( അൽ അഅ്റാഫ് ) 7 : 42

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ

വിശ്വാസികളായവരും ആ വിശ്വാസം മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കു ന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുമുണ്ടല്ലോ, ഒരു ആത്മാവിനും അതിന് വ ഹിക്കാന്‍ കഴിയാത്ത ചുമതല നാം ചുമത്തിയിട്ടില്ല, അക്കൂട്ടര്‍ സ്വര്‍ഗത്തിന്‍റെ സഹവാസികളാണ്, അവര്‍ അതില്‍ നിത്യവാസികളുമായിരിക്കും.

7: 36 ല്‍ പറഞ്ഞവരുടെ വിപരീത സ്വഭാവമുള്ളവരാണ് ഈ സൂക്തത്തില്‍ പരാമര്‍ശിക്കുന്ന വിശ്വാസികള്‍. 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അത് ഉപയോഗപ്പെടുത്താതെ ഒരാള്‍ക്കും വിശ്വാസിയാവുക സാധ്യമല്ല. അപ്പോള്‍ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാവുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് ലോ കര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ടും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് അവയുടെ നാഥനെ ആത്മാവ് കൊണ്ട് വാഴ്ത്താനും കീര്‍ത്തനം ചെയ്യാനും അവസരം നല്‍കുക എന്ന ലക്ഷ്യം വെച്ച് ജൈവകൃഷി ചെയ്തും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പി ച്ചും കൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിക്കല്‍ ഒറ്റപ്പെട്ട വിശ്വാസികളുടെ ബാധ്യതയാണ്. 2: 25; 3: 108; 9: 71-72 വിശദീകരണം നോക്കുക.