( അൽ അഅ്റാഫ് ) 7 : 56

وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا وَادْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ اللَّهِ قَرِيبٌ مِنَ الْمُحْسِنِينَ

നിങ്ങള്‍ ഭൂമിയില്‍ അതിന്‍റെ സംസ്കരണത്തിനുശേഷം നാശമുണ്ടാക്കാതിരി ക്കുകയും ചെയ്യുവീന്‍, ഭയത്തോടും പ്രതീക്ഷയോടും കൂടി നിങ്ങള്‍ അവനോ ടുമാത്രം പ്രാര്‍ത്ഥിക്കുവീന്‍, നിശ്ചയം അല്ലാഹുവിന്‍റെ കാരുണ്യം അവനെ ക ണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് അടുത്താകുന്നു.

നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റില്‍ നിന്ന് നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവരാണ് മുഹ്സിനീങ്ങള്‍. ത്രികാലജ്ഞാനിയാ യ നാഥനോട് പ്രതീക്ഷയോടും ഭയഭക്തിയോടും കൂടി ആത്മാവുകൊണ്ട് അപേക്ഷി ക്കാനും ഭൂമിയില്‍ നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനുമാണ് ഈ സൂ ക്തത്തിലൂടെ കല്‍പിക്കുന്നത്. മനുഷ്യര്‍ നാഥന്‍റെ കല്‍പന അനുസരിക്കാതിരുന്നാല്‍ ഭൂ മിയില്‍ ശാന്തിയും സമാധാനവും നഷ്ടപ്പെടുന്നതാണ്. 6: 26 ല്‍ വിവരിച്ച പ്രകാരം ത്രാ സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെച്ച് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുക ള്‍ പിശാചിനെ സേവിക്കുന്ന ഭ്രാന്തന്മാരും അവന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരി ക്കുന്നവരുമാണ്. 48: 6 ല്‍ വിവരിച്ച പ്രകാരം അവരുടെ മേലാണ് അല്ലാഹുവിന്‍റെ കോപ വും ശാപവും വര്‍ഷിച്ചിട്ടുള്ളതും അവര്‍ക്കുവേണ്ടിത്തന്നെയാണ് നരകക്കുണ്ഠം ഒരു ക്കിവെച്ചിട്ടുള്ളതും. 4: 140; 6: 130; 7: 37 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളി ല്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട് നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു എന്ന് പറയുന്നതാണ്. 2: 11-12, 112, 204-206; 6: 149 വിശദീകര ണം നോക്കുക.