( അല്‍ മആരിജ് ) 70 : 21

وَإِذَا مَسَّهُ الْخَيْرُ مَنُوعًا

അവനെ ഒരു നന്മ ബാധിച്ചാലോ, അത് തടയുന്നവനുമായി.

അദ്ദിക്റിനെ അവഗണിക്കുന്ന കാഫിറിന് നന്മ ലഭിച്ചാല്‍ 28: 78 ല്‍ ഖാറൂന്‍ പറഞ്ഞ തുപോലെ അത് സ്വയം അറിവുകൊണ്ടും കഴിവുകൊണ്ടും ലഭിച്ചതാണ് എന്നമട്ടിലാണ് പെരുമാറുക. അല്ലാതെ 'വിധിദിവസം അല്ലാഹു നല്‍കിയ എല്ലാ അനുഗ്രഹങ്ങളെക്കുറി ച്ചും ചോദിക്കപ്പെടും' എന്ന് 102: 8 ല്‍ പറഞ്ഞത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയോ മറ്റു ള്ളവര്‍ക്ക് അതില്‍ നിന്ന് ഒന്നും തന്നെ നല്‍കുകയോ ഇല്ല. ഏറ്റവും വലിയ അനുഗ്രഹം പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാണ് എ ന്നിരിക്കെ കപടവിശ്വാസികള്‍ അത് സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപ യോഗപ്പെടുത്താന്‍ നല്‍കുകയോ ഇല്ല. അവര്‍ യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ അറിയാ തെ പണ്ഡിതരാണെന്ന് അഹങ്കരിക്കുകയും എന്തൊരു ലക്ഷ്യത്തിനുവേണ്ടിയാണോ ഗ്ര ന്ഥം അവതരിപ്പിച്ചിട്ടുള്ളത് , ആ ലക്ഷ്യത്തിന് വിരുദ്ധമായി അവരുടെ പാണ്ഡിത്യവും കേ മത്വവും തെളിയിക്കുന്നതിന് വേണ്ടി മാത്രം ചില സൂക്തങ്ങള്‍ ഉദ്ധരിക്കുന്നതുമാണ്. 9: 67-68; 47: 38; 68: 10-13 വിശദീകരണം നോക്കുക.