( അൽ അഅ്റാഫ് ) 7 : 84

وَأَمْطَرْنَا عَلَيْهِمْ مَطَرًا ۖ فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُجْرِمِينَ

അവരുടെമേല്‍ നാം ഒരു മഴയങ്ങ് വര്‍ഷിപ്പിക്കുകയും ചെയ്തു, അപ്പോള്‍ ഭ്രാന്തന്‍മാരുടെ പര്യവസാനം എങ്ങനെയായിരുന്നെന്ന് നീ നോക്കിക്കാണുക.

പ്രകൃതിമതമായ ഇസ്ലാമിന് വിരുദ്ധവും മ്ലേഛപ്രവൃത്തിയുമായ സ്വവര്‍ഗ്ഗരതി ഇന്ന് സാര്‍വ്വത്രികമായി നടക്കുന്നത് കഴുത ഭാരം വഹിക്കുന്നതുപോലെ ഗ്രന്ഥം വഹിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലാണ്. സ്വവര്‍ഗ്ഗരതി ചെയ്യുന്നവനെയും ചെയ്യപ്പെടുന്നവനെയും വധിച്ചുകളയണമെന്നാണ് നാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. പിശാച് വ്യഭിചാരത്തേക്കാള്‍ പ്രകൃതിക്ക് വിരുദ്ധമായ സ്വവര്‍ഗ്ഗരതിക്കാണ് പ്രേരിപ്പിക്കുക. അവരുടെ സ്ത്രീകള്‍ ലൈംഗികാസക്തി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി വിവാഹം നിഷിദ്ധമായ പുരുഷന്മാരുമായി വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക വഴി ജാരസന്താനങ്ങളെ പെരുപ്പിച്ചുകൊണ്ടിരിക്കുകയും, അതുവഴി അവര്‍ മസീഹുദ്ദജ്ജാലിന്‍റെ വരവിനുവേണ്ടി ധൃതി കാണിച്ചുകൊണ്ടിരിക്കുകയുമാണ് എന്ന് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകള്‍ പരിഗണിക്കുന്നില്ല. 11: 68-83; 15: 51-77; 26: 160-175; 27: 54-58; 29: 28-35; 51: 24-37; 54: 33-40 തുടങ്ങിയ സൂക്തങ്ങളിലെല്ലാം ലൂത്തിന്‍റെ ജനതയെ പരാമര്‍ശിച്ചിട്ടുണ്ട്. 2: 110; 3: 108; 10: 17-18, 50 വിശദീകരണം നോക്കുക.