( അൽ അഅ്റാഫ് ) 7 : 39

وَقَالَتْ أُولَاهُمْ لِأُخْرَاهُمْ فَمَا كَانَ لَكُمْ عَلَيْنَا مِنْ فَضْلٍ فَذُوقُوا الْعَذَابَ بِمَا كُنْتُمْ تَكْسِبُونَ

മുന്‍ഗാമികള്‍ പിന്‍ഗാമികളോട് പറയുകയും ചെയ്യും: അപ്പോള്‍ ഞങ്ങളേ ക്കാള്‍ നിങ്ങള്‍ക്ക് ശ്രേഷ്ഠതയുണ്ടായിരുന്നല്ലോ, അതുകൊണ്ട് നിങ്ങള്‍ സമ്പാ ദിച്ചു കൊണ്ടിരുന്നതിനുള്ള ശിക്ഷ നിങ്ങള്‍തന്നെ രുചിച്ചുകൊള്ളുക.

'ഞങ്ങളേക്കാള്‍ നിങ്ങള്‍ക്ക് ശ്രേഷ്ഠതയുണ്ടായിരുന്നല്ലോ' എന്ന് മാതാപിതാക്കള്‍ മക്കളോട് പറയുന്നതിന്‍റെ വിവക്ഷ ഞങ്ങളുടെ കാലത്ത് അദ്ദിക്ര്‍ പറഞ്ഞുതരുന്ന സദസ്സുണ്ടായിരുന്നില്ല, ഞങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അദ്ദിക്ര്‍ എന്ന ആശയഗ്ര ന്ഥം ഉണ്ടായിരുന്നില്ല; ഞങ്ങള്‍ എഴുത്തും വായനയും അറിയാത്തവരായിരുന്നു, ഞ ങ്ങളുടെ കാലത്ത് അദ്ദിക്ര്‍ കേള്‍ക്കാനും വായിക്കാനുമുള്ള ടേപ്പ് റിക്കാര്‍ഡര്‍, ടീ. വി, വീഡിയോ, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ സൗകര്യങ്ങളൊന്നും സാര്‍വ്വത്രിക മായി ഉണ്ടായിരുന്നില്ല, അവയൊന്നും വാങ്ങിക്കാനും ഉപയോഗപ്പെടുത്താനും ഞങ്ങള്‍ക്ക് സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല തുടങ്ങി മുന്‍ഗാമികളേക്കാള്‍ പിന്‍ഗാമികള്‍ക്കുള്ള എല്ലാ അനുഗ്രഹങ്ങളുമാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അല്ലാഹുവിന്‍റെ തൃപ്തിയില്‍ അഥവാ അദ്ദിക്ര്‍ മനസ്സിലാക്കാനും പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ഉപയോഗപ്പെ ടുത്താത്തതിന്‍റെ പ്രതിഫലമായി നിങ്ങള്‍ സമ്പാദിച്ചത് നിങ്ങള്‍ തന്നെ ആസ്വദിച്ചുകൊള്ളുക എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. 

നിങ്ങള്‍ക്ക് ഞങ്ങളുടെമേല്‍ ഒരു ശ്രേഷ്ഠതയും ഉണ്ടായിരുന്നില്ല, അപ്പോള്‍ നിങ്ങ ള്‍ സമ്പാദിച്ചുകൊണ്ടിരുന്നതിനുള്ള ശിക്ഷ അനുഭവിച്ചുകൊള്ളുക എന്ന് മാതാപിതാക്കള്‍ പിന്‍ഗാമികളോട് പറയുന്നതുമാണ് എന്നും ആശയമുണ്ട്. ആരും ആരെയും കുറ്റപ്പെ ടുത്തിയിട്ട് കാര്യമില്ല, അവരവരെത്തന്നെ കുറ്റപ്പെടുത്തുക എന്നാണ് വിചാരണ കഴിഞ്ഞ തിന് ശേഷം പിശാച് പറയുക എന്ന് 14: 22 ലും; മാതാപിതാക്കളെ കുറ്റപ്പെടുത്തിയിട്ട് പ്രയോജനമുണ്ടാവുകയില്ല എന്ന് 7: 173 ലും പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ അല്ലാഹു വാകട്ടെ സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കുമുള്ള വഴികള്‍ വേര്‍തിരിച്ച് തരുന്ന അദ്ദിക് ര്‍ എല്ലാ ഓരോരുത്തര്‍ക്കും സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ചിട്ടുണ്ട്. 2: 105, 134, 286; 17: 13-15 വിശദീകരണം നോക്കുക.