( അൽ അഅ്റാഫ് ) 7 : 76

قَالَ الَّذِينَ اسْتَكْبَرُوا إِنَّا بِالَّذِي آمَنْتُمْ بِهِ كَافِرُونَ

അഹങ്കാരികളായവര്‍ പറഞ്ഞു: നിശ്ചയം നിങ്ങള്‍ ഏതൊന്നുകൊണ്ടാണോ വിശ്വസിക്കുന്നത്, അതിനെ ഞങ്ങള്‍ നിഷേധിക്കുന്നവര്‍ തന്നെയാണ്.

ഏല്ലാ കാലത്തും പ്രവാചകന്മാരെക്കൊണ്ടും അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ കൊണ്ടും വിശ്വസിച്ചിട്ടുള്ളത് ബലഹീനരായ ഏതാനും പേര്‍ മാത്രമാണ്. പ്രവാചകനു മായുള്ള അവരുടെ സാമീപ്യമാണ് അഹങ്കാരികളായ പ്രമാണിമാര്‍ക്ക് വിശ്വസിക്കാന്‍ ത ടസ്സമായിരുന്നത്. നിരക്ഷരനായ പ്രവാചകനിലൂടെ അവതരിപ്പിക്കപ്പെട്ട അദ്ദിക്ര്‍ കൂടുത ല്‍ മനസ്സിലാവുകയും ഉപയോഗപ്പെടുകയും ചെയ്യുക നിരക്ഷരര്‍ക്കാണ് എന്ന് 62: 2-3 ല്‍ പറഞ്ഞിട്ടുണ്ട്. 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാ ക്കിയിട്ടുള്ളവരാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ എന്നതിനാല്‍ ഇക്കാ ലത്തുള്ള ഒറ്റപ്പെട്ട വിശ്വാസി പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സൗരാഷ്ട്രര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്കാണ് അ ദ്ദിക്ര്‍ എത്തിച്ചുകൊടുക്കേണ്ടത്. അതോടൊപ്പം പ്രവാചകന്‍റെ ജനതയില്‍ പെട്ട ഫുജ്ജാ റുകളോട് 9: 73 ന്‍റെ കല്‍പന പ്രകാരം അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യു കയും വേണം. 

അഹങ്കാരികളായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ച അനുയായികളുമടങ്ങിയ ഫുജ്ജാറുകളുടെ മരണസമയത്ത് നാഥന്‍ അവരോട്: അല്ല, നി നക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനാണെന്ന് അഹങ്കരിച്ചു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു എ ന്ന് പറയുമെന്ന് 39: 59 ല്‍ പറഞ്ഞിട്ടുണ്ട്. 4: 150-151; 7: 37; 11: 27-28 വിശദീകരണം നോക്കുക.