ധരും മൂകരും ബധിരരുമായി തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തി ലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴ ച്ചവരുമാണെന്ന് 17: 97-98; 25: 33-34 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുള്ളതാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കു ന്നില്ല. എന്നാല്‍ അവര്‍ വായിച്ച, തൊട്ട, കണ്ട, കേട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ചു കൊണ്ടും സാക്ഷി നിന്നുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 1: 7; 2: 62, 165-167, 174-175 വിശദീകരണം നോക്കുക.