( അൽ അഅ്റാഫ് ) 7 : 36

وَالَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറയുന്നവരായവരും അതിനെത്തൊട്ട് അഹങ്കരിക്കുന്നവരുമുണ്ടല്ലോ, അക്കൂട്ടര്‍ നരകത്തിന്‍റെ സഹവാസികളാകുന്നു, അവര്‍ അതില്‍ നിത്യവാസികളുമാകുന്നു.

അദ്ദിക്റിനെ തള്ളിപ്പറയുന്നവര്‍ ഫാജിറുകളും എല്ലാം പഠിച്ച് തികഞ്ഞവരാണെന്ന് അഹങ്കരിക്കുന്നവര്‍ കപടവിശ്വാസികളുമാണ്. ഈ രണ്ട് കൂട്ടരും ഭ്രാന്തന്‍മാരാണെന്ന് 7: 40 ല്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ഭ്രാന്തന്‍മാരുടെ മരണസമയത്ത് അവരുടെ നാഥന്‍ പ റയുന്നതാണ്: അല്ല, നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അവയെ ത ള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനാണെന്ന് അഹങ്കരിക്കുകയും ചെയ്തു, നീ കാ ഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു എന്ന് 39: 59 ല്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ഫു ജ്ജാറുകള്‍ തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകള്‍ എന്ന് 2: 39; 5: 10, 86 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 2: 121; 4: 150-151; 6: 25-26 വിശദീക രണം നോക്കുക.