قَالَ الْمَلَأُ الَّذِينَ اسْتَكْبَرُوا مِنْ قَوْمِهِ لَنُخْرِجَنَّكَ يَا شُعَيْبُ وَالَّذِينَ آمَنُوا مَعَكَ مِنْ قَرْيَتِنَا أَوْ لَتَعُودُنَّ فِي مِلَّتِنَا ۚ قَالَ أَوَلَوْ كُنَّا كَارِهِينَ
അവന്‍റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ഓ ശുഐബ്, നിശ്ചയം, നിന്നെയും നിന്നോടൊപ്പം വിശ്വാസികളായവരെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങള്‍ പുറത്താക്കുകതന്നെ ചെയ്യും, അല്ലെങ്കില്‍ നിങ്ങള്‍ ഞ ങ്ങളുടെ ചര്യകളിലേക്ക് തിരിച്ചുവരികതന്നെ വേണം, അവന്‍ ചോദിച്ചു: ഞ ങ്ങള്‍ അത് വെറുക്കുന്നവരാണെങ്കിലും?
2: 256 പ്രകാരം മതത്തില്‍ നിര്‍ബന്ധമില്ല എന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പറയുന്നുണ്ടെങ്കിലും അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ഫുജ്ജാറുകളുടെ മാര്‍ഗ്ഗത്തില്‍ നിന്ന് വേറിട്ട് നിലകൊള്ളുന്ന ആയിരത്തിലൊന്നായ വിശ്വാസിയോട് അവരിലെ അഹങ്കാരികളായ കപടവിശ്വാസികള്‍ സ്വീകരിച്ചിട്ടുള്ള നയവും ഈ സൂക്തത്തില്‍ പറഞ്ഞ തുപോലെ തന്നെയാണ്. 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുക ള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് മിഥ്യ പിന്‍പറ്റുന്നവരാണ്. ആത്മാവിനെ പരിഗണി ക്കാതെ നാവുകൊണ്ട് അല്ലാഹ് എന്ന് പറയുന്നുണ്ടെങ്കിലും പ്രപഞ്ചനാഥനെക്കുറിച്ച് ദു ഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന അവര്‍ക്കാണ് ദുഷിച്ച പരിണിതി എന്നും നരകക്കുണ്ഠം മടക്കസ്ഥലമായി ലഭിക്കാനുള്ള അവരുടെ മേലാണ് അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിച്ചിട്ടുള്ളത് എന്നും 48: 6 ല്‍ അവരാണ് വായിക്കുന്നത്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സന്മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ ആക്കുന്നില്ല. ആരാണോ അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി നാ ഥനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നത്, അത് അവന് വേണ്ടിത്തന്നെയാണ്. ഫുജ്ജാറുകള്‍ വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച് സാക്ഷിനിന്ന് അവരെ നരകക്കുണ്ഠ ത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 1: 7; 6: 123-124; 10: 108-109; 22: 77-78 വിശദീകര ണം നോക്കുക.