( അൽ അഅ്റാഫ് ) 7 : 35

يَا بَنِي آدَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِنْكُمْ يَقُصُّونَ عَلَيْكُمْ آيَاتِي ۙ فَمَنِ اتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

ഓ ആദം സന്തതികളേ! എന്‍റെ സൂക്തങ്ങള്‍ നിങ്ങളുടെ മേല്‍ വഴിക്കുവഴിയായി വിവരിച്ചുതരുന്ന നിങ്ങളില്‍ നിന്നുള്ള പ്രവാചകന്മാര്‍ നിങ്ങളിലേക്ക് വന്നെത്തിയാല്‍, അപ്പോള്‍ ആരാണോ സൂക്ഷ്മാലുക്കളാവുകയും നടപടികള്‍ നന്നാ ക്കിത്തീര്‍ക്കുകയും ചെയ്തത്, അപ്പോള്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവ ര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല.

ഈ സൂക്തം ആദം സന്തതികളെ അഭിസംബോധനം ചെയ്തുകൊണ്ടുള്ളതായ തിനാല്‍ മൊത്തം മനുഷ്യരോടാണ് അഭിസംബോധനം. 4: 163-164 ല്‍ വിവരിച്ച പ്രകാരം നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാരും നാഥന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊണ്ടാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. 'എന്‍റെ സൂക്തങ്ങള്‍ നിങ്ങളുടെ മേല്‍ വഴിക്കുവഴിയായി വിവരിച്ചുതരുന്ന നിങ്ങളില്‍ നിന്നുള്ള പ്രവാചകന്മാര്‍ നിങ്ങളിലേക്ക് വന്നാല്‍' എന്ന് പറഞ്ഞതിലെ റുസുല്‍-പ്രവാചകന്മാര്‍-എന്ന് ബഹുവചനത്തില്‍ പ്ര യോഗിച്ചതിനെ വളച്ചൊടിച്ചുകൊണ്ട് ചില കള്ളവാദികള്‍ അന്ത്യപ്രവാചകനായ മുഹമ്മദിന് ശേഷവും പ്രവാചകന്മാര്‍ വരും എന്ന് പ്രചരിപ്പിക്കുന്നുണ്ട്. സൂക്തത്തില്‍ ആദം സന്തതികളേ എന്ന് വിളിച്ചത് മൊത്തം മനുഷ്യ സമൂഹത്തെയാണ് എന്ന വസ്തുത വ ളച്ചൊടിച്ച് പ്രവാചകന്‍ മുഹമ്മദിന്‍റെ നിയോഗത്തിന് ശേഷമുള്ളവരെ മാത്രം അഭിസം ബോധനം ചെയ്യുന്നതായി തെറ്റിദ്ധരിപ്പിച്ച് പ്രവാചകന്‍ മുഹമ്മദിന്‍റെ കാലശേഷം പ്ര വാചകന്മാര്‍ വരുമെന്ന അവരുടെ കള്ളവാദം സമര്‍പ്പിക്കുകയാണ് ഇതിലൂടെ ചെയ്യു ന്നത്. 33: 40 ല്‍ 'മുഹമ്മദ് നിങ്ങളില്‍ ഒരു പുരുഷന്‍റെയും പിതാവല്ല, മറിച്ച് അല്ലാഹുവിന്‍റെ പ്രവാചകനും നബിമാര്‍ക്ക് മുദ്രവെച്ചുകൊണ്ട് വന്നവനുമാകുന്നു' എന്ന് പറഞ്ഞിട്ടുള്ളതി നാല്‍ മുഹമ്മദ് നബിക്ക് ശേഷം പ്രവാചകന്‍ എന്നല്ല, നബിപോലും വരികയില്ല. പ്രപ ഞ്ചനാഥന്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ അദ്ദിക്ര്‍ രൂപപ്പെടുത്തിയിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഒരാളും വിശ്വാസിയാവുകയില്ല. വിശ്വാസിയാ കാതെ ഒരാളില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയുമില്ല. ചിന്താശക്തി ഉപ യോഗപ്പെടുത്താത്ത അത്തരം ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തി ലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴി പിഴച്ച വരുമാണെന്ന് 25: 34 ല്‍ പറഞ്ഞത് അവര്‍ വായിച്ചിട്ടുള്ളതാണ്. 

ഇത്തരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ നാഥന്‍റെ സന്ദേശമായ അ ദ്ദിക്റിനെ മൂടിവെക്കുന്നവരും തള്ളിപ്പറയുന്നവരുമായതിനാല്‍ 313 പ്രവാചകന്മാരെയും നബിമാരെയും തള്ളിപ്പറയുന്നവരും 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിന്‍റെ ആഗമനത്തിന് ധൃതിപ്പെട്ടുകൊണ്ടി രിക്കുന്നവരുമാണ്. 2: 38, 146; 3: 78; 4: 91 വിശദീകരണം നോക്കുക.