( അൽ അഅ്റാഫ് ) 7 : 48

وَنَادَىٰ أَصْحَابُ الْأَعْرَافِ رِجَالًا يَعْرِفُونَهُمْ بِسِيمَاهُمْ قَالُوا مَا أَغْنَىٰ عَنْكُمْ جَمْعُكُمْ وَمَا كُنْتُمْ تَسْتَكْبِرُونَ

അവരെ അവരുടെ ലക്ഷണങ്ങള്‍ മുഖേന തിരിച്ചറിയുന്ന അഅ്റാഫുകാര്‍ അവരെ വിളിച്ചു ചോദിക്കും: ഐഹികലോകത്തുണ്ടായിരുന്ന നിങ്ങളുടെ സം ഘബലമോ നിങ്ങള്‍ അഹങ്കരിച്ചുകൊണ്ടിരുന്നതോ ഒന്നും ഇപ്പോള്‍ ഇവി ടെ നിങ്ങള്‍ക്ക് ഗുണപ്രദമായി കാണുന്നില്ലല്ലോ?

സ്വര്‍ഗ്ഗവാസികളെയും നരകവാസികളെയും തിരിച്ചറിയുന്ന അഅ്റാഫുകാര്‍ നരകവാസികളില്‍ പെട്ട അക്രമികളും കപടവിശ്വാസികളുമായ നേതാക്കളെ വിളിച്ചാണ് ഇ ങ്ങനെ ചോദിക്കുന്നത്. 37: 50-51 ല്‍, സ്വര്‍ഗവാസികള്‍ കൂടിച്ചേരുമ്പോള്‍ പരസ്പരം പറ യുന്നതാണ്: എനിക്ക് ഐഹികലോകത്ത് ഒരു കൂട്ടുകാരനുണ്ടായിരുന്നു; 37: 52 ല്‍, അവന്‍ എന്നോട് ചോദിക്കുമായിരുന്നു: നീ സത്യപ്പെടുത്തുന്നവന്‍ തന്നെയാണോ; 37: 53 ല്‍, നാം മരിച്ച് മണ്ണും എല്ലുമായിത്തീര്‍ന്നാല്‍ നമ്മെ പുനര്‍ജീവിപ്പിച്ച് ഇഹലോക ജീവിതത്തിന്‍റെ ഗുണദോഷങ്ങള്‍ നല്‍കപ്പെടുമെന്ന്; 37: 54 ല്‍, ഇപ്പോള്‍ നിങ്ങള്‍ അവനെ എത്തിനോക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതാണ്; 37: 55 ല്‍, അപ്പോള്‍ അവന്‍ എത്തി നോക്കു മ്പോള്‍ ആ കൂട്ടുകാരനെ നരകത്തിന്‍റെ മധ്യത്തില്‍ കാണുന്നതാണ്. 37: 56 ല്‍, അവന്‍ പ റയും: നിനക്ക് സാധിക്കുമായിരുന്നെങ്കില്‍ നീ എന്നെയും ആ നരകത്തിലേക്ക് പിടിച്ച് കൊ ണ്ടുപോകുമായിരുന്നു. 37: 57 ല്‍, എന്‍റെ നാഥന്‍റെ അനുഗ്രഹമുണ്ടായിരുന്നില്ലെങ്കില്‍ ഞാനും ആ നരകത്തില്‍ നിന്നോടൊപ്പം ഹാജരാക്കപ്പെടുന്നവരില്‍ പെടുമായിരുന്നു. 37: 58-59 ല്‍, സ്വര്‍ഗവാസികള്‍ പരസ്പരം വീണ്ടും പറയുകയാണ്, അപ്പോള്‍ ഇനി നമുക്ക്-ഐഹികലോകത്തുള്ള മരണമല്ലാതെ-ഇവിടെ മരണമില്ലല്ലോ അല്ലേ! നാം ശിക്ഷിക്കപ്പെടുന്നവരി ല്‍ ഉള്‍പ്പെടുകയുമില്ലല്ലോ അല്ലേ! 37: 60 ല്‍, നിശ്ചയം ഇത് മാത്രമാകുന്നു മഹത്തായ വിജയം. 37: 61 ല്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രവര്‍ത്തിക്കേണ്ടത് ഇതുപോലുള്ള സ്വര്‍ഗത്തിന് വേണ്ടിയായിരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. സ്വര്‍ഗത്തില്‍ മരണമില്ലാത്തതുപോലെ നരകത്തിലും മരണമില്ല. 87: 9-13 ല്‍, ദിക്റാ എന്ന ഗ്രന്ഥത്തെ വെടിഞ്ഞ് ജീവിക്കുന്ന ഹതഭാഗ്യന്‍ വമ്പിച്ച തീയില്‍ വേവിക്കപ്പെടുമെന്നും പിന്നെ അതില്‍ മരണമോ ജനനമോ ഇല്ല എന്നും പറഞ്ഞിട്ടുണ്ട്. നരകത്തില്‍ തൊലി ഉരുകിപ്പോകുമ്പോഴെല്ലാം പുതിയ തൊലി വെച്ചുകൊടുക്കും എന്ന് 4: 56 ലും, ആരാണോ തന്‍റെ നാഥനിലേക്ക് ഭ്രാന്തനായിക്കൊ ണ്ട് വരുന്നത്, അപ്പോള്‍ നിശ്ചയം അവന് നരകക്കുണ്ഠമുണ്ട്, അതില്‍ അവന്‍ മരിക്കുക യില്ല, ജീവിക്കുകയുമില്ല എന്ന് 20: 74 ലും പറഞ്ഞിട്ടുണ്ട്. 2: 6-7, 165-167; 4: 60-65 വിശദീകരണം നോക്കുക.