( അല്‍ ജിന്ന് ) 72 : 24

حَتَّىٰ إِذَا رَأَوْا مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًا وَأَقَلُّ عَدَدًا

അങ്ങനെ അവരോട് വാഗ്ദത്തം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്ന് കാണുമ്പോ ള്‍ ആര്‍ക്കാണ് ഏറ്റവും ദുര്‍ബലമായ സഹായിയുള്ളതെന്നും ആരാണ് എണ്ണ ത്തില്‍ കുറവുള്ളവരെന്നും അവര്‍ അറിയുക തന്നെചെയ്യും!

വാഗ്ദത്തം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്ന് വ്യക്തികളെ സംബന്ധിച്ച് മരണവും മൊത്തം മനുഷ്യരെ സംബന്ധിച്ച് വിധിദിവസവുമാണ്. നരകത്തിലേക്കുള്ള പിശാചിന്‍റെ സംഘത്തില്‍ പെട്ട ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിന്‍റെയും കണക്കുകൂ ട്ടല്‍ അവര്‍ വലിയ സംഘക്കാരും പരസ്പരം സഹായിക്കാന്‍ കെല്‍പുള്ളവരുമാണ് എ ന്നാണ്. അല്ലാഹുവിനെ മാത്രം ആശ്രയിച്ച് അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിക്കുന്ന ആയി രത്തില്‍ ഒന്നായ വിശ്വാസികളെക്കുറിച്ച് ആരും സഹായിക്കാനില്ലാത്തവരും ഒറ്റപ്പെട്ടവ രുമാണെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ മരണസമയത്ത് അവരുടെ കണക്കു കൂട്ടല്‍ തെറ്റിയതായി അവര്‍ക്ക് ബോധ്യപ്പെടും എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കു ന്നത്. എണ്ണത്തിലും ശക്തിയിലും ഏറ്റവും കൂടുതലുള്ള വിശ്വാസികളായ മലക്കുകളും മനുഷ്യരില്‍ നിന്നും ജിന്നുകളില്‍ നിന്നുമുള്ള വിശ്വാസികളും ഉള്‍ക്കൊള്ളുന്ന ഏറ്റവും വലിയ സംഘം വിശ്വാസിയായ അല്ലാഹുവിന്‍റെ സംഘമാണ് എന്ന് പിശാചിനെ സംര ക്ഷകനായി തെരഞ്ഞെടുത്ത ഭ്രാന്തന്മാരായ അവര്‍ക്ക് അപ്പോള്‍ മാത്രമേ ബോധ്യപ്പെടു കയുള്ളു. 7: 48-49; 38: 55-62; 40: 49-50 വിശദീകരണം നോക്കുക.