فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۚ أُولَٰئِكَ يَنَالُهُمْ نَصِيبُهُمْ مِنَ الْكِتَابِ ۖ حَتَّىٰ إِذَا جَاءَتْهُمْ رُسُلُنَا يَتَوَفَّوْنَهُمْ قَالُوا أَيْنَ مَا كُنْتُمْ تَدْعُونَ مِنْ دُونِ اللَّهِ ۖ قَالُوا ضَلُّوا عَنَّا وَشَهِدُوا عَلَىٰ أَنْفُسِهِمْ أَنَّهُمْ كَانُوا كَافِرِينَ
അപ്പോള്‍ അല്ലാഹുവിന്‍റെമേല്‍ കള്ളം കെട്ടിച്ചമച്ച് പറഞ്ഞവനേക്കാള്‍, അല്ലെങ്കില്‍ അവന്‍റെ സൂക്തങ്ങള്‍ തള്ളിപ്പറഞ്ഞവനേക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണുള്ളത്? അക്കൂട്ടരാവട്ടെ ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു വിഹിതം ലഭിച്ചവരാകുന്നു, അങ്ങനെ അവരെ മരിപ്പിക്കുന്നതിനുവേണ്ടി നമ്മുടെ ദൂതന്‍മാര്‍ എത്തിക്കഴിഞ്ഞാല്‍ അവര്‍ അവരോട് ചോദിക്കും: നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവരെല്ലം ഇപ്പോഴെവിടെ? അവര്‍ പറയും: അവരൊക്കെ ഞങ്ങളെത്തൊട്ട് പിഴച്ചുപോയിരിക്കുന്നു, നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് അവരുടെ ആത്മാവിനെതിരെ സാക്ഷ്യം വഹിക്കുന്നതുമാണ്.
എല്ലാ പ്രവാചകന്മാരുടെയും കാലത്തുള്ള കപടവിശ്വാസികളും അവരുടെ അ നുയായികളുമാണ് അദ്ദിക്റിനെ തള്ളിപ്പറഞ്ഞവരും മൂടിവെച്ചവരും. 5: 48 ല്‍ വിവരിച്ച പ്ര കാരം അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള അദ്ദിക്ര്‍ സര്‍വലോകര്‍ ക്കുമുള്ള ഉണര്‍ത്തലും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്നതുമാണ്.
എന്നാല്‍ 7: 26 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാ സികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭ ക്ഷണമാക്കിയിട്ടുള്ളതിനാല്‍ അവരുടെ മരണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 3: 101-102 ല്‍ വിവരിച്ച പ്രകാരം സത്യമായ അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി നാ ഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ മാത്രമേ സര്‍വസ്വം നാഥന് സമര്‍പ്പിച്ച മുസ്ലിമായി മരണപ്പെടുകയുള്ളൂ. പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ആത്മാവിനെ പരിഗണിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ ഇത്തരം സൂക്തങ്ങളൊന്നും വായിച്ചിട്ടില്ലാത്തതിനാല്‍ അവരു ടെ മരണസമയത്ത് "ഞങ്ങള്‍ കാഫിറുകളായിരുന്നു" എന്ന് സാക്ഷ്യം വഹിക്കുകയോ; 39: 59 ല്‍ പറഞ്ഞ പ്രകാരം നാഥന്‍ അവരോട് "നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായി രുന്നു" എന്ന് പറയുകയോ ഇല്ല. 2: 24; 3: 10; 4: 159; 6: 130 വിശദീകരണം നോക്കുക.