( അൽ അഅ്റാഫ് ) 7 : 92

الَّذِينَ كَذَّبُوا شُعَيْبًا كَأَنْ لَمْ يَغْنَوْا فِيهَا ۚ الَّذِينَ كَذَّبُوا شُعَيْبًا كَانُوا هُمُ الْخَاسِرِينَ

ശുഐബിനെ തള്ളിപ്പറഞ്ഞവര്‍ ആ ഭവനങ്ങളില്‍ വസിച്ചിട്ടേയില്ല എന്നവണ്ണം തുടച്ചുനീക്കപ്പെട്ടു, ആരാണോ ശുഐബിനെ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നത്, അവര്‍ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവരായിത്തീര്‍ന്നത്.

90-ാം സൂക്തത്തില്‍ ശുഐബിനെ പിന്‍പറ്റിയാല്‍ നിങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീരും എന്നാണ് കപടവിശ്വാസികള്‍ വിശ്വാസികളോട് പറഞ്ഞിരുന്നത്. എന്നാല്‍ ശുഐബിനെ തള്ളിപ്പറഞ്ഞ അവരും അവരുടെ അനുയായികളും തന്നെയാണ് ഇഹത്തിലും പരത്തിലും എല്ലാം നഷ്ടപ്പെട്ടവരായിത്തീര്‍ന്നത്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ പരലോകത്ത് വെച്ച് പരസ്പരം പഴിചാരുകയും ശപിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 120-121 വിശദീകരണം നോക്കുക.