( അൽ അഅ്റാഫ് ) 7 : 40

إِنَّ الَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلَا يَدْخُلُونَ الْجَنَّةَ حَتَّىٰ يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ ۚ وَكَذَٰلِكَ نَجْزِي الْمُجْرِمِينَ

നിശ്ചയം നമ്മുടെ സൂക്തങ്ങള്‍ തള്ളിപ്പറഞ്ഞവരായവരും അവ കൊള്ളെ അഹങ്കരിക്കുന്നവരും, അവര്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെടുകയില്ല, അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയുമില്ല, തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ, അപ്രകാരമാണ് നാം ഭ്രാന്തന്‍മാര്‍ക്ക് പ്രതിഫലം കൊടുക്കുക.

ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഗ്രന്ഥത്തില്‍ 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാര്‍. അല്ലാഹുവിന്‍റെ പ്രകാശമായ അദ്ദിക്ര്‍ കൊണ്ട് അഹങ്കാരങ്ങളെല്ലാം കരിച്ചുകളഞ്ഞ് 'ഞാനില്ല, എന്‍റേതൊന്നുമില്ല, എല്ലാം ഉടമയായ അല്ലാഹുവിന്‍റെതാണ്' എന്ന് മനസ്സാ വാചാ കര്‍മണാ അംഗീകരിച്ച് ജീവിച്ച് ജ നിച്ചതുപോലെ മരിക്കുന്നവര്‍ മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂ. ഈ സൂക്തത്തിന്‍റെ മൗഇളത്തുല്‍ ഹസനത്ത് ഇങ്ങനെയാണ്: നിശ്ചയം അല്ലാഹുവിന്‍റെ ഗ്രന്ഥം തിലാവത്ത് ചെയ്യുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നവരുണ്ടല്ലോ, അവര്‍ക്കുവേണ്ടി സ്വര്‍ഗകവാടങ്ങള്‍ തുറന്ന് വെക്കപ്പെടുകയും അവര്‍ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതുമാണ്, അപ്രകാരമാണ് ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവര്‍ക്ക് നാം പ്രതിഫലം കൊടുക്കുക. 

17: 1 ല്‍ വിവരിച്ചതുപോലെ പ്രവാചകനെ പ്രപഞ്ചനാഥന്‍ മലക്ക് ജിബ്രീല്‍ മുഖേന ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് പ്രവാചകന്‍ അല്ലാഹുവിനെ അഭിസംബോധനം ചെയ്യുകയുമുണ്ടായി. ഇന്ന് പ്രകാശമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന വിശ്വാസിക്ക് ആത്മാവുകൊണ്ട് സ്വര്‍ഗത്തിലുള്ള നാഥന്‍റെ അടുത്തേക്ക് കുതിക്കാവുന്നതും നാഥനെ അഭിസംബോധനം ചെയ്യാവുന്നതുമാണ്. അത്തരം വിശ്വാസി നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റുന്നതും 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതുമാണ്. 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പ്പിക്കുന്ന വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന സാബിഖീങ്ങള്‍ക്ക് 38: 49-50 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഏഴ് ആകാശങ്ങളുടെയും വാതിലുകള്‍ തുറന്ന് വെച്ചിരിക്കുകയാണ്. തങ്ങളുടെ നാഥനെ സൂക്ഷിച്ച് ജീവിച്ചിരുന്നവര്‍ വിചാരണക്ക് ശേഷം സ്വര്‍ഗത്തിലേക്ക് കൂട്ടം കൂട്ടമായി പ്രവേശിക്കുമ്പോള്‍ അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടുകയും 'നിങ്ങളുടെമേല്‍ സമാധാനമുണ്ട്, നിങ്ങള്‍ ശാശ്വതരായി അതില്‍ പ്രവേശിച്ചുകൊള്ളുക' എന്ന് അതിന്‍റെ പാറാവുകാര്‍ അവരോട് പറയുകയും ചെയ്യുന്നതാണ് എന്ന് 39: 73 ലും പറഞ്ഞിട്ടുണ്ട്. 3: 138; 4: 174-175; 5: 62; 6: 55 വിശദീകരണം നോക്കുക.