( അൽ അഅ്റാഫ് ) 7 : 69

أَوَعَجِبْتُمْ أَنْ جَاءَكُمْ ذِكْرٌ مِنْ رَبِّكُمْ عَلَىٰ رَجُلٍ مِنْكُمْ لِيُنْذِرَكُمْ ۚ وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِنْ بَعْدِ قَوْمِ نُوحٍ وَزَادَكُمْ فِي الْخَلْقِ بَسْطَةً ۖ فَاذْكُرُوا آلَاءَ اللَّهِ لَعَلَّكُمْ تُفْلِحُونَ

നിങ്ങളെ താക്കീത് ചെയ്യുന്നതിനുവേണ്ടി നിങ്ങളില്‍ നിന്നുള്ള ഒരു പുരുഷ നിലൂടെ നിങ്ങളുടെ നാഥനില്‍നിന്ന് ഒരു ഉണര്‍ത്തല്‍ വന്നുകിട്ടിയതില്‍ നിങ്ങള്‍ അത്ഭുതം കൂറുന്നുവോ? നൂഹിന്‍റെ ജനതക്കുശേഷം അവന്‍ നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയതും നിങ്ങള്‍ക്ക് വര്‍ദ്ധിച്ച മെയ്യൂക്ക് നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുവീന്‍, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ അടയാളങ്ങളെ ഓര്‍മ്മിക്കുവീന്‍, നിങ്ങള്‍ വിജയം വരിക്കുകതന്നെ വേണമെന്നതിനുവേണ്ടി.

2: 30; 6: 165 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് അല്ലാഹുവിനെ സേവിക്കുന്നതിന് വേണ്ടിയാണ് സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ അവന്‍റെ സന്ദേശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവരും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അതിനെ ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് അവനെ സഹായിച്ചുകൊണ്ടിരിക്കുന്നവരുമായ വിശ്വാസികള്‍ മാത്രമാണ് അവന്‍റെ പ്രാതിനിധ്യം വഹിക്കുക. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് പ്രപഞ്ചത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതിന് ധൃതി കാണിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അവര്‍ 16: 89 നെ സത്യപ്പെടുത്താത്തതിനാല്‍ കാഫിറായ പിശാചിനെ സേവിച്ച് കൊണ്ടിരിക്കുന്നവരും അവന്‍റെ വീടായ നരകക്കുണ്ഠത്തില്‍ ഒരുമിച്ചുകൂടാനുള്ള കാഫിറുകളുമാണ്. നൂഹിനോടൊപ്പം കപ്പലില്‍ രക്ഷപ്പെടുത്തിയ  വിശ്വാസികളുടെ പിന്‍ഗാമികളാണ് ഹൂദ് നബിയുടെ ജനതയിലെ കാഫിറുകളായ പ്രമാണിമാര്‍ എന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. 4: 118, 133; 11: 17-19 വിശദീകരണം നോക്കുക.