( മുദ്ദസ്സിര്‍ ) 74 : 15
ثُمَّ يَطْمَعُ أَنْ أَزِيدَ
പിന്നെയും ഞാന്‍ അധികരിപ്പിച്ച് നല്‍കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു.
പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന കാഫിറുകളില്‍ ധനത്തിലും സന്താനങ്ങളി ലുമുള്ള ആധിക്യത്തില്‍ അഹങ്കരിച്ചിരുന്ന 'വലീദ്ബ്നു മുഗീറ'യെയാണ് സൂക്തത്തില്‍ പരാമര്‍ശിക്കുന്നതെങ്കില്‍ ഇന്ന് എല്ലാ കപടവിശ്വാസികളും ഇതേ സ്വഭാവത്തിലുള്ളവരാ ണ്. 71: 21-27 വിശദീകരണം നോക്കുക.