( അൽ അഅ്റാഫ് ) 7 : 87

وَإِنْ كَانَ طَائِفَةٌ مِنْكُمْ آمَنُوا بِالَّذِي أُرْسِلْتُ بِهِ وَطَائِفَةٌ لَمْ يُؤْمِنُوا فَاصْبِرُوا حَتَّىٰ يَحْكُمَ اللَّهُ بَيْنَنَا ۚ وَهُوَ خَيْرُ الْحَاكِمِينَ

ഞാന്‍ ഏതൊരു സന്ദേശവും കൊണ്ടാണോ അയക്കപ്പെട്ടിട്ടുള്ളത്, അതില്‍ നി ങ്ങളില്‍നിന്നുള്ള ഒരുവിഭാഗം വിശ്വസിക്കുന്നവരാണെങ്കിലും മറ്റൊരു വിഭാ ഗം വിശ്വസിക്കുന്നില്ല, അപ്പോള്‍ അല്ലാഹു നമുക്കിടയില്‍ തീരുമാനം കല്‍പ്പി ക്കുന്നതുവരെ നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുവീന്‍, അവന്‍ വിധികല്‍പ്പിക്കുന്നവരില്‍ ഏറ്റവും ഉത്തമനുമാകുന്നു.

മദ്യന്‍ വാസികള്‍ നാഥന്‍റെ സന്ദേശമായ അദ്ദിക്റിനെ തള്ളിപ്പറയുക വഴി പ്രപ ഞ്ചനാഥനെ ഏകഇലാഹായി അംഗീകരിക്കാത്തവരും അളവുതൂക്കങ്ങളില്‍ കൃത്രിമം കാ ണിച്ചുകൊണ്ട് ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കാത്തവരുമാ യിരുന്നു. അവര്‍ വഴിയോരങ്ങളില്‍ പതിയിരുന്ന് കവര്‍ച്ച, കൊള്ള തുടങ്ങിയ നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് വ്യതിചലിച്ച് ജീവി ക്കുന്നവരായതിനാല്‍ ആ നാട്ടില്‍ ജീവിതം ദുസ്സഹമായിത്തീര്‍ന്നു. നാഥന്‍ അവരുടെ ജീ വിതഭാരം ഇറക്കിവെക്കുന്നതിനും അവരെ സംസ്കരിക്കുന്നതിനും വേണ്ടി അദ്ദിക്റും കൊണ്ട് ശുഐബിനെ നിയോഗിച്ചു. അല്ലാഹുവിന്‍റെ പാത വക്രീകരിക്കരുതെന്നും എണ്ണ ത്തില്‍ കുറവായിരുന്ന നിങ്ങളെ പെരുപ്പിച്ചത് നാഥനാണെന്ന് ഓര്‍ക്കുകയും മുമ്പ് കഴി ഞ്ഞുപോയ നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കിക്കാ ണുകയും ചെയ്യുക എന്ന് അവരെ ഉണര്‍ത്തുകയുണ്ടായി. 

 ഇന്ന് എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്റിനെ തള്ളിപ്പറഞ്ഞു കൊണ്ട് മുസ്ലിംകളാണെന്ന് വാദിക്കുകയും ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുകയും ചെയ്യുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകളാണ് മുമ്പ് കഴി ഞ്ഞുപോയ എല്ലാ ജനതകളെക്കാളും പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരും ന ശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും എന്നത് ഒരു സത്യമാണ്. 9: 67-68 ല്‍ വിവരിച്ച പ്രകാരം തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുകയും ചെയ്യുന്ന തെമ്മാടികളായ ഇക്കൂട്ടരെപ്പൊലെ ഇതര ജനവിഭാ ഗങ്ങളും നാശകാരികളായി മാറുമ്പോഴാണ് ലോകാവസാനം സംഭവിക്കുക. 2: 59; 7: 30, 37; 8: 22 വിശദീകരണം നോക്കുക.